പനമരം: ഓണം ബമ്പറിനെ ചൊല്ലി പകല്‍ മുഴുവനുണ്ടായിരുന്ന ആകാംഷ അവസാനിച്ചത് രാത്രിയോടെ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ 12 കോടി അടിച്ചത് ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ പനമരം സ്വദേശി പാറമ്മല്‍ സെയ്തലവിക്കാണെന്നായിരുന്നു രാവിലെ മുതല്‍ വാര്‍ത്ത പരന്നത്. ദുബായില്‍ റെസ്റ്റോറന്റ് ജീവനക്കാരനായ സെയ്തലവി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ലോട്ടറിയടിച്ച കാര്യം വ്യക്തമാക്കിയതോടെ സംഭവം സത്യമാണെന്നായിരുന്നു ഒട്ടുമിക്കയാളുകളും വിശ്വസിച്ചിരുന്നത്. എന്നാല്‍ സന്ധ്യയോടെ യഥാര്‍ത്ഥഭാഗ്യവാനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ സെയ്തലവിയുടെ അവകാശവാദം തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു.
ഒരാഴ്ച മുന്‍പ് സെയ്തലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് ടിക്കറ്റ് എടുത്തതെന്നായിരുന്നു പറഞ്ഞിരുന്നത്. ഗൂഗിള്‍ പേ വഴി പണം സൈയ്തലവി സുഹൃത്തിന് നല്‍കിയതായും, ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചു കൊടുത്തതായും വ്യക്തമാക്കിയിരുന്നു. ദുബായിലെ യൂ ട്യൂബര്‍ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവിക്ക് സമ്മാനം നേടിയ വിവരം വിഡിയോയിലൂടെ ആദ്യമായി ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെട്ടിടത്തിലാണ് താമസം. വാര്‍ത്ത പരന്നതോടെ രാവിലെ മുതല്‍ തന്നെ മാധ്യമങ്ങളടക്കം നിരവധി പേരാണ് സെയ്തലവിയുടെ വീട്ടിലെത്തിയത്.
ബാങ്ക് ഉദ്യോഗസ്ഥരടക്കം പനമരത്തെ സെയ്തലവിയുടെ കുടുംബം താമസിക്കുന്ന ക്വാട്ടേഴ്‌സിലെത്തിയതായാണ് വിവരം. ലോട്ടറിയുമായി സെയ്തലവിയുടെ സുഹൃത്ത് കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുന്നുണ്ടെന്നതടക്കമുള്ള വാര്‍ത്തകളും ഇതിനിടയില്‍ പരന്നു. ടിക്കറ്റുമായി സെയ്തലവിയുടെ സുഹൃത്ത് വരുന്നതും കാത്ത് മണിക്കൂറുകളോളം നിരവധി പേര്‍ പനമരത്തെ വീടിന് മുമ്പില്‍ തമ്പടിച്ചു. ഇതിനിടയിലാണ് യഥാര്‍ത്ഥ ഭാഗ്യവാനായ മരട് സ്വദേശി ജയപാലന്‍ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചതായുള്ള വാര്‍ത്ത വരുന്നത്.
സെയ്തലവിക്ക് ലോട്ടറിയെടുത്ത് നല്‍കിയിരുന്നില്ലെന്ന് സുഹൃത്ത് കൂടി വ്യക്തമാക്കിയതോടെ രാവിലെ മുതല്‍ പരന്ന വാര്‍ത്തയും സെയ്തലവിയുടെ അവകാശവാദവും തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ ഭാഗ്യക്കുറി സബ് ഓഫീസില്‍ നിന്നും തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിലെ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പ്പനക്കായി കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ചില്ലറയായി അവിടെ നിന്നും വിറ്റുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് ലോട്ടറി ഏജന്‍സിയിലെ ആളുകള്‍ രാവിലെ മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടി ഇ 645465 നമ്പര്‍ ടിക്കറ്റ് പ്രാദേശികമായി തന്നെ വിറ്റുപോയതായിരുന്നുവെന്ന് തന്നെയാണ് ഭാഗ്യവാനെ തിരിച്ചറിഞ്ഞപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
ഒരാഴ്ച മുന്‍പ് സെയ്തലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് ടിക്കറ്റ് എടുത്തതെന്നായിരുന്നു പറഞ്ഞിരുന്നത്. ഗൂഗിള്‍ പേ വഴി പണം സൈയ്തലവി സുഹൃത്തിന് നല്‍കിയതായും, ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചു കൊടുത്തതായും വ്യക്തമാക്കിയിരുന്നു. ദുബായിലെ യൂ ട്യൂബര്‍ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവിക്ക് സമ്മാനം നേടിയ വിവരം വിഡിയോയിലൂടെ ആദ്യമായി ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെട്ടിടത്തിലാണ് താമസം. വാര്‍ത്ത പരന്നതോടെ രാവിലെ മുതല്‍ തന്നെ മാധ്യമങ്ങളടക്കം നിരവധി പേരാണ് സെയ്തലവിയുടെ വീട്ടിലെത്തിയത്.
ബാങ്ക് ഉദ്യോഗസ്ഥരടക്കം പനമരത്തെ സെയ്തലവിയുടെ കുടുംബം താമസിക്കുന്ന ക്വാട്ടേഴ്‌സിലെത്തിയതായാണ് വിവരം. ലോട്ടറിയുമായി സെയ്തലവിയുടെ സുഹൃത്ത് കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുന്നുണ്ടെന്നതടക്കമുള്ള വാര്‍ത്തകളും ഇതിനിടയില്‍ പരന്നു. ടിക്കറ്റുമായി സെയ്തലവിയുടെ സുഹൃത്ത് വരുന്നതും കാത്ത് മണിക്കൂറുകളോളം നിരവധി പേര്‍ പനമരത്തെ വീടിന് മുമ്പില്‍ തമ്പടിച്ചു. ഇതിനിടയിലാണ് യഥാര്‍ത്ഥ ഭാഗ്യവാനായ മരട് സ്വദേശി ജയപാലന്‍ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചതായുള്ള വാര്‍ത്ത വരുന്നത്.
സെയ്തലവിക്ക് ലോട്ടറിയെടുത്ത് നല്‍കിയിരുന്നില്ലെന്ന് സുഹൃത്ത് കൂടി വ്യക്തമാക്കിയതോടെ രാവിലെ മുതല്‍ പരന്ന വാര്‍ത്തയും സെയ്തലവിയുടെ അവകാശവാദവും തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ ഭാഗ്യക്കുറി സബ് ഓഫീസില്‍ നിന്നും തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിലെ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പ്പനക്കായി കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ചില്ലറയായി അവിടെ നിന്നും വിറ്റുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് ലോട്ടറി ഏജന്‍സിയിലെ ആളുകള്‍ രാവിലെ മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടി ഇ 645465 നമ്പര്‍ ടിക്കറ്റ് പ്രാദേശികമായി തന്നെ വിറ്റുപോയതായിരുന്നുവെന്ന് തന്നെയാണ് ഭാഗ്യവാനെ തിരിച്ചറിഞ്ഞപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.