സുല്‍ത്താന്‍ബത്തേരി: കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ ചൂരിമല പൊരുങ്ങോട്ടില് പൗലോസിന്റെ കറവപശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപത്തുള്ള ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്ന സ്ഥലത്ത് മേയാന്‍ വിട്ട സമയത്താണ് 17 ലിറ്ററോളം പാല് കറക്കുന്ന പശുവിനെ കടുവ ആക്രമിച്ചുകൊന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി. തുടര്‍ച്ചയായി കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. കടുവയെ പിടികൂടാന്‍ നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. Also Read: ഷൗക്കത്തിനെതിരെ നൂറിലധികം കേസുകൾ, മലപ്പുറത്തെ വീട്ടിൽ റെയ്ഡ്, തട്ടിയത് 300 കോടിയിലധികം രൂപ
അതേസമയം, നെന്മേനിയില് വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവിലായിരുന്നു ഇവിടെ നിന്നും കടുവയെ പിടികൂടിയത്. ഇതിന് ശേഷം കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച വീണ്ടും നാട്ടുകാര്‍ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലായി. ചീരാല്‍ താഴത്തൂര്‍ നൂലക്കുന്നിലാണ് കടുവയെ കണ്ടത്. പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസിയായ മിഥുനാണ് കടുവയെ കണ്ടത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് ഭയന്ന മിഥുന് സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു. രാവിലെ 6.30ഓടെയായിരുന്നു സംഭവം.
Also Read: കട്ടിലിൽ ചവിട്ടിക്കയറി മകൻ, അനങ്ങിപ്പോകരുതെന്ന് ഭീഷണി, നിലവിളിച്ച് മാതാവ്; എല്ലാം വീഡിയോയിൽ പകർത്തി പോലീസിന് അയച്ച് ഭാര്യ
തുടര്‍ന്ന് മാടക്കര വലിയമറ്റത്തും നാട്ടുകാര്‍ കടുവയെ കണ്ടു. സ്വകാര്യകൃഷിയിടത്തിലേക്ക് കടുവ ഓടിമറിയുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. കടുവയുടെ കാല്പാടുകള് തേടിയുള്ള പരിശോനയില്‍ കടുവ കാട്ടിലേക്ക് കടന്നതായാണ് പറയുന്നത്. അതേസമയം, ഇടവേളക്ക് ശേഷം പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. അമ്പലവയല്‍ പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കല്‍, ഗോവിന്ദമൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുവാഭീതിയില്‍ തുടരുകയാണ്.
ക്ഷീരകര്‍ഷകര്‍ക്ക് പാലളക്കാന്‍ പോലും സാധിക്കുന്നില്ല. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിയിടത്തിലെത്തി ജോലി ചെയ്യാനും സാധിക്കുന്നില്ല. സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികളും ഭയപ്പാടിലാണ്. പ്രദേശവാസികള്‍ വ്യാഴാഴ്ച വൈകിട്ട് അമ്പലവയല്‍ കുപ്പക്കൊല്ലിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനിരിക്കുകയാണ്. ഇനിയും കടുവയെ പിടികൂടിയില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
അതേസമയം, നെന്മേനിയില് വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവിലായിരുന്നു ഇവിടെ നിന്നും കടുവയെ പിടികൂടിയത്. ഇതിന് ശേഷം കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച വീണ്ടും നാട്ടുകാര്‍ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലായി. ചീരാല്‍ താഴത്തൂര്‍ നൂലക്കുന്നിലാണ് കടുവയെ കണ്ടത്. പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസിയായ മിഥുനാണ് കടുവയെ കണ്ടത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് ഭയന്ന മിഥുന് സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു. രാവിലെ 6.30ഓടെയായിരുന്നു സംഭവം.
Also Read: കട്ടിലിൽ ചവിട്ടിക്കയറി മകൻ, അനങ്ങിപ്പോകരുതെന്ന് ഭീഷണി, നിലവിളിച്ച് മാതാവ്; എല്ലാം വീഡിയോയിൽ പകർത്തി പോലീസിന് അയച്ച് ഭാര്യ
തുടര്‍ന്ന് മാടക്കര വലിയമറ്റത്തും നാട്ടുകാര്‍ കടുവയെ കണ്ടു. സ്വകാര്യകൃഷിയിടത്തിലേക്ക് കടുവ ഓടിമറിയുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. കടുവയുടെ കാല്പാടുകള് തേടിയുള്ള പരിശോനയില്‍ കടുവ കാട്ടിലേക്ക് കടന്നതായാണ് പറയുന്നത്. അതേസമയം, ഇടവേളക്ക് ശേഷം പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. അമ്പലവയല്‍ പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കല്‍, ഗോവിന്ദമൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുവാഭീതിയില്‍ തുടരുകയാണ്.
ക്ഷീരകര്‍ഷകര്‍ക്ക് പാലളക്കാന്‍ പോലും സാധിക്കുന്നില്ല. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിയിടത്തിലെത്തി ജോലി ചെയ്യാനും സാധിക്കുന്നില്ല. സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികളും ഭയപ്പാടിലാണ്. പ്രദേശവാസികള്‍ വ്യാഴാഴ്ച വൈകിട്ട് അമ്പലവയല്‍ കുപ്പക്കൊല്ലിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനിരിക്കുകയാണ്. ഇനിയും കടുവയെ പിടികൂടിയില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News