കല്‍പ്പറ്റ: കടന്നുപോയത് ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നുവെന്ന് മുന്‍മന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പികെ ജയലക്ഷ്മി. വയനാട് പ്രസ്സ്ക്ലബ്ബില്‍ എഐസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാമവാസം പദ്ധതിയുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് തനിക്കെതിരായ വിജിലന്‍സ് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച വിഷയത്തിലും ചാനല്വാര്ത്തയെ സംബന്ധിച്ചും ജയലക്ഷ്മി പ്രതികരിച്ചത്. ഇല്ലാത്ത ആരോപണങ്ങളുയര്‍ത്തിയപ്പോള്‍ മാനസികമായി തകര്‍ന്നുപോയിരുന്നു. ഒരു പ്രമുഖചാനലാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. Also Read: സിപിഎമ്മിന് തന്നെ പേടി; പണം പാര്‍ട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥര്‍ക്കും, സരിത നായരുടേത് എന്ന പേരിൽ ഒരു ഓഡിയോ കൂടി പുറത്ത്
ഗര്‍ഭിണിയായിരുന്ന ആ സമയത്ത് ഏറെ മനോവിഷമം അനുഭവിച്ചു. മാസം തികയാതെ പ്രസവിക്കേണ്ടി വന്നു. കുഞ്ഞിന് മുലയൂട്ടാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായപ്പോള്‍ അതിലേറെ സങ്കടപ്പെട്ടു. മറ്റ് വീടുകള്‍ കാണിച്ച് അത് തന്റെ വീടാണെന്ന് പറഞ്ഞ് പലരും ആക്രമണമഴിച്ചുവിട്ടു. പിതാവടക്കമുള്ള കുടുംബാംഗങ്ങളെയും വേട്ടയാടി. മൂത്തമ്മ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും വേദനയായി അവശേഷിക്കുന്നു. മൂത്തമ്മയുടെ ദൃശ്യങ്ങളടക്കമാണ് ഒരു പ്രമുഖ ചാനല്‍ നല്‍കിയത്. ഭര്‍ത്താവ് മരിച്ചിട്ട് അധികമായിട്ടില്ലാത്ത മൂത്തമ്മക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു അത്.
ആശ്വാസവാക്കുകള്‍ കൊണ്ട് മൂത്തമ്മയെ സമാധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരില്‍ ആ വിഷമം ബാക്കിനിന്നു. ഇതിന് ശേഷം ആറ് മാസത്തിനകം മൂത്തമ്മ മരിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിനടക്കാന്‍ പോലുമാവാത്ത വിധത്തിലാണ് തന്നെ ആക്രമിച്ചത്. മന്ത്രിയായിരുന്നുവെന്നതിനപ്പുറം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരു സാധാരണ സ്ത്രീയാണ് താന്‍. അന്ന് അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണെന്നും ജയലക്ഷ്മി വികാരാദീനയായി പറഞ്ഞു. തനിക്കെതിരെ ഒരു തെളിവോ, ക്രമക്കേടുകളോ കണ്ടെത്താന്‍ സാധിക്കാതെയാണ് വിജിലന്‍സ് കേസുകള്‍ അവസാനിപ്പിച്ചത്. എല്ലാം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും, മറ്റ് നിയമനടപടികള്‍ക്കൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയലക്ഷ്മി വ്യക്തമാക്കി.
Also Read: വിവാഹ വിരുന്നിനിടെ ഐസ്ക്രീം കിട്ടാത്തതിന്റെ പേരില്‍ തമ്മില്‍ തല്ല്, പോലീസ് എത്തിയിട്ടും തീരാത്ത തല്ല്... ഒടുവില്‍ സംഭവിച്ചത്!
പട്ടികവര്‍ഗ കോളനികളിലെ ഹാംലറ്റ്, കടാശ്വാസം, ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം എന്നീ പദ്ധതികളില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ പികെ ജയലക്ഷ്മി അഴിമതി കാണിച്ചെന്ന സ്വകാര്യ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചാനലെന്ന് കാണിച്ച് ജയലക്ഷ്മിയും പിന്നാലെ പദ്ധതികളിലെ അഴിമതികള്‍ പുറത്ത് കൊണ്ട് വരണമെന്ന് കാണിച്ച് മറ്റൊരു വ്യക്തിയും നല്കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ക്രമക്കേടുകള്‍ കണ്ടെത്താനാകാത്തതിനാല്‍ കേസ് അവസാനിപ്പിച്ചെന്നാണ് ഉത്തരമേഖല വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ മേധാവി വ്യക്തമാക്കുന്നത്. ഈ വാര്‍ത്തക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ജയലക്ഷ്മി നല്കിയ പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വാര്‍ത്തക്കും ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തിനും എതിരെ പോക്സോ നിയമം, പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നല്കിയ മറ്റൊരു പരാതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഗര്‍ഭിണിയായിരുന്ന ആ സമയത്ത് ഏറെ മനോവിഷമം അനുഭവിച്ചു. മാസം തികയാതെ പ്രസവിക്കേണ്ടി വന്നു. കുഞ്ഞിന് മുലയൂട്ടാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായപ്പോള്‍ അതിലേറെ സങ്കടപ്പെട്ടു. മറ്റ് വീടുകള്‍ കാണിച്ച് അത് തന്റെ വീടാണെന്ന് പറഞ്ഞ് പലരും ആക്രമണമഴിച്ചുവിട്ടു. പിതാവടക്കമുള്ള കുടുംബാംഗങ്ങളെയും വേട്ടയാടി. മൂത്തമ്മ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും വേദനയായി അവശേഷിക്കുന്നു. മൂത്തമ്മയുടെ ദൃശ്യങ്ങളടക്കമാണ് ഒരു പ്രമുഖ ചാനല്‍ നല്‍കിയത്. ഭര്‍ത്താവ് മരിച്ചിട്ട് അധികമായിട്ടില്ലാത്ത മൂത്തമ്മക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു അത്.
ആശ്വാസവാക്കുകള്‍ കൊണ്ട് മൂത്തമ്മയെ സമാധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരില്‍ ആ വിഷമം ബാക്കിനിന്നു. ഇതിന് ശേഷം ആറ് മാസത്തിനകം മൂത്തമ്മ മരിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിനടക്കാന്‍ പോലുമാവാത്ത വിധത്തിലാണ് തന്നെ ആക്രമിച്ചത്. മന്ത്രിയായിരുന്നുവെന്നതിനപ്പുറം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരു സാധാരണ സ്ത്രീയാണ് താന്‍. അന്ന് അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണെന്നും ജയലക്ഷ്മി വികാരാദീനയായി പറഞ്ഞു. തനിക്കെതിരെ ഒരു തെളിവോ, ക്രമക്കേടുകളോ കണ്ടെത്താന്‍ സാധിക്കാതെയാണ് വിജിലന്‍സ് കേസുകള്‍ അവസാനിപ്പിച്ചത്. എല്ലാം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും, മറ്റ് നിയമനടപടികള്‍ക്കൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയലക്ഷ്മി വ്യക്തമാക്കി.
Also Read: വിവാഹ വിരുന്നിനിടെ ഐസ്ക്രീം കിട്ടാത്തതിന്റെ പേരില്‍ തമ്മില്‍ തല്ല്, പോലീസ് എത്തിയിട്ടും തീരാത്ത തല്ല്... ഒടുവില്‍ സംഭവിച്ചത്!
പട്ടികവര്‍ഗ കോളനികളിലെ ഹാംലറ്റ്, കടാശ്വാസം, ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം എന്നീ പദ്ധതികളില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ പികെ ജയലക്ഷ്മി അഴിമതി കാണിച്ചെന്ന സ്വകാര്യ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചാനലെന്ന് കാണിച്ച് ജയലക്ഷ്മിയും പിന്നാലെ പദ്ധതികളിലെ അഴിമതികള്‍ പുറത്ത് കൊണ്ട് വരണമെന്ന് കാണിച്ച് മറ്റൊരു വ്യക്തിയും നല്കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ക്രമക്കേടുകള്‍ കണ്ടെത്താനാകാത്തതിനാല്‍ കേസ് അവസാനിപ്പിച്ചെന്നാണ് ഉത്തരമേഖല വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ മേധാവി വ്യക്തമാക്കുന്നത്. ഈ വാര്‍ത്തക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ജയലക്ഷ്മി നല്കിയ പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വാര്‍ത്തക്കും ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തിനും എതിരെ പോക്സോ നിയമം, പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നല്കിയ മറ്റൊരു പരാതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ