മാനന്തവാടി: ക്രമക്കേടുകളൊന്നും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മുന്‍മന്ത്രി പികെ ജയലക്ഷ്മിക്കെതിരായ കേസുകള്‍ വിജിലന്‍സ് അവസാനിപ്പിച്ചു. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രമക്കേടുകള്‍ കണ്ടെത്താന്‍ സാധിക്കാതെ കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നല്‍കിയ വിവരാവാകാശ രേഖയില്‍ വ്യക്തമാക്കുന്നു. വിവരാവകാശരേഖ പ്രകാരം നിലവില്‍ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്. Also Read: കൊവിഡ് വാക്‌സിന്‍ നല്‍കിയില്ല; ബിനാനിപുരത്ത് ആശാപ്രവര്‍ത്തകരുടെ പ്രതിഷേധം, വീഡിയോ
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ പദ്ധതികളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഒരു പ്രമുഖചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ചാനലില്‍ നല്‍കിയ വാര്‍ത്തക്കെതിരെ ജയലക്ഷ്മി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
ഇതേസമയം, വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ പ്രസ്തുത കേസുകള്‍ അന്വേഷിക്കുന്നതിന് ജില്ലയില്‍ നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്താനാകാതെ വിജിലന്‍സിന് സമയനഷ്ടം വരുത്തുന്നതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജയലക്ഷ്മിയുടെ ഭാഗം പോലും കേള്‍ക്കാതെ ഏകപക്ഷീയമായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മാത്രമല്ല, വലിയ അഴിമതിക്കാരിയായി ജയലക്ഷ്മിയെ ചിത്രീകരിക്കുകയും ജയലക്ഷ്മിയുടെ പാലോട് തറവാടിനെയും കുറിച്യസമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു വാര്‍ത്ത നല്‍കിയതെന്നും പറയുന്നു.
ഈ വാര്‍ത്തക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും ജയലക്ഷ്മി നല്‍കിയ പരാതിയില്‍ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇക്കാലത്ത് വാര്‍ത്തയുടെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കുകയും വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിച്ച് സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. പാലോട്ട് തറവാട്ടിലെ കുട്ടികളെ കാണിച്ചു കൊണ്ടും കുറിച്യ സമുദായത്തെ മോശക്കാരാക്കിയുമുള്ള ക്ലിപ്പുകള്‍ ഷെയര്‍ ചെയ്തതിനെതിരെയുള്ള മറ്റൊരു കേസില്‍ കുറിച്യ സമുദായ സംരംക്ഷണ സമിതിയും കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. വാര്‍ത്തക്കും ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തിനും എതിരെ പോക്‌സോ നിയമം, പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നല്‍കിയ മറ്റൊരു പരാതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.
Also Read: ഓടക്കുഴല്‍ മുതല്‍ തബല വരെ... ആരെയും അതിശയിപ്പിക്കും കണ്ണൂര്‍ സ്വദേശി മഹേഷിന്‍റെ കരവിരുത്, വീഡിയോ കാണാം
വാര്‍ത്താ ചാനലിനെതിരെ ഒരു കോടി രൂപ ആവശ്യപ്പെട്ട് ജയലക്ഷ്മിയുടെ കുടുംബം കോടതിയെ സമീപിച്ചതായാണ് അറിയുന്നത്. വൈകിയാണങ്കിലും സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടന്ന് ജയലക്ഷ്മി പ്രതികരിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ മാനനഷ്ട കേസ് നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നുമാണ് ജയലക്ഷ്മി വ്യക്തമാക്കുന്നത്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ പദ്ധതികളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഒരു പ്രമുഖചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ചാനലില്‍ നല്‍കിയ വാര്‍ത്തക്കെതിരെ ജയലക്ഷ്മി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
ഇതേസമയം, വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ പ്രസ്തുത കേസുകള്‍ അന്വേഷിക്കുന്നതിന് ജില്ലയില്‍ നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്താനാകാതെ വിജിലന്‍സിന് സമയനഷ്ടം വരുത്തുന്നതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജയലക്ഷ്മിയുടെ ഭാഗം പോലും കേള്‍ക്കാതെ ഏകപക്ഷീയമായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മാത്രമല്ല, വലിയ അഴിമതിക്കാരിയായി ജയലക്ഷ്മിയെ ചിത്രീകരിക്കുകയും ജയലക്ഷ്മിയുടെ പാലോട് തറവാടിനെയും കുറിച്യസമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു വാര്‍ത്ത നല്‍കിയതെന്നും പറയുന്നു.
ഈ വാര്‍ത്തക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും ജയലക്ഷ്മി നല്‍കിയ പരാതിയില്‍ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇക്കാലത്ത് വാര്‍ത്തയുടെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കുകയും വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിച്ച് സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. പാലോട്ട് തറവാട്ടിലെ കുട്ടികളെ കാണിച്ചു കൊണ്ടും കുറിച്യ സമുദായത്തെ മോശക്കാരാക്കിയുമുള്ള ക്ലിപ്പുകള്‍ ഷെയര്‍ ചെയ്തതിനെതിരെയുള്ള മറ്റൊരു കേസില്‍ കുറിച്യ സമുദായ സംരംക്ഷണ സമിതിയും കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. വാര്‍ത്തക്കും ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തിനും എതിരെ പോക്‌സോ നിയമം, പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നല്‍കിയ മറ്റൊരു പരാതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.
Also Read: ഓടക്കുഴല്‍ മുതല്‍ തബല വരെ... ആരെയും അതിശയിപ്പിക്കും കണ്ണൂര്‍ സ്വദേശി മഹേഷിന്‍റെ കരവിരുത്, വീഡിയോ കാണാം
വാര്‍ത്താ ചാനലിനെതിരെ ഒരു കോടി രൂപ ആവശ്യപ്പെട്ട് ജയലക്ഷ്മിയുടെ കുടുംബം കോടതിയെ സമീപിച്ചതായാണ് അറിയുന്നത്. വൈകിയാണങ്കിലും സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടന്ന് ജയലക്ഷ്മി പ്രതികരിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ മാനനഷ്ട കേസ് നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നുമാണ് ജയലക്ഷ്മി വ്യക്തമാക്കുന്നത്.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ