സുല്‍ത്താന്‍ ബത്തേരി: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി വയനാട്. ഓരോ ദിവസവും പിന്നിടുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാകുകയാണ്. ഏറ്റവുമൊടുവില്‍ ചീരാലില്‍ വിദ്യാര്‍ഥിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.
Also Read: കോഴിക്കോട് മുൻമേയർ യു ടി രാജൻ അന്തരിച്ചു
കൃഷി നശിപ്പിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി കാവലിരുന്ന പുത്തന്‍പുരക്കല്‍ മണിയുടെ മകന്‍ നിഖില്‍ (17) നാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. കാവല്‍മാടം കാട്ടാന തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ നിഖിലിന് ഗുരുതര പരിക്കേറ്റത്. കാവല്‍മാടം കാട്ടാന മറിച്ചിടാന്‍ തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. അപകടത്തില്‍ വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. കാട്ടാനശല്യം രൂക്ഷമായതിനാല്‍ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ സമീപവാസിയായ ചെറക്കര സെബിനൊപ്പമായിരുന്നു നിഖില്‍ കാവല്‍ കിടന്നത്.
Also Read: കെ സുരേന്ദ്രൻ്റെ മരണകാരണം സൈബർ ആക്രമണത്തിൽ മനംനൊന്തോ..? ഗ്രൂപ്പു പോരിൻ്റെ ഇരയെന്ന് കെപിസിസി അംഗം
വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളായ വരിക്കേരി, പാട്ടം, അയ്‌നി പുര, മുണ്ടക്കൊല്ലി തുടങ്ങിയ വനാതിര്‍ത്തി പ്രദേശങ്ങളെല്ലാം കാട്ടാന ഭീതിയിലാണ്. പുല്‍പ്പള്ളി പാതയോരത്ത് മൂന്നാം മൈലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന കല്‍മതില്‍ കാട്ടാന തകര്‍ത്തിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മതില്‍ കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തതിനെ തുടര്‍ന്ന് വീണ്ടും വനം വകുപ്പ് പുതുക്കിപ്പണിതിരുന്നു. ഇതാണ് വീണ്ടും കാട്ടാന തകര്‍ത്തത്. വേലി തകര്‍ത്ത് കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങിയതോടെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും തകര്‍ത്തു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
Also Read: കൊവിഡ് ജീവിതം പ്രതിസന്ധിയിലാക്കി! 58 കാരന്‍ കുറ്റിപ്പുറം പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി
കഴിഞ്ഞ ദിവസം പുല്‍പ്പള്ളി മാവിലാംതോടില്‍ കാട്ടാനയിറങ്ങി പഴശിരാജാവ് വീരമൃത്യുവരിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന പഴശി സ്മാരകത്തിൻ്റെ പ്രതിരോധ വേലി തകര്‍ത്തിരുന്നു. പ്രദേശത്ത് നിരവധി പേരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. പനമരം പുഞ്ചവയലില്‍ സ്വകാര്യവ്യക്തിയുടെ തോട്ടലിറങ്ങി കാട്ടാനകള്‍ കൃഷിനാശം വരുത്തിയിരുന്നു. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന വയനാട്ടില്‍ കാട്ടാനകള്‍ ഓരോ ദിവസവും ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വരുത്തിവെക്കുന്നത്.
Also Read: കോഴിക്കോട് മുൻമേയർ യു ടി രാജൻ അന്തരിച്ചു
കൃഷി നശിപ്പിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി കാവലിരുന്ന പുത്തന്‍പുരക്കല്‍ മണിയുടെ മകന്‍ നിഖില്‍ (17) നാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. കാവല്‍മാടം കാട്ടാന തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ നിഖിലിന് ഗുരുതര പരിക്കേറ്റത്. കാവല്‍മാടം കാട്ടാന മറിച്ചിടാന്‍ തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. അപകടത്തില്‍ വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. കാട്ടാനശല്യം രൂക്ഷമായതിനാല്‍ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ സമീപവാസിയായ ചെറക്കര സെബിനൊപ്പമായിരുന്നു നിഖില്‍ കാവല്‍ കിടന്നത്.
Also Read: കെ സുരേന്ദ്രൻ്റെ മരണകാരണം സൈബർ ആക്രമണത്തിൽ മനംനൊന്തോ..? ഗ്രൂപ്പു പോരിൻ്റെ ഇരയെന്ന് കെപിസിസി അംഗം
വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളായ വരിക്കേരി, പാട്ടം, അയ്‌നി പുര, മുണ്ടക്കൊല്ലി തുടങ്ങിയ വനാതിര്‍ത്തി പ്രദേശങ്ങളെല്ലാം കാട്ടാന ഭീതിയിലാണ്. പുല്‍പ്പള്ളി പാതയോരത്ത് മൂന്നാം മൈലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന കല്‍മതില്‍ കാട്ടാന തകര്‍ത്തിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മതില്‍ കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തതിനെ തുടര്‍ന്ന് വീണ്ടും വനം വകുപ്പ് പുതുക്കിപ്പണിതിരുന്നു. ഇതാണ് വീണ്ടും കാട്ടാന തകര്‍ത്തത്. വേലി തകര്‍ത്ത് കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങിയതോടെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും തകര്‍ത്തു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
Also Read: കൊവിഡ് ജീവിതം പ്രതിസന്ധിയിലാക്കി! 58 കാരന്‍ കുറ്റിപ്പുറം പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി
കഴിഞ്ഞ ദിവസം പുല്‍പ്പള്ളി മാവിലാംതോടില്‍ കാട്ടാനയിറങ്ങി പഴശിരാജാവ് വീരമൃത്യുവരിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന പഴശി സ്മാരകത്തിൻ്റെ പ്രതിരോധ വേലി തകര്‍ത്തിരുന്നു. പ്രദേശത്ത് നിരവധി പേരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. പനമരം പുഞ്ചവയലില്‍ സ്വകാര്യവ്യക്തിയുടെ തോട്ടലിറങ്ങി കാട്ടാനകള്‍ കൃഷിനാശം വരുത്തിയിരുന്നു. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന വയനാട്ടില്‍ കാട്ടാനകള്‍ ഓരോ ദിവസവും ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വരുത്തിവെക്കുന്നത്.