ആപ്പ്ജില്ല

കാര്‍ത്തൂ.... എന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ മതി, സ്നേഹത്തോടെ പറന്നെത്തും, നാട്ടുകാര്‍ക്ക് പ്രിയങ്കരിയായി വയനാട്ടിലെ 'കാവതികാക്ക'

തൂത്തിലേരിയിലെ മിക്ക വീടുകള്‍ക്കും കടകള്‍ക്കും മുന്നില്‍ അവളുടെ സാന്നിധ്യം പതിവാണ്. വീട്ടുകാരും കടക്കാരും സ്‌നേഹത്തോടെ നല്‍കുന്നതെല്ലാം അവള്‍ ഭക്ഷിക്കും.

| Edited by Samayam Desk | Lipi 24 Nov 2020, 2:01 am
പനമരം: മനുഷ്യരോട് അത്രവേഗമൊന്നം ഇണങ്ങാത്ത പക്ഷികളിലൊന്നാണെങ്കിലും, ഒരു നാടിന്‍റെ ഓമനയായി നാട്ടുകാരോട് ഇണങ്ങി ജീവിക്കുന്നൊരു കാവതികാക്കയുണ്ട് വയനാട്ടില്‍. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ തൂത്തിലേരി അടിമാറയില്‍ ജോണായി വളര്‍ത്തുന്ന കാക്കയാണ് നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നത്. മനുഷ്യരുമായി ഇതുപോലെ ഇണങ്ങിയൊരു കാക്ക വേറെയുണ്ടാവില്ല.
Samayam Malayalam karthu and Johnay
കാര്‍ത്തു ജോണായിക്കൊപ്പം


Also Read: സരിതയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതിന് പിന്നിലും കെബി ഗണേഷ് കുമാറിന്‍റെ പിഎ; നടിയെ ആക്രമിച്ച കേസിലും പങ്ക്... പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല!

കാര്‍ത്തുവെന്നാണ് കാക്കയുടെ പേര്. ജോണായി മാത്രമല്ല, പ്രദേശത്തെ ആര് വിളിച്ചാലും ഓടിയെത്താന്‍ കാര്‍ത്തുവിന് ഒരു മടിയുമില്ല. കൂട്ടില്‍നിന്നുവീണു പരിക്കേറ്റ നിലയില്‍ കമുകിന്‍റെ ചുവട്ടില്‍നിന്നും ആറ് മാസം മുമ്പാണ് ജോണായിക്കു കാര്‍ത്തുവിനെ കിട്ടിയത്. അന്ന് ലഭിച്ച കാക്കക്കുഞ്ഞുങ്ങളില്‍ ഒന്നാണ് കാര്‍ത്തു. ഒന്നിനെ പൂച്ചപിടിച്ചു. പിന്നീട് കാര്‍ത്തുവിനെ വീട്ടുകാര്‍ തീറ്റ നല്‍കി പരിപാലിച്ചാണ് ഇത്രയുമാക്കിയെടുത്തത്. ജോണായിയുടെ പേരക്കുട്ടികള്‍ക്കൊപ്പം വളര്‍ന്ന കാര്‍ത്തു തൂത്തിലേരിയിലാകെ പറന്നുനടക്കും.

Also Read: രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തല്ലി തകര്‍ക്കും, നഗ്നത പ്രദര്‍ശനം... നാടിനെ ഭീതിയിലാഴ്ത്തിയത് 60കാരന്‍, ഒടുവില്‍ കുടുങ്ങി

തൂത്തിലേരിയിലെ മിക്ക വീടുകള്‍ക്കും കടകള്‍ക്കും മുന്നില്‍ അവളുടെ സാന്നിധ്യം പതിവാണ്. വീട്ടുകാരും കടക്കാരും സ്‌നേഹത്തോടെ നല്‍കുന്നതെല്ലാം അവള്‍ ഭക്ഷിക്കും. ജോണായിയുടെ വീട്ടുമുറ്റത്തെ മരത്തിലാണ് കാര്‍ത്തു കഴിയുന്നത്. പകല്‍ ഗ്രാമത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പറന്നുല്ലസിച്ച് നടക്കുന്ന കാക്ക സന്ധ്യയോടെ ജോണായിയുടെ വീട്ടുമുറ്റത്തു എത്തും. കൊക്കുരുമ്മി ഇരുചക്ര വാഹനങ്ങളില്‍ ഇരിക്കുന്നതും പ്രിയപ്പെട്ടവരുടെ ദേഹത്ത് പോയിരിക്കുന്നതുമെല്ലാമാണ് ഈ കാവതികാക്കക്ക് ഏറെയിഷ്ടം. മനുഷ്യരും മൃഗങ്ങളും ഇണങ്ങി ജീവിക്കുന്ന സംഭവങ്ങളില്‍ പുതുമയില്ലെങ്കിലും കാര്‍ത്തുവും നാട്ടുകാരും തമ്മിലുള്ള ഈ ആത്മബന്ധം മറ്റൊരിടത്തും കാണാനാവില്ല.

വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്