കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. കര്‍ണാടകത്തിൽ നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയില്‍ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട് വഴി എത്തിയ 31കാരനായ മൂപ്പൈനാട് സ്വദേശി, ജൂണ്‍ 25ന് ബാംഗ്ലൂരില്‍ നിന്നെത്തിയ 36 കാരനായ ചെന്നലോട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Also Read: ആദിവാസി ഊരുകളിലെ 'മക്കാ' ഡോക്ടർ'; വ്യത്യസ്തനായി വിൻസെന്‍റ് സേവ്യർ
കര്‍ണാടകത്തിലെ വീരാജ്‌പേട്ടില്‍ നിന്നും ബാവലി വഴി ജില്ലയിലെത്തിയ ആദിവാസി സ്ത്രീയായ 40 കാരിക്ക് രോഗം സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഇന്നാണ് രോഗവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അരണപ്പാറ സ്വദേശിയാണ് ഇവര്‍. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുനെല്ലിയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. വനമാര്‍ഗം മറ്റ് നാല് പേരൊടൊപ്പമായിരുന്നു രോഗം സ്ഥിരീകരിച്ച 40 കാരി ജില്ലയിലെത്തിയത്. രോഗവിവരം പുറത്തുവിടാത്തത് സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് ഇതിനകം തന്നെയുണ്ടായത്. വനമാര്‍ഗത്തിലൂടെ ആളുകള്‍ ജില്ലയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് പോലീസ്, ഫോറസ്റ്റ്, എക്‌സൈസ് സേനാംഗങ്ങള്‍ സംയുക്തമായി വനമേഖലകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാവിധ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തുമ്പോഴും കൊവിഡ് വിവരം പുറത്തുവിട്ടിരുന്നില്ല. എന്തിരുന്നാലും ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി തന്നെ പുറത്തുവിടുകയായിരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ആദിവാസി സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത്.
Also Read: ആശങ്കയൊഴിയുന്നില്ല! മലപ്പുറത്ത് കൊവിഡ് ബാധിതർ കൂടുന്നു; 34 പേർക്ക് കൂടി രോഗം!!
നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ചുള്ളിയോട് സ്വദേശിയായ 24 കാരന്‍, ബത്തേരി സ്വദേശിയായ 47 കാരന്‍ എന്നിവരാണ് സ്രവ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടത്. അതേസമയം കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പുതുതായി 258 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3723 പേര്‍. 47 പേര്‍ ജില്ലാ ആശുപത്രിയിലും പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 320 ആളുകള്‍ ഉള്‍പ്പെടെ 1785 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. 241 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 3241 സാംപിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2563 നെഗറ്റീവും 63 പോസിറ്റീവുമാണ്. 611 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമൂഹവ്യാപന പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4988 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3961 ല്‍ 3926 നെഗറ്റീവും 35 പോസിറ്റീവുമാണ്.
Also Read: എറണാകുളത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്; ഒരാളുടെ നില ഗുരുതരം! കണ്ടെയ്മെന്‍റ് സോണില്‍ തോപ്പുംപടി
Also Read: ആദിവാസി ഊരുകളിലെ 'മക്കാ' ഡോക്ടർ'; വ്യത്യസ്തനായി വിൻസെന്‍റ് സേവ്യർ
കര്‍ണാടകത്തിലെ വീരാജ്‌പേട്ടില്‍ നിന്നും ബാവലി വഴി ജില്ലയിലെത്തിയ ആദിവാസി സ്ത്രീയായ 40 കാരിക്ക് രോഗം സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഇന്നാണ് രോഗവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അരണപ്പാറ സ്വദേശിയാണ് ഇവര്‍. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുനെല്ലിയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. വനമാര്‍ഗം മറ്റ് നാല് പേരൊടൊപ്പമായിരുന്നു രോഗം സ്ഥിരീകരിച്ച 40 കാരി ജില്ലയിലെത്തിയത്. രോഗവിവരം പുറത്തുവിടാത്തത് സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് ഇതിനകം തന്നെയുണ്ടായത്. വനമാര്‍ഗത്തിലൂടെ ആളുകള്‍ ജില്ലയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് പോലീസ്, ഫോറസ്റ്റ്, എക്‌സൈസ് സേനാംഗങ്ങള്‍ സംയുക്തമായി വനമേഖലകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാവിധ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തുമ്പോഴും കൊവിഡ് വിവരം പുറത്തുവിട്ടിരുന്നില്ല. എന്തിരുന്നാലും ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി തന്നെ പുറത്തുവിടുകയായിരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ആദിവാസി സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത്.
Also Read: ആശങ്കയൊഴിയുന്നില്ല! മലപ്പുറത്ത് കൊവിഡ് ബാധിതർ കൂടുന്നു; 34 പേർക്ക് കൂടി രോഗം!!
നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ചുള്ളിയോട് സ്വദേശിയായ 24 കാരന്‍, ബത്തേരി സ്വദേശിയായ 47 കാരന്‍ എന്നിവരാണ് സ്രവ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടത്. അതേസമയം കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പുതുതായി 258 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3723 പേര്‍. 47 പേര്‍ ജില്ലാ ആശുപത്രിയിലും പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 320 ആളുകള്‍ ഉള്‍പ്പെടെ 1785 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. 241 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 3241 സാംപിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2563 നെഗറ്റീവും 63 പോസിറ്റീവുമാണ്. 611 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമൂഹവ്യാപന പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4988 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3961 ല്‍ 3926 നെഗറ്റീവും 35 പോസിറ്റീവുമാണ്.
Also Read: എറണാകുളത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്; ഒരാളുടെ നില ഗുരുതരം! കണ്ടെയ്മെന്‍റ് സോണില്‍ തോപ്പുംപടി