സുല്‍ത്താന്‍ ബത്തേരി: വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സിസി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. മീനങ്ങാടി സിസി സ്‌കൂള്‍ കുന്നിൻ ഭാഗത്തായി വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ വീണത്. പിടിയിലായ കടുവയെ ഞായറാഴ്ച രാവിലെയോടെ തന്നെ ഇരുളം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ എത്തിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളെ ഭീതിയിലാഴ്ത്തിയ കടുവയാണ് ഒടുവില്‍ വനം വകുപ്പിൻ്റെ കെണിയില്‍ അകപ്പെട്ടത്. ആളുകളെ കാണുമ്പോള്‍ ശബ്ദമുണ്ടാക്കി കൂട്ടിലിടിച്ചാല്‍ മുറിവേല്‍ക്കുമെന്ന ഭയത്താന്‍ ഷീറ്റ് കൊണ്ട് മൂടിയാണ് കടുവയെ ഇരുളത്തേക്ക് കൊണ്ടുപോയത്.
നിലവില്‍ ഇരുളം ഫോറസ്റ്റ് ഓഫീസിലാണ് കടുവയുള്ളത്. ജനവാസ മേഖലയായ സിസിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിസിയിലെ പ്രസാദ് മാഷിൻ്റെ പറമ്പിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ ആദ്യം കണ്ടത്. പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചതിന തുടര്‍ന്ന് കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പ്രദേശവാസികള്‍ ഒന്നാകെ ഭീതിയിലായി.
രാത്രി സമയങ്ങളില്‍ സമീപത്തെ ജയ എസ്റ്റേറ്റില്‍ നിന്നാണ് കടുവകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതെന്നായിരുന്നു സംശയം. ഇതിനിടെ സിസി സ്‌കൂളിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ച് കടുവയുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതോടെ സിസിയിലെ സ്‌കൂളിൻ്റെ പിറകുവശത്തും ആദ്യം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട സ്വകാര്യവ്യക്തിയുടെ തോട്ടത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ഇതിനിടെ കടുവകള്‍ ഇടക്കിടെ വരുന്നതിനാല്‍ കൂട് വെച്ച് പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു രംഗത്തെത്തി. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കമുള്ള ജനപ്രതിനിധികളും മീനങ്ങാടി പോലീസുമടക്കം സ്ഥലം സന്ദര്‍ശിച്ചു.
വനം വകുപ്പുമായി ചര്‍ച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ സിസിഎഫിൻ്റെ അനുമതി ലഭിച്ചാലുടന്‍ കൂടുവെക്കാമെന്ന ഉറപ്പും നല്‍കി. ഇത് പ്രകാരമാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചുകൊണ്ട് വനം വകുപ്പ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയത്. ഇതിൻ്റെ ഫലമെന്നോണമാണ് ഇപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിവയല്‍, നമ്പീശന്‍ കവല ഭാഗങ്ങളില്‍ ഇറങ്ങിയതും ഈ കടുവ തന്നെയാണെന്നാണ് കരുതുന്നത്. വനം വകുപ്പ് വെറ്ററിനറി സര്‍ജൻ്റെ പരിശോധനക്ക് ശേഷമായിരിക്കും പിടിയിലായ കടുവയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുക.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
നിലവില്‍ ഇരുളം ഫോറസ്റ്റ് ഓഫീസിലാണ് കടുവയുള്ളത്. ജനവാസ മേഖലയായ സിസിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിസിയിലെ പ്രസാദ് മാഷിൻ്റെ പറമ്പിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ ആദ്യം കണ്ടത്. പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചതിന തുടര്‍ന്ന് കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പ്രദേശവാസികള്‍ ഒന്നാകെ ഭീതിയിലായി.
രാത്രി സമയങ്ങളില്‍ സമീപത്തെ ജയ എസ്റ്റേറ്റില്‍ നിന്നാണ് കടുവകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതെന്നായിരുന്നു സംശയം. ഇതിനിടെ സിസി സ്‌കൂളിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ച് കടുവയുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതോടെ സിസിയിലെ സ്‌കൂളിൻ്റെ പിറകുവശത്തും ആദ്യം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട സ്വകാര്യവ്യക്തിയുടെ തോട്ടത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ഇതിനിടെ കടുവകള്‍ ഇടക്കിടെ വരുന്നതിനാല്‍ കൂട് വെച്ച് പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു രംഗത്തെത്തി. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കമുള്ള ജനപ്രതിനിധികളും മീനങ്ങാടി പോലീസുമടക്കം സ്ഥലം സന്ദര്‍ശിച്ചു.
വനം വകുപ്പുമായി ചര്‍ച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ സിസിഎഫിൻ്റെ അനുമതി ലഭിച്ചാലുടന്‍ കൂടുവെക്കാമെന്ന ഉറപ്പും നല്‍കി. ഇത് പ്രകാരമാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചുകൊണ്ട് വനം വകുപ്പ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയത്. ഇതിൻ്റെ ഫലമെന്നോണമാണ് ഇപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിവയല്‍, നമ്പീശന്‍ കവല ഭാഗങ്ങളില്‍ ഇറങ്ങിയതും ഈ കടുവ തന്നെയാണെന്നാണ് കരുതുന്നത്. വനം വകുപ്പ് വെറ്ററിനറി സര്‍ജൻ്റെ പരിശോധനക്ക് ശേഷമായിരിക്കും പിടിയിലായ കടുവയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുക.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ