കൽപ്പറ്റ: വയനാട് പൊഴുതനയിൽ കടന്നലിൻ്റെ കുത്തേറ്റ് ഒരാൾ മരിച്ചു. പൊഴുതന അച്ചൂർ കളരിവീട് കുന്ന് കളത്തിങ്കൽ വീട്ടിൽ ടി. ബീരാൻ (57) ആണ് മരിച്ചത്. പൊഴുതന ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വയനാംകുന്ന് കോളനി പ്രദേശത്ത് തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട തൊഴിലാളികളെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. 15ലേറെ പേർക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഇവരിൽ ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും, ബാക്കിയുള്ളവരെ തരിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രി, ചെന്നലോട് പി എച്ച് സി എന്നിവിടിങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.
എ.ബി.സി.ഡി ക്യാമ്പ്; 3035 പേർക്ക് ആധികാരിക രേഖകളായി
മൂന്ന് ദിവസങ്ങളിലായി കൽപ്പറ്റയിൽ നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 3035 പേർക്ക് ആധികാരിക രേഖകളായി. പട്ടികവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടത്തുന്ന പരിപാടിയിൽ ആധാർ 586, റേഷന്‍ കാര്‍ഡ് 318, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 232 , ബാങ്ക് അക്കൗണ്ട് 160, ആരോഗ്യ ഇന്‍ഷുറന്‍സ് 65, ഇലക്ഷന്‍ ഐ ഡി 556, ഡിജിലോക്കര്‍ 527 എന്നിങ്ങനെ ആകെ 3035 സേവനങ്ങൾ നല്‍കി.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നൽകുകയും ചെയ്തു.
30 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പിൽ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷൂറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് എന്നിവയ്ക്കും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് മുണ്ടേരി മിനി കോൺഫറൻസ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാകും.
Read Latest Local News and Malayalam News
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എ.ബി.സി.ഡി ക്യാമ്പ്; 3035 പേർക്ക് ആധികാരിക രേഖകളായി
മൂന്ന് ദിവസങ്ങളിലായി കൽപ്പറ്റയിൽ നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 3035 പേർക്ക് ആധികാരിക രേഖകളായി. പട്ടികവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടത്തുന്ന പരിപാടിയിൽ ആധാർ 586, റേഷന്‍ കാര്‍ഡ് 318, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 232 , ബാങ്ക് അക്കൗണ്ട് 160, ആരോഗ്യ ഇന്‍ഷുറന്‍സ് 65, ഇലക്ഷന്‍ ഐ ഡി 556, ഡിജിലോക്കര്‍ 527 എന്നിങ്ങനെ ആകെ 3035 സേവനങ്ങൾ നല്‍കി.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നൽകുകയും ചെയ്തു.
30 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പിൽ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷൂറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് എന്നിവയ്ക്കും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് മുണ്ടേരി മിനി കോൺഫറൻസ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാകും.
Read Latest Local News and Malayalam News
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം