പനമരം (വയനാട്): വയനാട്ടിൽ മുഖം മൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. അഞ്ചുകുന്ന് സ്കൂളിലെ റിട്ട. പി.ടി അധ്യാപകനായിരുന്ന താഴെ നെല്ലിയമ്പം കാവടം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (75) അക്രമികളുടെ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ഗുരുതരമായി പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്മാവതിയും മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുഖം മൂടി ധരിച്ച് വീട്ടിലെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചാശ്രമമായിരിക്കാം അക്രമത്തിന്
ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പ്രതികൾക്കായുള്ള തിരച്ചിലും ഊർജിതമാക്കി. കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. മക്കളായ മഹേഷ് മാനന്തവാടിയിലും , മുരളി പ്രസാദ് കോഴിക്കോടും, മിനിജ കൂടോത്തുമ്മലിലുമായിരുന്നു താമസം. വിനോദ് , പ്രവീണ, ഷിനു എന്നിവരാണ് മരുമക്കൾ. നാടിനെ നടുക്കുന്നതായിരുന്നു വയോധികരുടെ ആകസ്മിക മരണ വാർത്ത.
ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചാശ്രമമായിരിക്കാം അക്രമത്തിന്
ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പ്രതികൾക്കായുള്ള തിരച്ചിലും ഊർജിതമാക്കി. കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. മക്കളായ മഹേഷ് മാനന്തവാടിയിലും , മുരളി പ്രസാദ് കോഴിക്കോടും, മിനിജ കൂടോത്തുമ്മലിലുമായിരുന്നു താമസം. വിനോദ് , പ്രവീണ, ഷിനു എന്നിവരാണ് മരുമക്കൾ. നാടിനെ നടുക്കുന്നതായിരുന്നു വയോധികരുടെ ആകസ്മിക മരണ വാർത്ത.