ആപ്പ്ജില്ല

പുത്തുമല പ്രളയ പുനരധിവാസ പദ്ധതിക്ക് ശനിയാഴ്ച തറക്കല്ലിടും; ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത് 58 വീടുകൾ!

ജൂണ്‍ 20ന് ഹര്‍ഷം പദ്ധതിക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ തറക്കല്ലിടും. പുത്തുമല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ഹർഷം.

Lipi 18 Jun 2020, 7:10 pm
കല്‍പ്പറ്റ: സംസ്ഥാനത്തെ നടുക്കിയ പുത്തുമല ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതിക്ക് ജൂണ്‍ 20ന് രാവിലെ 11 മണിക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ തറക്കല്ലിടും. പുനരധിവാസ പദ്ധതിക്കായി കണ്ടെത്തിയ മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക.
Samayam Malayalam പുത്തുമല പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ സ്‌പോണ്‍സര്‍മാരുടെ യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍


Also Read: കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ്, ഒരാള്‍ക്ക് രോഗമുക്തി,ജില്ലയില്‍ ചികിത്സയിലുള്ളത് 101 പേര്‍!

ആദ്യഘട്ടത്തില്‍ പ്രളയബാധിതര്‍ക്കായി 58 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇത്രയും വീടുകള്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. എസ്വൈഎസ്-6 എണ്ണം, എച്ച്ആര്‍പിഎം- 5, തണല്‍-5, പീപ്പിള്‍ ഫൗണ്ടേഷന്‍-10, സിസിഎഫ് -27, ആക്ടോണ്‍-5 എണ്ണം എന്നിങ്ങനെയാണ് വീട് നിര്‍മ്മാണത്തിന് സഹകരണം അറിയിച്ചത്. ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന 52 പ്ലോട്ടുകള്‍ക്ക് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. എഞ്ചിനിയേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയാറാക്കിയത്.

Also Read: പിപിഇ കിറ്റ് ധരിച്ച് നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി; ബോധരഹിതയായി കിടന്നത് ഒരു മണിക്കൂർ, ഒടുവിൽ സഹായം

സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കും. സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സ്പോണ്‍സര്‍മാരുടെ യോഗത്തില്‍ വീടുകള്‍ പൂര്‍ത്തീകരിക്കാനുളള തുക നല്‍കാമെന്ന് സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. പ്രദേശത്തെ മറ്റ് ദുരന്ത ബാധിതര്‍ക്കായി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവും ഇവര്‍ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. നാല് മാസത്തിനകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. റീ ബില്‍ഡ് പുത്തുമലക്കായി എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ട്രഷററായും ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. 2019 ആഗസ്റ്റിലാണ് നാടിനെ നടക്കിയ പുത്തുമല ദുരന്തമുണ്ടാകുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രം അവശേഷിക്കുമ്പോഴാണ് പുനരധിവാസ പദ്ധതി ആരംഭിക്കാന്‍ പോകുന്നത്.

Also Read: മൂലത്തറ റെഗുലേറ്റർ പുനർനിമിക്കാനെടുത്തത് 11 വർഷം; ഉദ്‌ഘാടനം ഈ മാസം 20ന്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്