കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇടതടവില്ലാതെ പായുന്ന കൂറ്റന്‍ ടിപ്പര്‍ലോറികളെ നിയന്ത്രിക്കണമെന്ന ആവശ്യം കാലങ്ങളായി യാത്രക്കാര്‍ ഉന്നയിക്കുകയാണ്. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ക്ക് പുറമെ ഗതാഗതകുരുക്കിനും മുഖ്യകാരണമാകുകയാണ് ക്വാറി ഉല്‍പ്പന്നങ്ങളുമായി ചുരം കയറുന്ന ടിപ്പറുകള്‍. കഴിഞ്ഞ രാത്രി യാത്രക്കാര്‍ക്ക് പുറമെ പോലീസിനും ഫയര്‍ഫോഴ്സിനും മുട്ടന്‍പണിയാണ് ടിപ്പര്‍ലോറിക്കാര്‍ ഒപ്പിച്ചത്. ടോറസ് ലോറിയുടെ പിറകിലെ ബോഡിയുടെ ലോക് പോയതിനെ തുടര്‍ന്ന് കൊണ്ടുപോയ കരിങ്കല്‍ ചീളുകള്‍ മുഴുവന്‍ ചുരം റോഡിലായി. രാത്രി ഏഴ് മണിണിയോടെയായിരുന്നു സംഭവം. എട്ടാംവളവിന് സമീപം തകരപ്പാടി മുതല്‍ വ്യൂപോയിന്റ് വരെ കരിങ്കല്‍ ചീളുകള്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു.
ബൈക്കുകളും മറ്റ് ചെറിയ വാഹനങ്ങളും അപകടത്തില്‍പ്പെട്ടതോടെ കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് അടക്കം എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതിന് മുമ്പേ തന്നെ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു. ഇവര്‍ മെറ്റല്‍ റോഡില്‍ നിന്ന് നീക്കാന്‍ തുടങ്ങിയതോടെ ഹൈവേ പോലീസും അടിവാരം പോലീസും ഹായത്തിനെത്തി. 150 അടിയോളം കരിങ്കല്‍ ചീളുകള്‍ റോഡില്‍ ചിതറിയിരുന്നു. മണിക്കൂറുകളുടെ അധ്വാനത്തിന് ശേഷം ചെറിയ ലോറിയെത്തിച്ചാണ് കല്ലുകള്‍ മുഴുവന്‍ ചുരത്തില്‍ നിന്ന് മാറ്റിയത്. റോഡ് നവീകരിച്ചതിന് ശേഷം ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് ടിപ്പറുകള്‍ കാരണം ചുരത്തിലുണ്ടായത്.
വലിയ ലോഡുമായി കയറ്റം കയറുന്ന ലോറികളെ മറികടക്കാന്‍ ചെറുവാഹനങ്ങള്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മിക്ക അപകടങ്ങളും സംഭവിച്ചത്. ഇത്രയൊക്കെയായിട്ടും ചുരത്തിലൂടെ രാത്രിയും പകലുമില്ലാതെ ടിപ്പറുകളുടെ സഞ്ചാരത്തിന് അനുമതി നല്‍കിയിരിക്കുന്നത് അധികൃതരുടെ ഒത്താശയോടെയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
ബൈക്കുകളും മറ്റ് ചെറിയ വാഹനങ്ങളും അപകടത്തില്‍പ്പെട്ടതോടെ കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് അടക്കം എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതിന് മുമ്പേ തന്നെ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു. ഇവര്‍ മെറ്റല്‍ റോഡില്‍ നിന്ന് നീക്കാന്‍ തുടങ്ങിയതോടെ ഹൈവേ പോലീസും അടിവാരം പോലീസും ഹായത്തിനെത്തി. 150 അടിയോളം കരിങ്കല്‍ ചീളുകള്‍ റോഡില്‍ ചിതറിയിരുന്നു. മണിക്കൂറുകളുടെ അധ്വാനത്തിന് ശേഷം ചെറിയ ലോറിയെത്തിച്ചാണ് കല്ലുകള്‍ മുഴുവന്‍ ചുരത്തില്‍ നിന്ന് മാറ്റിയത്. റോഡ് നവീകരിച്ചതിന് ശേഷം ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് ടിപ്പറുകള്‍ കാരണം ചുരത്തിലുണ്ടായത്.
വലിയ ലോഡുമായി കയറ്റം കയറുന്ന ലോറികളെ മറികടക്കാന്‍ ചെറുവാഹനങ്ങള്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മിക്ക അപകടങ്ങളും സംഭവിച്ചത്. ഇത്രയൊക്കെയായിട്ടും ചുരത്തിലൂടെ രാത്രിയും പകലുമില്ലാതെ ടിപ്പറുകളുടെ സഞ്ചാരത്തിന് അനുമതി നല്‍കിയിരിക്കുന്നത് അധികൃതരുടെ ഒത്താശയോടെയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.