നാടിനെ നടുക്കി ദമ്പതികളുടെ കൊലപാതകം; നെല്ലിയമ്പം 'പത്മാലയ'ത്തില്‍ നടന്നതെന്ത്? വീഡിയോ കാണാം
വയനാട് ജില്ലയിലെ പനമരം നെല്ലിയമ്പത്തെ ദമ്പതികളുടെ കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് മുഖംമൂടി സംഘത്തിൻ്റെ ആക്രമണത്തിൽ ദമ്പതിമാർ കൊല്ലപ്പെടുന്നത്.
Lipi 11 Jun 2021, 11:21 pm
ഹൈലൈറ്റ്:
- ഞെട്ടൽ മാറാതെ പനമരം നെല്ലിയമ്പം നിവാസികള്‍.
- ഇന്നലെയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയത്.
- മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് സംഭവത്തിനു പിന്നിൽ.
പനമരം (വയനാട്): പനമരം നെല്ലിയമ്പം നിവാസികള്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. രാത്രി എട്ടരയോടെയാണ് പത്മാലയത്തില്‍ നിന്നും സമീപവാസികള്‍ നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തുമ്പോഴേക്കും ചോരയില്‍ കുളിച്ച് പിടയുന്ന കേശവനെയും, ഭാര്യ പത്മാവതിയെയുമാണ് അവര്‍ കാണുന്നത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ തന്നെ കേശവന്‍ മരിച്ചു. കഴുത്തിനും, വയറിനും ഗുരുതരമായി കുത്തേറ്റ നിലയിലായിരുന്നു കേശവന്‍. പരിക്കേറ്റ പത്മാവതിയും രാത്രി 12 മണിയോടെ മരിച്ചു. ഒരു രാത്രിയില്‍ തന്നെ രണ്ട് ജീവന്‍ നഷ്ടമായതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. മുഖംമൂടി ധരിച്ചെത്തിയവര്‍ ഇതിന് മുമ്പും ഇവിടെ ആക്രമണം നടത്തിയിട്ടുണ്ടെന്നതിനാല്‍ ഭീതി വര്‍ധിപ്പിക്കുന്നു.
റോഡില്‍ നിന്നും അല്‍പ്പം താഴെയായാണ് കാപ്പിത്തോട്ടത്തിന് നടുവിലെ കേശവൻ്റെ ഇരുനില വീട്. വീടിനോട് ചേര്‍ന്ന് മറ്റ് വീടുകളുമില്ല. താഴെത്തെ നിലയിലും, വരാന്തയിലുമെല്ലാം നിറയെ രക്തപ്പാടുകളാണ്. രണ്ട് നില വീട്ടില്‍ താഴെത്തെ നിലയിലായിരുന്നു കേശവനും പത്മാവതിയും ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ നിന്നും എന്തോ ശബ്ദം കേട്ട് കേശവന്‍ ഗോവണിപ്പടി കയറി നോക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നാണ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചാശ്രമമായിരിക്കാം അക്രമത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന സംശയവും ബാക്കി നില്‍ക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ പ്രെഫഷണല്‍ സംഘവുമാണോയെന്ന സംശയവും ബാക്കി കിടക്കുന്നു.
കൊല ചെയ്ത രീതിയും, കൊല്ലപ്പെട്ട പത്മാവതിയുടെ സ്വര്‍ണം അപഹരിക്കപ്പെടാത്തതുമെല്ലാം മോഷണ ശ്രമമല്ലെന്നുള്ള സൂചന ബാക്കിയാക്കുന്നു. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഉത്തരമേഖല ഡിഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ബത്തേരി ഡിവൈഎസ്പി വി വി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എംഎല്‍എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാര്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.വയനാടിനെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും ജനങ്ങളുടെ ആശങ്കമാറ്റുന്നതിനായി എത്രയും വേഗം പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
നെല്ലിയമ്പത്ത് മുഖംമൂടി അക്രമണം നടക്കുന്നത് രണ്ടാം തവണയാണ്. രണ്ട് വര്‍ഷം മുമ്പ് പ്രദേശത്തെ മുണ്ടത്താനം ജോണ്‍സനെ ഇതേ രീതിയില്‍ മുഖംമുടി ധരിച്ച എത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. ഇതുപോലെ രാത്രിയില്‍ തന്നെയായിരുന്നു ആക്രമണം. കൈയുടെയും കാലിൻ്റെയും എല്ല് പൊട്ടിയിരുന്നു. പനമരം പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ എത്രയും വേഗം പ്രതികളെ പിടികൂടി ആശങ്കയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
റോഡില്‍ നിന്നും അല്‍പ്പം താഴെയായാണ് കാപ്പിത്തോട്ടത്തിന് നടുവിലെ കേശവൻ്റെ ഇരുനില വീട്. വീടിനോട് ചേര്‍ന്ന് മറ്റ് വീടുകളുമില്ല. താഴെത്തെ നിലയിലും, വരാന്തയിലുമെല്ലാം നിറയെ രക്തപ്പാടുകളാണ്. രണ്ട് നില വീട്ടില്‍ താഴെത്തെ നിലയിലായിരുന്നു കേശവനും പത്മാവതിയും ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ നിന്നും എന്തോ ശബ്ദം കേട്ട് കേശവന്‍ ഗോവണിപ്പടി കയറി നോക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നാണ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചാശ്രമമായിരിക്കാം അക്രമത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന സംശയവും ബാക്കി നില്‍ക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ പ്രെഫഷണല്‍ സംഘവുമാണോയെന്ന സംശയവും ബാക്കി കിടക്കുന്നു.
കൊല ചെയ്ത രീതിയും, കൊല്ലപ്പെട്ട പത്മാവതിയുടെ സ്വര്‍ണം അപഹരിക്കപ്പെടാത്തതുമെല്ലാം മോഷണ ശ്രമമല്ലെന്നുള്ള സൂചന ബാക്കിയാക്കുന്നു. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഉത്തരമേഖല ഡിഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ബത്തേരി ഡിവൈഎസ്പി വി വി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എംഎല്‍എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാര്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.വയനാടിനെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും ജനങ്ങളുടെ ആശങ്കമാറ്റുന്നതിനായി എത്രയും വേഗം പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
നെല്ലിയമ്പത്ത് മുഖംമൂടി അക്രമണം നടക്കുന്നത് രണ്ടാം തവണയാണ്. രണ്ട് വര്‍ഷം മുമ്പ് പ്രദേശത്തെ മുണ്ടത്താനം ജോണ്‍സനെ ഇതേ രീതിയില്‍ മുഖംമുടി ധരിച്ച എത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. ഇതുപോലെ രാത്രിയില്‍ തന്നെയായിരുന്നു ആക്രമണം. കൈയുടെയും കാലിൻ്റെയും എല്ല് പൊട്ടിയിരുന്നു. പനമരം പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ എത്രയും വേഗം പ്രതികളെ പിടികൂടി ആശങ്കയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ