സുൽത്താൻ ബത്തേരി: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്ന യുവാവ് അറസ്റ്റിൽ. സുൽത്താൻ ബത്തേരി ബീനാച്ചി കട്ടയാട് എം ഷഫീഖ് (27) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ബത്തേരി സ്റ്റേഷൻ പരിധിയിൽ മാത്രം ആറും പനമരം സ്റ്റേഷൻ പരിധിയിൽ ഒരു കേസും നിലവിലുണ്ട്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കുകൾ മോഷണം പോകുന്നതായുള്ള പരാതിയിൽ പ്രത്യേകസംഘം രൂപീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിവിധ പാർക്കിങ് ഏരിയകളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് സാധനങ്ങൾ വിൽപ്പന നടത്തുകയാണ് ഷഫീഖ് ചെയ്തിരുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും നാലും കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നിന്നും രണ്ടു ബൈക്കുകളും പനമരം ബീവറേജ് പരിസരത്തുനിന്നും ഒരും ബൈക്കും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. ഇതിൽ പനമരത്തുനിന്നും മോഷ്ടിച്ച ബൈക്ക് മാത്രമാണ് ഷഫീഖ് പൊളിച്ച് വിൽപ്പന നടത്താത്തത്. ഈ ബൈക്കിലായിലായിരുന്നു പ്രതി സഞ്ചരിച്ചിരുന്നത്.
വിവിധ സ്ഥലങ്ങളിലെ പാർക്കിങ് ഏരിയകളിലെത്തി ഇരുചക്രവാഹനങ്ങൾ നോക്കിവെച്ച് പിന്നീട് മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. ബൈക്കിൽ എത്തുന്ന ഷഫീഖ് വാഹനം ഒതുക്കി ഒരു കിലോമീറ്ററോളം ദൂരം ഹെൽമെറ്റും ജാക്കറ്റും അഴിച്ചുവെക്കാതെ തന്നെ നടന്നുവന്ന് നോക്കിവെച്ച വാഹനം പ്ലഗ് ഊരി എടുത്തുപോകാറാണ് പതിവ്. പിന്നീട് വീട്ടിലെത്തിക്കുന്ന ബൈക്ക് കട്ടർ ഉപയോഗിച്ച് പൊളിച്ച് ഗുജറികളിൽ വിൽപ്പന നടത്തുകയാണ് ചെയ്തുവന്നിരുന്നത്. വിൽപ്പന നടത്തിയതിന്റെ ബാക്കി സാധനങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
മുമ്പ് ഗുജറിയിൽ ജോലി ചെയ്തിരുന്ന ഷഫീഖിന് എങ്ങനെയാണ് ബൈക്കുകൾ പൊളിക്കുക എന്നതിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം പ്രതിക്കായി വല വിരിച്ചത്. പരിശോധിച്ചതിൽ നിന്നും സ്ഥിരമായി ഷഫീഖ് ഉപയോഗിച്ചുവരുന്ന ഹെൽമെറ്റ് പല ഇടങ്ങളിലെ ദൃശ്യങ്ങളിൽ നിന്നും ലഭിച്ചു.
വയനാട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പറുകൾ മാറുന്നതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷഫീക്കിനെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷഫീഖ് കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Latest Local News and Malayalam News
വിവിധ സ്ഥലങ്ങളിലെ പാർക്കിങ് ഏരിയകളിലെത്തി ഇരുചക്രവാഹനങ്ങൾ നോക്കിവെച്ച് പിന്നീട് മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. ബൈക്കിൽ എത്തുന്ന ഷഫീഖ് വാഹനം ഒതുക്കി ഒരു കിലോമീറ്ററോളം ദൂരം ഹെൽമെറ്റും ജാക്കറ്റും അഴിച്ചുവെക്കാതെ തന്നെ നടന്നുവന്ന് നോക്കിവെച്ച വാഹനം പ്ലഗ് ഊരി എടുത്തുപോകാറാണ് പതിവ്. പിന്നീട് വീട്ടിലെത്തിക്കുന്ന ബൈക്ക് കട്ടർ ഉപയോഗിച്ച് പൊളിച്ച് ഗുജറികളിൽ വിൽപ്പന നടത്തുകയാണ് ചെയ്തുവന്നിരുന്നത്. വിൽപ്പന നടത്തിയതിന്റെ ബാക്കി സാധനങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
മുമ്പ് ഗുജറിയിൽ ജോലി ചെയ്തിരുന്ന ഷഫീഖിന് എങ്ങനെയാണ് ബൈക്കുകൾ പൊളിക്കുക എന്നതിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം പ്രതിക്കായി വല വിരിച്ചത്. പരിശോധിച്ചതിൽ നിന്നും സ്ഥിരമായി ഷഫീഖ് ഉപയോഗിച്ചുവരുന്ന ഹെൽമെറ്റ് പല ഇടങ്ങളിലെ ദൃശ്യങ്ങളിൽ നിന്നും ലഭിച്ചു.
വയനാട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പറുകൾ മാറുന്നതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷഫീക്കിനെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷഫീഖ് കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Latest Local News and Malayalam News