ആപ്പ്ജില്ല

കൂലി കൂട്ടിച്ചോദിച്ചതിന് ആദിവാസി മധ്യവയസ്‌ക്കന് മര്‍ദനമേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കുരുമുളക് പറിച്ചതിന്‍റെ കൂലി 100 രൂപ കൂട്ടിച്ചോദിച്ചതിന് മർദ്ദിച്ചെന്നാണ് ബാബുവിന്‍റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരുവളം വീട്ടില്‍ അരുണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 15 Feb 2023, 11:00 pm

ഹൈലൈറ്റ്:


  • കൂലി കൂട്ടിച്ചോദിച്ചതിന് മർദ്ദനം
  • മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • മർദ്ദിച്ചത് 100 രൂപ കൂടുതൽ ചോദിച്ചതിന്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam babu
ബാബു
സുല്‍ത്താന്‍ബത്തേരി: കുരുമുളക് പറിച്ചതിന്‍റെ കൂലിയായി 100 രൂപ കൂടുതല്‍ ചോദിച്ച ആദിവാസി മധ്യവയസ്‌ക്കന് മര്‍ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ല പോലീസ് മേധാവി ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 14ന് കല്‍പറ്റയില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിക്കും.
അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് കഴിഞ്ഞ വെള്ളിയാഴ്ച തോട്ടമുടമയുടെ മകനില്‍ നിന്നും മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലയോട്ടിയും താടിയെല്ലും ചേരുന്ന ഭാഗത്ത് പൊട്ടലുണ്ടായി. മാത്രമല്ല, മുന്‍നിരയിലെ മൂന്ന് പല്ലുകളും നഷ്ടമായി. കോഴിക്കോട് മെഡിക്കല്‍ ചികിത്സ നടത്തിയതിന് ശേഷം ബാബു തിരിച്ചെത്തിയിട്ടുണ്ട്.

കൂലി കൂട്ടിച്ചോദിച്ചു, ആദിവാസിയുടെ മുഖത്തു ചവിട്ടി ഉടമയുടെ മകന്‍; എല്ലു പൊട്ടി, മുഖത്ത് നീരുവന്നു തടിച്ചു

സംഭവത്തില്‍ അമ്പലവയല്‍ പോലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. മഞ്ഞപ്പാറ കരുവളം വീട്ടില്‍ അരുണ്‍(36)നെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂലിപ്പണിക്കാരനായ ബാബു കുരുമുളക് പറിച്ചതിന്‍റെ കൂലിയായി 700 രൂപ ചോദിച്ചപ്പോഴാണ് മര്‍ദനമേറ്റതെന്നും യാതൊരു പ്രകോപനവുമില്ലാതെ തന്‍റെ താടിക്ക് ചവിട്ടുകയും മറിഞ്ഞുവീഴുകയും ചെയ്തുവെന്നാണ് ബാബുവിന്‍റെ പരാതി.

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ബാബു ഒറ്റക്ക് താമസിക്കുന്നതിനാല്‍ സംഭവം പുറമെ ആരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച സമീപത്തെ കടയിലെത്തിയ ബാബുവിന്‍റെ നീരുവന്ന മുഖംകണ്ട് വ്യാപാരി സ്ഥലത്തെ പ്രൊമോട്ടറെ വിവരം അറിയിക്കുകയായിരുന്നു.

Also Read : മോഷ്ടിച്ച ഫോൺ മറിച്ച് വിറ്റു, കള്ളന്‍റെ ക്ഷമാപണത്തിൽ അലിഞ്ഞ് എംഎൽഎ; ഒടുവിൽ കേസിൽ നിന്ന് മോചനം

തുടര്‍ന്ന് പ്രമോട്ടര്‍മാര്‍ ആദ്യം ബാബുവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ബാബുവിനെ മര്‍ദിച്ചിട്ടില്ലെന്നും മര്‍ദനമേറ്റതായി പറയുന്ന സമയത്ത് താന്‍ ബത്തേരിയിലായിരുന്നുവെന്നുമാണ് കുറ്റാരോപിതനായ അരുണ്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്