കൽപ്പറ്റ: വയനാട് മുട്ടിൽ മുണ്ടാട് വിവാഹത്തിനായി കരുതിയിരുന്ന പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. മുട്ടിൽമാണ്ടാട് വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. വരുന്ന സെപ്റ്റംബർ 25ന് നടക്കുന്ന മകളുടെ വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം വീട്ടിലെ വാതിൽപ്പാളിയിൽ നിന്നുള്ള ശബ്ദം കേട്ടാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. Also Read: നടിയെ ആക്രമിച്ച കേസിൽ വിധി 6 മാസത്തിനകം? സമയം ചോദിച്ച് വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയിൽ, സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിലീപും
കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. വീട്ടുകാരുടെ ശബ്ദം കേട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. വിവരം അറിഞ്ഞയുടനെ കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സെപ്തംബര്‍ 25നാണ് പാത്തുമ്മയുടെ മകള്‍ സാജിതയുടെ വിവാഹം ഉറപ്പിച്ചിട്ടുള്ളത്. ഇവര്‍ക്കുണ്ടായിരുന്ന 10 സെന്റോളം വരുന്ന ഭൂമി വില്‍പ്പന നടത്തിയാണ് വിവാഹത്തിന് പത്തു പവനോളം സ്വര്‍ണം വാങ്ങിയത്.
Also Read: ആകെയുള്ളത് ഒരു പെൺകുട്ടി, ഇപ്പോഴും പുറം വേദന, ഉമ്മയുടെ തോളിൽ നിന്ന് ഇറങ്ങിയിട്ടില്ല, വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണ സംഭവത്തിൽ സ്കൂളിനെതിരെ വിമർശനം
സംഭവ സമയത്ത് പാത്തുമ്മയും മകള്‍ സാജിതയും മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മോഷ്ടാവ് അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ വീടുകളുടെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു കൊണ്ട് അന്വേഷണം ഊർജിതമാക്കി പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. വീട്ടുകാരുടെ ശബ്ദം കേട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. വിവരം അറിഞ്ഞയുടനെ കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സെപ്തംബര്‍ 25നാണ് പാത്തുമ്മയുടെ മകള്‍ സാജിതയുടെ വിവാഹം ഉറപ്പിച്ചിട്ടുള്ളത്. ഇവര്‍ക്കുണ്ടായിരുന്ന 10 സെന്റോളം വരുന്ന ഭൂമി വില്‍പ്പന നടത്തിയാണ് വിവാഹത്തിന് പത്തു പവനോളം സ്വര്‍ണം വാങ്ങിയത്.
Also Read: ആകെയുള്ളത് ഒരു പെൺകുട്ടി, ഇപ്പോഴും പുറം വേദന, ഉമ്മയുടെ തോളിൽ നിന്ന് ഇറങ്ങിയിട്ടില്ല, വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണ സംഭവത്തിൽ സ്കൂളിനെതിരെ വിമർശനം
സംഭവ സമയത്ത് പാത്തുമ്മയും മകള്‍ സാജിതയും മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മോഷ്ടാവ് അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ വീടുകളുടെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു കൊണ്ട് അന്വേഷണം ഊർജിതമാക്കി പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം