മാനന്തവാടി: വയനാട്ടില്‍ ലോക് ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെ കുര്‍ബാന നടത്തിയ സംഭവത്തില്‍ വൈദികനും സിസ്റ്റര്മാരുമടങ്ങുന്ന സംഘം അറസ്റ്റിലായി. മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ ടോം ജോസഫ്, അസി വികാരി ഫാ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരിജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്, മിഥുന് എന്നിവരാണ് അറസ്റ്റിലായത്.
Also Read: തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളെ കയ്യൊഴിഞ്ഞ് കരാറുകാരൻ; ഫാനടക്കം ഊരിക്കൊണ്ടുപോയി
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍കരീമും, എസ്ഐ അനില്‍കുമാറും അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിനും, ലോക് ഡൗണ്‍ ലംഘിച്ചതിനും കേസെടുത്തതിന് പുറമേ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്നും സിഐ അറിയിച്ചു. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് 2 വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും ലഭിച്ചേക്കും.
Also Read: നടന്നത് ആസൂത്രിത ശ്രമം, സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെട്ടു; പായിപ്പാട് സംഭവിച്ചതെന്ത്?
Also Read: തൃശൂരിൽ മദ്യം കിട്ടാതെ യുവാവ് പുഴയില്‍ ചാടി മരിച്ചു