ആപ്പ്ജില്ല

മുത്തങ്ങയിൽ സുരക്ഷിത യാത്രാ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്; സംസ്ഥാനത്തെവിടെയും പോകാൻ സൗകര്യം

കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധന കഴിഞ്ഞ് ഹോം ക്വാറന്റൈൻ നിർദ്ദേശിക്കുന്നവർക്ക് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര തുടരാനും പ്രത്യേകം ടാക്സി വാഹനങ്ങൾഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച വാടക മാത്രം നൽകിയാൽ മതിയാവും.

Samayam Malayalam 24 May 2020, 3:26 pm
സുൽത്താൻബത്തേരി: വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്ന ആളുകൾക്ക് വിപുലമായ യാത്രാ സൗകര്യമൊരുക്കി മോട്ടോർ വാഹന വകുപ്പ്. സ്വന്തമായി വാഹനമില്ലാതെ കർണാടക അതിർത്തിലെ മൂലഹള്ള ചെക്കു പോസ്റ്റിൽ എത്തുന്നവർക്ക് പത്ത് കിലോ മീറ്റർ ദൂരെയുള്ള മുത്തങ്ങയിലെ കൊവിഡ്‌ ഫെസിലിറ്റേഷൻ സെന്ററിലേക്ക് ജീപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒൻപത് തുറന്ന ജീപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡ്രൈവറുടെ ക്യാബിൻ വേർതിരിച്ച് സുരക്ഷിതമാക്കി ഉപയോഗിക്കുന്ന സംവിധാനമാണ് വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഡ്രൈവർമാർക്ക് ഫേസ് ഷീൽഡ് മാസ്ക്, സാനിറ്റെസർ എന്നിവയാണ് ലഭ്യമാക്കി നൽകിയിയിട്ടുള്ളത്. വാഹനം അണു വിമുക്തമാക്കുന്നതിനും ഡ്രൈവർമാർക്ക് താമസിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് ജില്ലാ ഭരണകൂടമാണ്.
Samayam Malayalam motor vehicle department to provide safe transpotation facility from muthanga
മുത്തങ്ങയിൽ സുരക്ഷിത യാത്രാ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്; സംസ്ഥാനത്തെവിടെയും പോകാൻ സൗകര്യം


യാത്രാ സൗകര്യം

കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധന കഴിഞ്ഞ് ഹോം ക്വാറന്റൈൻ നിർദ്ദേശിക്കുന്നവർക്ക് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര തുടരാനും പ്രത്യേകം ടാക്സി വാഹനങ്ങൾഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച വാടക മാത്രം നൽകിയാൽ മതിയാവും. സുരക്ഷിതമായി യാത്രസൗകര്യം ഒരുക്കാൻ രാവിലെ ഏഴു മുതൽ രാത്രി പന്ത്രണ്ട് മണി വരെ സുസജ്ജമായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഫെസിലിറ്റേഷൻ കൗണ്ടറിൽ ലഭ്യമാക്കിയിട്ടുണ്ട്. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിനു സമീപത്തും, കല്ലൂരിലും ഉള്ള കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിൽ എത്തപ്പെടുന്നവരുടെ യാത്രാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി മുത്തങ്ങ ആർ ടി ഒ ചെക്പോസ്റ്റും ബത്തേരി ജോയിന്റ് ആർടി ഒ ഓഫീസും കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകളും പ്രവർത്തിച്ച് വരുന്നുണ്ട്. മൂലഹള്ളയ്ക്കും കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിനും ഇടയിലു ള്ള യാത്ര നിരീക്ഷിക്കുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മൊബൈൽ കൺട്രോൾ റൂമിൽ രണ്ട് ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമാക്കിയിട്ടുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുത്തങ്ങ വഴി വരുന്നവർക്ക് വാഹന സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യാൻ ഗൂഗിൾ ഫോം ഉപയോഗപ്പെടുത്തി മൊബൈൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റെഡ് സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ വാഹനങ്ങളാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ളത്. ഒരു യാത്രക്ക് ശേഷം പതിനാല് ദിവസം കഴിഞ്ഞ് അടുത്ത യാത്ര എന്ന ക്രമമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.1500 സിസിക്ക് താഴെ ഉള്ള ഇൻഡിക, സ്വിഫ്റ്റ്, എടിയോസ് , പോലുള്ള വാഹനങ്ങൾക്ക് കിലോമീറ്ററിന് 15 രൂപയും, 1500 സിസിക്ക് മുകളിലുള്ള ബൊലേറൊ , സ്കോർപിയോ, ഇന്നോവ, ടവേര പോലുള്ള വണ്ടികൾക്ക് 17 രൂപയും ആണ് സർക്കാർ നിശ്ചയിച്ച ചാർജ്.

സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം

കൊവിഡ് ദുരിതത്തിലും സഹജീവികളോടുള്ള അനുഭാവം കാണിച്ച് നിശ്ചിത വാടകയിലും കുറച്ചാണ് വാഹനങ്ങൾ ഈടാക്കുന്നത്. യാത്രാപാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ഒഴിവാക്കി യാത്ര സുഖമമാക്കാൻ സർക്കാർ അനുമതി വാങ്ങി യാത്ര ചെയ്യുന്നവർക്ക് മാത്രമാകും വാഹന സൗകര്യം ലഭ്യമാക്കുക. ആർ ടി ഒ ജെയിംസ് എം.പി. എൻഫോഴ്മെന്റ് ആർ ടി ഒ എന്നിവരുടെ നിർദേശപ്രകാരം കൊവിഡ് കൺട്രോൾ ട്രാൻപോർട്ടേഷൻ നോഡൽ ഓഫിസർ വിനീഷ് എം.വി. ഐ എന്നിവരാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെയും ഡ്രൈവർമാരുടെയും ആത്മാർഥമായ സേവനം ആണ് ലഭ്യമാക്കിയിരിക്കുന്നത്. യാത്രാ സൗകര്യങ്ങളെക്കുറിച്ചുള്ള പുരോഗമനപരമായ നിർദ്ദേശങ്ങളും പരാതികളും 82817 86075 എന്ന നമ്പറിലോ transitmvdcovid19@gmail.com,kl12.mvd@kerala.gov.in എന്നീ ഇമെയിൽ വിലാസത്തിലോ അറിയിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്