വീണ്ടും പന്നിപ്പനി; ഇരുനൂറിലധികം പന്നികളെ തിങ്കളാഴ്ച ദയാവധത്തിന് വിധേയമാക്കി
പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികള്‍ ഉള്‍പ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെ ദയാവധത്തിന് വിധേയമാക്കി.
Lipi 28 Nov 2022, 10:09 pm
ഹൈലൈറ്റ്:
- ഫാമിലുള്ള മുപ്പതോളം പന്നികള്‍ ചത്തതായാണ് പറയുന്നത്
- നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെ ദയാവധത്തിന് വിധേയമാക്കി
- രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു
മാനന്തവാടി: ഇളവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കന്‍മൂലയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ അഞ്ച് ഫാമുകളിലായി 266 പന്നികളെ തിങ്കളാഴ്ച ദയാവധത്തിന് വിധേയമാക്കി. കുറുക്കന്‍മൂലയിലെ ബൈജു മാത്യുവിന്റെ ഫാമിലെ പന്നികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച സാമ്പിളെടുത്ത് പരിശോധനക്കായി അയച്ചത്. ഇതുവരെ ഈ ഫാമിലുള്ള മുപ്പതോളം പന്നികള്‍ ചത്തതായാണ് പറയുന്നത്.
പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികള്‍ ഉള്‍പ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെ ദയാവധത്തിന് വിധേയമാക്കി. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. കെ.എസ് സുനില്‍, ഡോ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്ത് അംഗ ആര്‍ ആര്‍ ടി ടീമംഗങ്ങള്‍ ഇന്നലെ മുതലാണ് പന്നികളെ ദയാവധം നടത്തിയത്. ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ജില്ലയില്‍ ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പിന്നീട് രണ്ടാഴ്ച മുമ്പ് എടവകയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ വിവിധ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു.
വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാല്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ പന്നിപ്പനി ജന്തുജന്യ രോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ പന്നികളില്‍ ഇത് അതീവമാരകവും സാംക്രമികവും ആയതിനാല്‍ പന്നിവളര്‍ത്തല്‍ മേഖലയെ ഈ രോഗബാധയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികള്‍ ഉള്‍പ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെ ദയാവധത്തിന് വിധേയമാക്കി. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. കെ.എസ് സുനില്‍, ഡോ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്ത് അംഗ ആര്‍ ആര്‍ ടി ടീമംഗങ്ങള്‍ ഇന്നലെ മുതലാണ് പന്നികളെ ദയാവധം നടത്തിയത്. ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ജില്ലയില്‍ ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പിന്നീട് രണ്ടാഴ്ച മുമ്പ് എടവകയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ വിവിധ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു.
വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാല്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ പന്നിപ്പനി ജന്തുജന്യ രോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ പന്നികളില്‍ ഇത് അതീവമാരകവും സാംക്രമികവും ആയതിനാല്‍ പന്നിവളര്‍ത്തല്‍ മേഖലയെ ഈ രോഗബാധയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News