കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തെ 25-ഓളം ആളുകളുടെ ഭൂമിയില്‍ നിന്നും വനം, റവന്യൂ വകുപ്പുകളുടെ അനുമതിയില്ലാതെ വീട്ടിയടക്കമുള്ള നൂറുകണക്കിന് വന്‍മരങ്ങള്‍ നിയമവിരുദ്ധമായി മുറിക്കുന്നതായി പരാതി. അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ഇരുനൂറിലധികം കൂറ്റന്‍ വീട്ടിമരങ്ങള്‍ ഇതിനകം തന്നെ മുറിച്ചു കഴിഞ്ഞു. മരം കടത്തിക്കൊണ്ടുപോകാനുള്ള പാസ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ നിഷേധിച്ചിട്ടും മരംമുറി അവസാനിപ്പിച്ചിട്ടില്ല.
അനേകകോടി രൂപ വില വരുന്ന സംസ്ഥാനത്തിന്റെ പൊതുസ്വത്ത് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ മുഖ്യമന്ത്രി, വനം-റവന്യൂ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, റവന്യൂ-വനം സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പ്രഖ്യാപനത്തിനായി കാത്ത് നില്‍ക്കുന്ന വയനാട്ടില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ഈ മരംമുറി.
വയനാട്ടില്‍ ശേഷിക്കുന്ന വീട്ടിമരങ്ങളുടെ അപൂര്‍വ്വ ശേഖരമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്റുള്ളതും പശ്ചിമഘട്ടത്തില്‍ മാത്രം വളരുന്നതും ഐയുസിഎന്‍ റെഡ് ഡാറ്റാ ബുക്കില്‍ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടന്‍ വീട്ടിമരങ്ങള്‍. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബര്‍ മാസം 24ന് ഇറക്കിയ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് വില്ലേജ് ഓഫീസര്‍ മുതല്‍ മേല്‍പ്പോട്ടുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വന്‍മരം കൊള്ളക്ക് കൂട്ടുനില്‍ക്കുന്നതെന്ന് വയനാട് പ്രകൃതിസംരക്ഷണസമിതി കുറ്റപ്പെടുത്തി.
ഈ ഉത്തരവിന്റെ അവസാനത്തേതായ ആറാമത് പാരഗ്രാഫില്‍ പട്ടയം ലഭിച്ച ശേഷം തനിയെ കിളിര്‍ത്തു വന്നതും നട്ടുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മാത്രമെ മുറിക്കാവൂ എന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ഉത്തരവിനെ മറയാക്കിക്കൊണ്ടാണ് ആദിവാസികള്‍ അടക്കമുള്ളവരില്‍ നിന്നും ചുരുങ്ങിയ വിലക്ക് മരം തട്ടിയെടുത്ത് വന്‍ സ്വാധീനമുള്ള സംഘം മുറിച്ചു കൊണ്ടിരിക്കുന്നത്. മരങ്ങള്‍ നീക്കം ചെയ്യാന്‍ പാസ് ആവശ്യപ്പെട്ടുകൊണ്ട് 14 വ്യക്തികള്‍ മേപ്പാടി റെയിഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് വന്‍മരക്കൊള്ളയുടെ വിവരം പുറത്തറിയുന്നത്.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പാസ് നിഷേധിക്കുകയും നിയമവിരുദ്ധ മരംമുറി വൈത്തിരി തഹസില്‍ദാറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു പ്രാവശ്യം അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. പാസ് നിഷേധിച്ചതിനെതിരെ കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മരമില്‍ ഉടമയും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ മരമാഫിയയാണ് വീട്ടിമരം മുറിക്ക് നേതൃത്വം നല്‍കുന്നതെന്ന് പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു.
ആദിവാസികള്‍ അടക്കമുള്ള ചെറുകിട ഭൂഉടമസ്ഥരുടെ പട്ടയങ്ങളില്‍ റിസര്‍വ്വ് ചെയ്ത കൂറ്റന്‍ വീട്ടിമരങ്ങളാണ് ചുളുവിലക്ക് തരപ്പെടുത്തി മുറിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുടെ രണ്ടു ലക്ഷത്തില്‍പരം വിലവരുന്ന എട്ട് കുറ്റി വീട്ടിമരങ്ങള്‍ ഇരുപതിനായിരം രൂപയ്ക്കാണ് കച്ചവടമുറപ്പിച്ചത്. അതിലാകെ 5000 രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്. മരത്തില്‍ ഒന്ന് പോടായതിനാല്‍ ബാക്കി നല്‍കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അനേകലക്ഷം രൂപയാണ് ആദിവാസികളെയും കബളിപ്പിച്ച് സ്വന്തമാക്കിയത്. വിഷയത്തില്‍ അടയിന്തര നടപടി വേണമെന്നും പ്രകൃതി സംരക്ഷണസമിതി ആവശ്യപ്പെട്ടു.
അനേകകോടി രൂപ വില വരുന്ന സംസ്ഥാനത്തിന്റെ പൊതുസ്വത്ത് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ മുഖ്യമന്ത്രി, വനം-റവന്യൂ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, റവന്യൂ-വനം സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പ്രഖ്യാപനത്തിനായി കാത്ത് നില്‍ക്കുന്ന വയനാട്ടില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ഈ മരംമുറി.
വയനാട്ടില്‍ ശേഷിക്കുന്ന വീട്ടിമരങ്ങളുടെ അപൂര്‍വ്വ ശേഖരമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്റുള്ളതും പശ്ചിമഘട്ടത്തില്‍ മാത്രം വളരുന്നതും ഐയുസിഎന്‍ റെഡ് ഡാറ്റാ ബുക്കില്‍ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടന്‍ വീട്ടിമരങ്ങള്‍. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബര്‍ മാസം 24ന് ഇറക്കിയ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് വില്ലേജ് ഓഫീസര്‍ മുതല്‍ മേല്‍പ്പോട്ടുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വന്‍മരം കൊള്ളക്ക് കൂട്ടുനില്‍ക്കുന്നതെന്ന് വയനാട് പ്രകൃതിസംരക്ഷണസമിതി കുറ്റപ്പെടുത്തി.
ഈ ഉത്തരവിന്റെ അവസാനത്തേതായ ആറാമത് പാരഗ്രാഫില്‍ പട്ടയം ലഭിച്ച ശേഷം തനിയെ കിളിര്‍ത്തു വന്നതും നട്ടുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മാത്രമെ മുറിക്കാവൂ എന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ഉത്തരവിനെ മറയാക്കിക്കൊണ്ടാണ് ആദിവാസികള്‍ അടക്കമുള്ളവരില്‍ നിന്നും ചുരുങ്ങിയ വിലക്ക് മരം തട്ടിയെടുത്ത് വന്‍ സ്വാധീനമുള്ള സംഘം മുറിച്ചു കൊണ്ടിരിക്കുന്നത്. മരങ്ങള്‍ നീക്കം ചെയ്യാന്‍ പാസ് ആവശ്യപ്പെട്ടുകൊണ്ട് 14 വ്യക്തികള്‍ മേപ്പാടി റെയിഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് വന്‍മരക്കൊള്ളയുടെ വിവരം പുറത്തറിയുന്നത്.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പാസ് നിഷേധിക്കുകയും നിയമവിരുദ്ധ മരംമുറി വൈത്തിരി തഹസില്‍ദാറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു പ്രാവശ്യം അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. പാസ് നിഷേധിച്ചതിനെതിരെ കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മരമില്‍ ഉടമയും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ മരമാഫിയയാണ് വീട്ടിമരം മുറിക്ക് നേതൃത്വം നല്‍കുന്നതെന്ന് പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു.
ആദിവാസികള്‍ അടക്കമുള്ള ചെറുകിട ഭൂഉടമസ്ഥരുടെ പട്ടയങ്ങളില്‍ റിസര്‍വ്വ് ചെയ്ത കൂറ്റന്‍ വീട്ടിമരങ്ങളാണ് ചുളുവിലക്ക് തരപ്പെടുത്തി മുറിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുടെ രണ്ടു ലക്ഷത്തില്‍പരം വിലവരുന്ന എട്ട് കുറ്റി വീട്ടിമരങ്ങള്‍ ഇരുപതിനായിരം രൂപയ്ക്കാണ് കച്ചവടമുറപ്പിച്ചത്. അതിലാകെ 5000 രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്. മരത്തില്‍ ഒന്ന് പോടായതിനാല്‍ ബാക്കി നല്‍കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അനേകലക്ഷം രൂപയാണ് ആദിവാസികളെയും കബളിപ്പിച്ച് സ്വന്തമാക്കിയത്. വിഷയത്തില്‍ അടയിന്തര നടപടി വേണമെന്നും പ്രകൃതി സംരക്ഷണസമിതി ആവശ്യപ്പെട്ടു.