കല്‍പ്പറ്റ: വയനാട് നടവയല്‍ നെയ്ക്കുപ്പയില്‍ ആദിവാസി കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി എസ്എംഎസ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടക്കുന്നത്. അയല്‍വാസി രാധാകൃഷ്ണന്റെ വയലില്‍ കളിക്കാനിറങ്ങി എന്നാരോപിച്ച് നടവയല്‍ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. Also Read: കൃഷിയിടത്തിലൂടെ നടന്നു; ആദിവാസി കുട്ടികളെ മർദിച്ച് അയൽവാസി, കേസെടുത്തു
ആറ് വയസ്സുള്ള ഒരു കുട്ടിയും ഏഴ് വയസുള്ള രണ്ട് കുട്ടികളുമാണ് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായത്. വടി കൊണ്ടുള്ള അടിയില്‍ കുട്ടികള്‍ക്ക് പുറത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേണിച്ചിറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേണിച്ചിറ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ച പതിനൊന്നരയോടെയാണ് മാനന്തവാടി എസ് എം എസ് ഡി വൈ എസ് പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുളള പ്രത്യക അന്വഷണ സംഘം കസ്റ്റഡിയിലെടുത്തത്.
Also Read: സാധാരണക്കാരുടെ കടയിൽ നിന്ന് കഴിക്കുന്നത് വിനയം; രാഹുലിന് സഖാക്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: പദ്മജ വേണുഗോപാൽ
മര്‍ദ്ദത്തിനെ തുടര്‍ന്ന് കുട്ടികള്‍ കടുത്ത മാനസികാഘാതത്തിന് വിധേയമായതായും കുട്ടികള്‍ക്ക് ആഴ്ചകളോളം കൗണ്‍സിലിംഗ് ആവശ്യമാണെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതിനിടെ, വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ വിഷയത്തിലിടപെട്ട സംസ്ഥാന ബാവാവകാശ കമ്മീഷണര്‍ ശിശു സംരക്ഷണ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതരടക്കം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആറ് വയസ്സുള്ള ഒരു കുട്ടിയും ഏഴ് വയസുള്ള രണ്ട് കുട്ടികളുമാണ് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായത്. വടി കൊണ്ടുള്ള അടിയില്‍ കുട്ടികള്‍ക്ക് പുറത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേണിച്ചിറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേണിച്ചിറ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ച പതിനൊന്നരയോടെയാണ് മാനന്തവാടി എസ് എം എസ് ഡി വൈ എസ് പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുളള പ്രത്യക അന്വഷണ സംഘം കസ്റ്റഡിയിലെടുത്തത്.
Also Read: സാധാരണക്കാരുടെ കടയിൽ നിന്ന് കഴിക്കുന്നത് വിനയം; രാഹുലിന് സഖാക്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: പദ്മജ വേണുഗോപാൽ
മര്‍ദ്ദത്തിനെ തുടര്‍ന്ന് കുട്ടികള്‍ കടുത്ത മാനസികാഘാതത്തിന് വിധേയമായതായും കുട്ടികള്‍ക്ക് ആഴ്ചകളോളം കൗണ്‍സിലിംഗ് ആവശ്യമാണെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതിനിടെ, വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ വിഷയത്തിലിടപെട്ട സംസ്ഥാന ബാവാവകാശ കമ്മീഷണര്‍ ശിശു സംരക്ഷണ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതരടക്കം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം