കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പോസിറ്റീവ് കേസുകളില്ലാത്ത പതിനാറാം നാള്. അടുക്കും ചിട്ടയുമായ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ആശ്വാസകരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും ഹോട്ട്സ്പോട്ട് ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
Also Read: കാർഗിലിൽ തളർന്നില്ല, പിന്നല്ലേ കൊവിഡ്..! ശൗര്യചക്ര ജേതാവ് മനീഷ് പറയുന്നു...
ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലേക്കുള്ള യാത്രകളും ജില്ലയില്‍ നിന്ന് തിരികെയുള്ള യാത്രയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ ബാധകമാക്കിയിരിക്കുന്നത്. സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ജില്ലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വയനാടിനെ പൂര്‍ണമായും കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചിട്ടില്ല.
Also Read: കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ്
വയനാട്ടില്‍ ഓരോ ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസമായി മാറിയിരിക്കുകയാണ്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 8787 പേരാണ്. വ്യാഴാഴ്ച നിരീക്ഷണത്തില്‍ കഴിഞ്ഞ 758 പേര് കൂടി കാലയളവ് പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 5 പേര് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
Also Read: കണ്ണൂരിൽ 4 പേർക്ക് കൂടി കൊവിഡ്; മൂന്ന് പേർ ഗൾഫിൽ നിന്നെത്തിയവർ, ഒരാൾക്ക് സമ്പർക്കത്തിലുടെ..!
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 250 ആളുകളുടെ സാമ്പിളുകളില്‍ 229 എണ്ണത്തിന്റെ ഫലം ലഭിച്ചു. പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1489 വാഹനങ്ങളിലായി എത്തിയ 2196 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചന് വഴി 1081 പേര്‍ക്ക് വ്യാഴാഴ്ച സൗജന്യമായി ഭക്ഷണം നല്കി.