ആപ്പ്ജില്ല

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പ്രദേശവാസിയാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് ആലക്കല്‍ ജോമോന്‍ എന്നയാളുടെ വയലിലും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വനപാലക സംഘമടക്കമുള്ളവര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 12 Jan 2023, 5:11 pm

ഹൈലൈറ്റ്:

  • സാലുവിന്‍റെ വലതുകാലിനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്
  • തുടയെല്ലിന് പൊട്ടലും ആഴത്തില്‍ മുറിവുമേറ്റിട്ടുണ്ട്
  • കൈക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുതുശ്ശേരിയിലാണ് ആക്രമണം ഉണ്ടായത്. പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇയാളെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷം കൽപറ്റ ലിയോ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.
Also Read: വീടിന്‍റെ പൂട്ടു തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് നാലുവര്‍ഷം തടവും പിഴയും

സാലുവിന്‍റെ വലതുകാലിനാണ് ഗുരുതര പരിക്കേറ്റത്. തുടയെല്ലിന് പൊട്ടലും ആഴത്തിലും കൈക്കും ചെറുതായി പരിക്കേറ്റിരുന്നു. രാവിലെ ഒമ്പതരയോടെയാണ് പ്രദേശത്ത് കടുവ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ പ്രദേശവാസികള്‍ മനസിലാക്കിയത്. രാവിലെ 10 മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പില്‍ ലിസിയാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് ആലക്കല്‍ ജോമോന്‍ എന്നയാളുടെ വയലിലും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് വെള്ളമുണ്ടയില്‍ നിന്നുള്ള വനപാലക സംഘമടക്കമുള്ളവര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Also Read: ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം. പ്രദേശത്തെ വിദ്യാലയങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്‌കൂള്‍ സമയത്തിന് ശേഷം പി.ടി.എയും അധ്യാപകരും രക്ഷിതാക്കളും മുന്‍കയ്യെടുത്ത് കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനിടെ ആവശ്യത്തിന് വനപാലകര്‍ സ്ഥലത്തെത്തിയില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയാണ്. കടുവ പ്രദേശത്തിറങ്ങിയെന്ന് അറിഞ്ഞ് വനപാലക സംഘം എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് സാലുവിനെ കടുവ ആക്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാരണത്താല്‍ തന്നെ കടുവയെ പിടികൂടാതെ വനം ഉദ്യോഗസ്ഥരെ പ്രദേശത്ത് നിന്ന് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കും: മന്ത്രി ജി.ആർ അനിൽ

പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുമെന്നും വരും വർഷങ്ങളിൽ കാർഷിക രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് കൃഷിദർശൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർഷക സമ്പർക്ക പരിപാടിയാണ് കൃഷിദർശൻ. കൃഷി വകുപ്പ് മന്ത്രിയും ഉന്നത കൃഷി ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തും. സംസ്ഥാനത്തെ മൂന്നാമത്തെ കൃഷിദർശൻ പരിപാടി ഈ മാസം 24 മുതൽ 28 വരെ നെടുമങ്ങാട് ബ്ലോക്കിൽ നടക്കും.

Read Latest Local News and
Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്