Please enable javascript.Ambalavayal Poopoli 2024: പൂപ്പൊലി ഇനി അഞ്ച് ദിവസം കൂടി, ഇതുവരെയെത്തിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികള്‍; തിരക്കേറുന്നു - only five days more to complete ambalavayal poopoli 2024 wayanad - Samayam Malayalam

Ambalavayal Poopoli 2024: പൂപ്പൊലി ഇനി അഞ്ച് ദിവസം കൂടി, ഇതുവരെയെത്തിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികള്‍; തിരക്കേറുന്നു

Edited byമേരി മാര്‍ഗ്രറ്റ് | Lipi 9 Jan 2024, 11:10 pm
Subscribe

പൂക്കളുടെ വര്‍ണ്ണപ്പൊലിമയില്‍ തിളങ്ങുന്ന പൂപ്പൊലി നഗരിയെ മാലിന്യമുക്തമാക്കാന്‍ പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടങ്ങളും പാലിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടര വരെയാണ് പൂപ്പൊലി നഗരിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്.

ഹൈലൈറ്റ്:

  • നിരവധി പേരാണ് ഓരോ ദിവസവും പൂപ്പൊലി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്
  • അമ്യൂസ്മെന്‍റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിങ്ങനെ വിനോദോപാദികളും പൂപ്പൊലി നഗരിയിലുണ്ട്
  • നിലവില്‍ ജനുവരിയില്‍ മാത്രമാണ് അമ്പലവയലില്‍ പൂപ്പൊലി നടക്കാറുള്ളത്
അമ്പലവയല്‍: അമ്പലവയല്‍ പ്രാദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ നടന്നുവരുന്ന പൂപ്പൊലി ഒരാഴ്ച പിന്നിടുമ്പോള്‍ തിരക്കേറുന്നു. ഒരു ലക്ഷത്തിലേറെ പേരാണ് പൂപ്പൊലി കാണാനെത്തിയത്. ജനുവരി എട്ട് വരെ ടിക്കറ്റ് ഇനത്തില്‍ മാത്രം 40 ലക്ഷത്തോളം രൂപ ലഭിച്ചു. വിവിധ വിഷയങ്ങളിലായി ഇതുവരെ ഏഴ് കാര്‍ഷിക സെമിനാറുകളും പൂപ്പൊലിയുടെ ഭാഗമായി നടന്നു. ശരാശരി നൂറോളം കര്‍ഷകരാണ് സെമിനാറില്‍ പങ്കെടുത്തത്.
Also Read: Rahul Mamkootathil News: 'കൊലക്കേസ് പ്രതിയല്ല, പോലീസ് ഷര്‍ട്ടില്‍ പിടിച്ചത് മറന്നിട്ടില്ല, എനിക്ക് സംസാരിക്കണം': രാഹുല്‍ മാങ്കൂട്ടത്തില്‍

പെറ്റ്‌ഷോ, പുഷ്പാലങ്കാരം, പെന്‍സില്‍ ഡ്രോയിംഗ്, കേക്ക് മേക്കിങ്, അഗ്രിക്വിസ്, വെജിറ്റബിള്‍ കാര്‍വിങ് തുടങ്ങിയ മത്സരയിനങ്ങളും പൂപ്പൊലിയില്‍ നല്ല ജനപങ്കാളിത്തതോടെ നടന്നു. വയനാട്ടുകാരെ കൂടാതെ വിദേശികളും ഇതരസംസ്ഥാനത്ത് നിന്നുള്ളവരും വിവിധ ജില്ലകളില്‍നിന്നും നിരവധി പേരാണ് ഓരോ ദിവസവും പൂപ്പൊലി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നതെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. സികെ യാമിനിവര്‍മ്മ പറഞ്ഞു. വൈവിധ്യമാര്‍ന്ന അലങ്കാര, വര്‍ണ പുഷ്പങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രദര്‍ശനം, കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശം നല്‍കുന്ന വെട്ടിക്കല്‍ ഗാര്‍ഡനുകള്‍, റോസ് ഗാര്‍ഡന്‍, സണ്‍ഫ്ളവര്‍ ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, ജനധാരകള്‍ എന്നിങ്ങനെ മനസ് നിറക്കുന്ന കാഴ്ചകളാണ് പൂപ്പൊലി സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

വയനാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അമ്യൂസ്മെന്‍റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിങ്ങനെ വിനോദോപാദികളും പൂപ്പൊലി നഗരിയിലുണ്ട്. വിവിധ സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുടെയും വ്യത്യസ്തയാര്‍ന്ന സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ട്. സായാഹ്നങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടര വരെയാണ് പൂപ്പൊലി നഗരിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്. പൂപ്പൊലി 2024 കാണുന്നതിനായി കുറഞ്ഞ ചെലവില്‍ യാത്രാ പാക്കേജും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

Also Read: Boy Burnt By Spiling Hot Tea: പ്രാഥമിക ചികിത്സ ലഭിക്കുന്നതിന് പകരം പിഴ, എവിടെ റെയില്‍വേ സുരക്ഷ? ചായമറിഞ്ഞ് പൊളളലേറ്റ കുഞ്ഞിന്‍റെ അമ്മ ചോദിക്കുന്നു

പൂക്കളുടെ വര്‍ണ്ണപ്പൊലിമയില്‍ തിളങ്ങുന്ന പൂപ്പൊലി നഗരിയെ മാലിന്യമുക്തമാക്കാന്‍ പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടങ്ങളും പാലിച്ചുവരുന്നുണ്ട്. നിലവില്‍ ജനുവരിയില്‍ മാത്രമാണ് അമ്പലവയലില്‍ പൂപ്പൊലി നടക്കാറുള്ളത്. എന്നാല്‍, സ്ഥിരമായി സഞ്ചാരികള്‍ക്ക് ഇവിടെയെത്താനും ഉദ്യാനങ്ങള്‍ കാണുന്നതിന് അവസരമൊരുക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലുണ്ടെന്ന് അസോസിയേറ്റ് ഡയറക്ടര്‍ വ്യക്തമാക്കി. ജനുവരി 15ന് നടക്കുന്ന പൂപ്പൊലിയുടെ സമാപനസമ്മേളനം റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ