ആപ്പ്ജില്ല

വയനാട്ടില്‍ പട്ടാപ്പകല്‍ പശുവിനെ വെട്ടിക്കൊന്ന സംഭവം; അന്വേഷണം തുടങ്ങി, ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയ ഗര്‍ഭിണിയായ പശുവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. പുതിയിടത്ത് ജോസിൻ്റെ പശുവിനെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്.

Lipi 31 Jul 2020, 11:01 pm
മാനന്തവാടി: വയനാട്ടില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയ ഗര്‍ഭിണിയായ പശുവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പടിഞ്ഞാറത്തറ പുതുശേരിക്കടവ് പുതിയിടത്ത് ജോസിൻ്റെ പശുവിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Samayam Malayalam പശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി പുറത്തെടുത്തപ്പോള്‍


Also Read: വയനാട് ആശങ്കയുടെ മുള്‍മുനയില്‍; 124 പേര്‍ക്ക് കൂടി സമ്പര്‍ക്കരോഗബാധ, വാളാട് മാത്രം രോഗികളുടെ എണ്ണം 192 ആയി

അന്വേഷണത്തിന്റെ ഭാഗമായി കുഴിച്ചിട്ട പശുവിൻ്റെ ജഡം പുറത്തെടുത്ത് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വെള്ളമുണ്ട സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പശുവിനെ കെട്ടിയിരുന്ന സ്ഥലത്തും മറ്റും പരിശോധന നടത്തുകയും ചെയ്തു. അതിവിദഗ്ധമായി മാരകായുധം ഉപയോഗിച്ച് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.

Also Read: വയനാട്ടില്‍ 9 ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു

ബുധനാഴ്ചയായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പശുവിനെ കെട്ടിയിട്ടതായിരുന്നു. രാവിലെ കെട്ടിയ പശുവിനെ ഉച്ചക്ക് അഴിക്കാന്‍ ചെന്നപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പശുവിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിയുന്നത്. തലയുടെ ഭാഗത്ത് മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് വെട്ടിയ നിലയിലായിരുന്നുവെന്ന് വീട്ടുകാര്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് വേറെയും പശുക്കളെ കെട്ടിയിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ചത്ത പശു. പുതുശേരിക്കടവിനെ പ്രധാന ക്ഷീരകര്‍ഷകരിലൊരാളാണ് ജോസ്.

Also Read: സാമൂഹ്യ മത്സ്യകൃഷി: വയനാട്ടില്‍ അഞ്ച് കടവുകളിലായി നിക്ഷേപിച്ചത് ഏഴരലക്ഷം മത്സ്യകുഞ്ഞുങ്ങളെ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്