പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വെട്ടത്തൂര്‍ വനഗ്രാമത്തില്‍ നാലംഗസംഘം താമസിച്ച സംഭവത്തില്‍, പ്രധാന പ്രതികളുടെ അറസ്റ്റ് 24 വരെ തടഞ്ഞ് കല്‍പ്പറ്റ കോടതി. കേസിലെ പ്രധാന പ്രതികളായ ദീപക്കിന്റെയും ഗിരീഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി ശനിയാഴ്ച പരിഗണിച്ചത്. 24ന് കോടതി വീണ്ടും വിശദമായ വാദം കേള്‍ക്കും. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. Also Read: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ്; 31 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടു കെട്ടി, വീഡിയോ കാണാം
അഡ്വ.ബി.എ. ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയത്. ഏറെ വിവാദമായ സംഭവത്തില്‍ വനംവകുപ്പ് നാല് പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ കൊല്ലം സ്വദേശിയായ പ്രവീണ്‍, തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവരെ പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ മാനന്തവാടി ജില്ലാ ജയിലിലാണ്.
Also Read: ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ച സംഭവം, ആരോഗ്യ വിഭാഗത്തിന്‍റെ റിപ്പോർട്ട് പുറത്ത്, വീഡിയോ കാണാം
പ്രത്യേക അന്വേഷണ സംഘം രണ്ട് പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതിപട്ടികയിലുള്ള ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് കല്‍പ്പറ്റ കോടതിയുടെ ഇപ്പോഴത്തെ വിധി.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പിനെ കബളിപ്പിച്ച് ചെതലയം റേയ്ഞ്ചിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ വാച്ച്ടവറില്‍ ജുലൈ 26 മുതല്‍ നാല് ദിവസമാണ് സംഘം താമസിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവരെ കൊണ്ടുവന്നതും, പിന്നീട് ഭക്ഷണമെത്തിച്ച് നല്‍കിയതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.
വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമായ വെട്ടത്തൂരില്‍ പുറംലോകത്ത് നിന്ന് എത്തണമെങ്കില്‍ തന്നെ പ്രയാസമാണ്. മാത്രമല്ല, വെട്ടത്തൂരിലെ വാച്ച് ടവറില്‍ വനംവകുപ്പ് ആര്‍ക്കും പ്രവേശനവും നല്‍കാറില്ല. വിവിധ കാര്യങ്ങള്‍ പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം വെട്ടത്തൂരിലെത്തിയതെന്നാണ് പറയുന്നത്. വനംവകുപ്പ് പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
അഡ്വ.ബി.എ. ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയത്. ഏറെ വിവാദമായ സംഭവത്തില്‍ വനംവകുപ്പ് നാല് പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ കൊല്ലം സ്വദേശിയായ പ്രവീണ്‍, തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവരെ പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ മാനന്തവാടി ജില്ലാ ജയിലിലാണ്.
Also Read: ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ച സംഭവം, ആരോഗ്യ വിഭാഗത്തിന്‍റെ റിപ്പോർട്ട് പുറത്ത്, വീഡിയോ കാണാം
പ്രത്യേക അന്വേഷണ സംഘം രണ്ട് പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതിപട്ടികയിലുള്ള ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് കല്‍പ്പറ്റ കോടതിയുടെ ഇപ്പോഴത്തെ വിധി.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പിനെ കബളിപ്പിച്ച് ചെതലയം റേയ്ഞ്ചിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ വാച്ച്ടവറില്‍ ജുലൈ 26 മുതല്‍ നാല് ദിവസമാണ് സംഘം താമസിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവരെ കൊണ്ടുവന്നതും, പിന്നീട് ഭക്ഷണമെത്തിച്ച് നല്‍കിയതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.
വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമായ വെട്ടത്തൂരില്‍ പുറംലോകത്ത് നിന്ന് എത്തണമെങ്കില്‍ തന്നെ പ്രയാസമാണ്. മാത്രമല്ല, വെട്ടത്തൂരിലെ വാച്ച് ടവറില്‍ വനംവകുപ്പ് ആര്‍ക്കും പ്രവേശനവും നല്‍കാറില്ല. വിവിധ കാര്യങ്ങള്‍ പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം വെട്ടത്തൂരിലെത്തിയതെന്നാണ് പറയുന്നത്. വനംവകുപ്പ് പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ