ആപ്പ്ജില്ല

25 വർഷമായി പൂര്‍ത്തിയാകാതെ കിടക്കുന്നു പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്!

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പുമൂലം നിശ്ചലമായ പദ്ധതികളിൽ ഒന്നാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്. . 1994 ലാണ് ഈ റോഡിൻ്റെ പ്രവർത്തി ആരംഭിക്കുന്നത്.

Lipi 6 Oct 2020, 6:06 pm
വയനാട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് ചർച്ചകൾ കൊഴുക്കുമ്പോൾ പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ പദ്ധതികളിൽ ഒന്നാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്. 1994 ലാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡിൻ്റെ പ്രവര്‍ത്തി ആരംഭിക്കുന്നത്.
Samayam Malayalam Padinjarathara Poozhithode Churam Bypass Road
ചുരം റോഡ്


Also Read: ഇതാ ചുരത്തിലെ ആദ്യ ബദൽ റോഡ്... പാതിവഴിയില്‍ നിലച്ച് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്!

നിര്‍ദിഷ്ട ബദല്‍ റോഡ് കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ വൈത്തിരി-തരുവണ റോഡില്‍ 23-ാം കി.മീറ്ററില്‍ പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്ന തരത്തിലുമാണ് വിഭാവനം ചെയ്തത്. പെരുവണ്ണാമുഴി ഡാം സൈറ്റില്‍ നിന്നും പൂഴിത്തോട് വരെ 9.400 കി. മീറ്റര്‍ നീളത്തില്‍ പൊതുമരാമത്ത് റോഡ് നിലവിലുള്ളതായിരുന്നു. ആകെ 27.225 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട റോഡ് 8.885 കി. മീറ്റര്‍ കോഴിക്കോട് ജില്ലയിലൂടെയും 18.340 കി. മീറ്റര്‍ വയനാട് ജില്ലയിലൂടെയുമാണ് കടന്നുപോവുക. ഇതില്‍ 12.940 കി. മീറ്റര്‍ ഭാഗം നിക്ഷിപ്ത വനഭൂമിയാണ്. ഏകദേശം 52 ഏക്കർ വനഭൂമിക്ക് പകരം അതിൻ്റെ ഇരട്ടി ഭൂമിയാണ് വനവല്‍ക്കരണത്തിന് ആവശ്യപ്പെട്ടത്.

Also Read: വയനാടൻ തുരങ്കപാത യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെ; കാരണങ്ങൾ ഇവയാണ്

വനം വകുപ്പിന് പകരം ഭൂമി കൊടുത്താല്‍ മാത്രമേ റോഡ് പണി ആരംഭിക്കാനാവൂ എന്ന വനം വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ നിന്നും 5.560 ഹെക്ടറും വയനാട് ജില്ലയിലെ തരിയോട്, പടിഞ്ഞാറത്തറ വില്ലേജുകളില്‍ നിന്ന് സൗജന്യമായും, അന്നത്തെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിലക്കെടുത്തതുമുള്‍പ്പെടെ 20.77 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറിയിരുന്നു. 1985 മുതല്‍ തന്നെ ശ്രമം തുടങ്ങിയിരുന്നു. 1990-91 ല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുകയും 92 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 1994 സെപ്റ്റംബര്‍ മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ മന്ത്രി പി കെ കെ ബാവയുടെ അധ്യക്ഷതയില്‍ പടിഞ്ഞാറത്തറയില്‍ റോഡിന്റെ ശിലാസ്ഥാപനവും നടത്തി. 1993 ഫെബ്രുവരി മാസത്തില്‍ വടകര ആസ്ഥാനമായി ഒരു ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുകയും ചെയ്തു. പൂഴിത്തോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള 27.225 കി. മീറ്റര്‍ ബദര്‍റോഡിന് 96 ദശലക്ഷം രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും അന്ന് ലഭിച്ചിരുന്നു.

Also Read: ഓര്‍മ്മയില്‍ തോണിക്കടവ് അടഞ്ഞുകിടക്കുന്നത് ആദ്യം; പെരിക്കല്ലൂര്‍ നിശ്ചലമായിട്ട്‌ മാസങ്ങള്‍

1994 ഫെബ്രുവരി രണ്ടിന് വയനാട് ജില്ലയില്‍പ്പെട്ട കി. മീ 24.225 മുതല്‍ 27.225 വരെ മൂന്ന് കി.മീ നീളം വരുന്ന റീച്ചിന് 32.50 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. 94-95 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയും പദ്ധതിക്കായി ബജറ്റില്‍ വകകൊള്ളിച്ചിരുന്നു. ഈ റോഡ് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ കോഴിക്കോട് നിന്ന് കല്‍പ്പറ്റയിലെത്താന്‍ 16 കിലോമീറ്ററോളം ദൈര്‍ഘ്യം കുറയുമായിരുന്നു. 1992 ല്‍ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് തറക്കല്ലിട്ട് ആരംഭിച്ച റോഡ് പണി 25 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റിയാംവയല്‍ പ്രദേശത്തെത്തിയപ്പോള്‍ ആകെയുള്ളതിന്റെ 8 കിലോമീറ്റര്‍ ദൂരം വനപ്രദേശമാണെന്നും അവിടെ റോഡ് നിര്‍മ്മാണം സാധ്യമാകില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്നും പറഞ്ഞ് അന്നത്തെ സര്‍ക്കാര്‍ പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. പടിഞ്ഞാറത്തറ മുതല്‍ പൂഴിത്തോട് വരെ ആകെയുള്ള 27.225 കിലോമീറ്റര്‍ ദൂരത്തില്‍ 12 കിലോമീറ്റര്‍ പണി തീര്‍ന്നതാണ്. ഇതിനായി 10 കോടി രൂപയോളം രൂപ ഈ റോഡിന്റെ നിര്‍മ്മാണത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു.


വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്