കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എം പി ഇന്നെത്തും. വയനാട് ജില്ലയിലാണ് ആദ്യദിവത്തെ പരിപാടികള്‍. വെള്ളിയാഴ്ച രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ വെച്ച് നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് 2.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും, 3.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന എം പി ഫണ്ട് അവലോകനയോഗത്തിലും എം പി പങ്കെടുക്കും, ഇതിന് ശേഷമാണ് ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് യു ഡി എഫ് സുല്‍ത്താന്‍ബത്തേരിയില്‍ സംഘടിപ്പിക്കുന്ന ബഹുജനപ്രക്ഷോഭറാലിയില് അദ്ദേഹം പങ്കെടുക്കുക. Also Read: പയ്യന്നൂരില്‍ സംഭവിക്കാന്‍ ഇനിയും ചിലതുണ്ട്; ഏരിയ കമ്മിറ്റിയില്‍ യോഗത്തില്‍ വീണ്ടും വിട്ടുനിന്ന് വി കുഞ്ഞികൃഷ്ണന്, ലോക്കല്‍ കമ്മിറ്റി യോഗങ്ങളിൽ ഏരിയ കമ്മറ്റി അംഗങ്ങൾ വിട്ടു നിൽക്കാൻ സാധ്യത
നാല് മണിയോടെ സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ബഹുജനസംഗമം രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. യു ഡി എഫിന്റെ എം പിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം ദേശീയ സംസ്ഥാന നേതാക്കളും റാലിയും ബഹുജനസംഗമത്തിലും പങ്കെടുക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ വെച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമമാണ് ജില്ലയിലെ രാഹുലിന്റെ അവസാനപരിപാടി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യു ഡി എഫ് പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
Also Read: മഹാരാഷ്ട്ര ഇനി ഏക്നാഥ് ഷിൻഡെ ഭരിക്കും, ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു
ജൂലൈ മൂന്നിന് രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലാമ്പുറം-കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ആംബുലന്‍സ് ആന്റ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് അദ്ദേഹം നിര്‍വഹിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വണ്ടര്‍ മാമ്പാട് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
വൈകിച്ച് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിവിധ ക്ലബ്ബുകള്‍ക്കുള്ള ജേഴ്സി വിതരണചടങ്ങും രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.10ന് വണ്ടൂര്‍ പോരൂര്‍ പുളിയക്കോട് കെ ടി കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പി എം കെ എസ് വൈ പദ്ധതി പ്രകാരം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എം പിയുടെ പരിപാടികള്‍ക്ക് സമാപനമാകും. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിച്ച ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി ജില്ലയില്‍ പൊതു, രാഷ്ട്രീയപരിപാടികള്‍ക്ക് എത്തുന്നത്.
നാല് മണിയോടെ സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ബഹുജനസംഗമം രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. യു ഡി എഫിന്റെ എം പിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം ദേശീയ സംസ്ഥാന നേതാക്കളും റാലിയും ബഹുജനസംഗമത്തിലും പങ്കെടുക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ വെച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമമാണ് ജില്ലയിലെ രാഹുലിന്റെ അവസാനപരിപാടി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യു ഡി എഫ് പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
Also Read: മഹാരാഷ്ട്ര ഇനി ഏക്നാഥ് ഷിൻഡെ ഭരിക്കും, ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു
ജൂലൈ മൂന്നിന് രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലാമ്പുറം-കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ആംബുലന്‍സ് ആന്റ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് അദ്ദേഹം നിര്‍വഹിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വണ്ടര്‍ മാമ്പാട് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
വൈകിച്ച് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിവിധ ക്ലബ്ബുകള്‍ക്കുള്ള ജേഴ്സി വിതരണചടങ്ങും രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.10ന് വണ്ടൂര്‍ പോരൂര്‍ പുളിയക്കോട് കെ ടി കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പി എം കെ എസ് വൈ പദ്ധതി പ്രകാരം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എം പിയുടെ പരിപാടികള്‍ക്ക് സമാപനമാകും. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിച്ച ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി ജില്ലയില്‍ പൊതു, രാഷ്ട്രീയപരിപാടികള്‍ക്ക് എത്തുന്നത്.