പുല്‍പ്പള്ളി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സഞ്ചരിച്ച ആദിവാസി യുവാക്കൾക്ക് ബോധവത്ക്കരണം നല്കി സ്വന്തം ഔദ്യോഗിക വാഹനത്തില്‍ കോളനിയിലെത്തിച്ച് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ മാതൃക. വെള്ളിയാഴ്ച 11.30 ഓടെയാണ് സംഭവം. കൊവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണിന് മുന്നോടിയായി കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ മുള്ളന്‍കൊല്ലിയിലെ പെരിക്കല്ലൂര്‍ ഭാഗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, ജനപ്രതിനിധികളും അടക്കമുള്ളവരോടൊത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു ജില്ലാ കളക്ടര്‍. പെരിക്കല്ലൂര്‍ പമ്പ് ഹൗസ് ഭാഗത്ത് സന്ദര്‍ശനം നടത്താന്‍ പോകുന്നതിനിടെയായിരുന്നു വഴിയരുകിലൂടെ രണ്ട് ആദിവാസി യുവാക്കള്‍ നടന്നുപോകുന്നത് കളക്ടർ കണ്ടത്. വാഹനം നിര്‍ത്തിയ കളക്ടര്‍ യുവാക്കളെ വിളിച്ചുകൊണ്ടുവരാന്‍ അകമ്പടി പോയ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ യുവാക്കളെ കളക്ടറുടെ മുന്നിലെത്തിച്ചപ്പോള്‍ ഒരാള്‍ക്ക് മാസ്ക്ക് പോലുമില്ലായിരുന്നു. പിന്നീട് കളക്ടര്‍ ഇരുവര്‍ക്കും മാസ്ക്ക് നല്കി. മാസ്ക്ക് ധരിച്ച യുവാക്കള്‍ക്ക് സാനിറ്റൈസറും നല്കി. ജില്ലയിലെ കോളനികളിലടക്കം കൊവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യമടക്കം പറഞ്ഞ് യുവാക്കളെ ബോധവാന്മാരാക്കി. യുവാക്കളിലൊരാള്‍ പെരിക്കല്ലൂര്‍ സ്വദേശിയായിരുന്നുവെങ്കിലും മറ്റൊരു ആദിവാസി യുവാവ് കിലോമീറ്ററുകള്‍ അകലെയുള്ള നെയ്ക്കുപ്പ ചങ്ങനമൂല കോളനിവാസിയായിരുന്നു.
കോളനികളിലുള്ളവരെ കൂടി കൊവിഡിൻ്റെ സാഹചര്യം പറഞ്ഞ് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കളക്ടറും ഒപ്പം വരണമെന്നായിരുന്നു നെയ്ക്കുപ്പ ചങ്ങനമൂല കോളനിയിലെ സ്വദേശിയായ യുവാവിൻ്റെ ആഗ്രഹം. പെരിക്കല്ലൂര്‍ പമ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തി മടങ്ങിവരുന്നത് വരെ കാത്തിരിക്കണമെന്നും കോളനിയില്‍ കൊണ്ടുവിടാമെന്നും ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി. പിന്നീട് പെരിക്കല്ലൂര്‍ പമ്പ്ഹൗസ് മേഖലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 20 മിനിറ്റിന് ശേഷം കളക്ടര്‍ മടങ്ങിയെത്തി മറ്റൊരു മാസ്ക്ക് കൂടി ധരിപ്പിച്ച് സ്വന്തം വാഹനത്തില്‍ യുവാവിനെ കയറ്റി കോളനിയിലെത്തിക്കുകയും, കോളനിവാസികളെ കണ്ട് കൊവിഡ് ബോധവത്ക്കരണം നടത്തുകയുമായിരുന്നു. പെരിക്കല്ലൂര്‍ നിന്നും ആരെങ്കിലും അതിര്‍ത്തികടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയടക്കം അതിര്‍ത്തി മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പോലീസ് ഉദ്യോഗസ്ഥര്‍ യുവാക്കളെ കളക്ടറുടെ മുന്നിലെത്തിച്ചപ്പോള്‍ ഒരാള്‍ക്ക് മാസ്ക്ക് പോലുമില്ലായിരുന്നു. പിന്നീട് കളക്ടര്‍ ഇരുവര്‍ക്കും മാസ്ക്ക് നല്കി. മാസ്ക്ക് ധരിച്ച യുവാക്കള്‍ക്ക് സാനിറ്റൈസറും നല്കി. ജില്ലയിലെ കോളനികളിലടക്കം കൊവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യമടക്കം പറഞ്ഞ് യുവാക്കളെ ബോധവാന്മാരാക്കി. യുവാക്കളിലൊരാള്‍ പെരിക്കല്ലൂര്‍ സ്വദേശിയായിരുന്നുവെങ്കിലും മറ്റൊരു ആദിവാസി യുവാവ് കിലോമീറ്ററുകള്‍ അകലെയുള്ള നെയ്ക്കുപ്പ ചങ്ങനമൂല കോളനിവാസിയായിരുന്നു.
കോളനികളിലുള്ളവരെ കൂടി കൊവിഡിൻ്റെ സാഹചര്യം പറഞ്ഞ് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കളക്ടറും ഒപ്പം വരണമെന്നായിരുന്നു നെയ്ക്കുപ്പ ചങ്ങനമൂല കോളനിയിലെ സ്വദേശിയായ യുവാവിൻ്റെ ആഗ്രഹം. പെരിക്കല്ലൂര്‍ പമ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തി മടങ്ങിവരുന്നത് വരെ കാത്തിരിക്കണമെന്നും കോളനിയില്‍ കൊണ്ടുവിടാമെന്നും ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി. പിന്നീട് പെരിക്കല്ലൂര്‍ പമ്പ്ഹൗസ് മേഖലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 20 മിനിറ്റിന് ശേഷം കളക്ടര്‍ മടങ്ങിയെത്തി മറ്റൊരു മാസ്ക്ക് കൂടി ധരിപ്പിച്ച് സ്വന്തം വാഹനത്തില്‍ യുവാവിനെ കയറ്റി കോളനിയിലെത്തിക്കുകയും, കോളനിവാസികളെ കണ്ട് കൊവിഡ് ബോധവത്ക്കരണം നടത്തുകയുമായിരുന്നു. പെരിക്കല്ലൂര്‍ നിന്നും ആരെങ്കിലും അതിര്‍ത്തികടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയടക്കം അതിര്‍ത്തി മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ