വയനാട്: അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കൊമ്പനെ ഒടുവില്‍ മയക്കുവെടിവെച്ച് പിടികൂടി വനം വകുപ്പ്. പന്തല്ലൂര്‍, ചേരമ്പാടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ വനമേഖലകളില്‍ വിഹരിച്ചിരുന്ന ശങ്കര്‍ എന്ന് പേരിട്ട് വിളിക്കുന്ന കൊമ്പനെയാണ് അധികൃതര്‍ പിടികൂടി കൂട്ടിലടച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആന കൊലയാളിയായി മാറിയത്. മൂന്നുപേരെ വകവരുത്തിയതോടെ ആനയെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍. Also Read: 11 ദിവസമായി സമരത്തിൽ, സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ക്ലാസെടുത്ത് രശ്മി ടീച്ചർ; കരളലിയിക്കുന്ന വീഡിയോ
എന്നാല്‍ ഇക്കാര്യം മനസ്സിലാക്കിയ കൊമ്പന കേരളത്തിന്റെ വനത്തിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ആന വീണ്ടും പഴയ വിഹാരമേഖലകളിലെത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്ന് പതിനൊന്നംഗ വിദഗ്ധസംഘം അഞ്ച് കുങ്കിയാനകളെയും കൊണ്ട് പന്തല്ലൂര്‍ വനമേഖലയിലെത്തി. 50 വനപാലകര്‍ ഈ സംഘത്തിന് സഹായമൊരുക്കി. രണ്ട് ദിവസം മുമ്പ് കൊമ്പനെ കണ്ടെത്തി വെടിവെച്ചെങ്കിലും മറ്റു ആനകളുടെ സഹായത്തോടെ കൊലയാളി കൊമ്പന് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു.
Also Read: മാണി സി കാപ്പന് ഒരു വ്യക്തി മാത്രം... എന്‍സിപിക്കാണ് പ്രാധാന്യം, നിലപാട് വ്യക്തമാക്കി സിപിഎം
തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ നീക്കങ്ങള്‍ മനസിലാക്കി വിടാതെ പിന്തുടര്ന്ന് കൊണ്ടിരുന്നു. ഉച്ചയോടെ ആനയെ കണ്ടെത്തി അടുത്ത വെടിയും വെച്ചു. ഇത്തവണ ആന വരുതിയിലായി. തുടര്‍ന്ന് ജെ.സി.ബിയുടെ സഹായത്തോടെ ലോറിയില്‍ കയറ്റി മുതുമല തെപ്പക്കാട് ആനശങ്കേതത്തില്‍ എത്തിച്ചു. ഇവിടെ കുങ്കിയാനകളെ ഉപയോഗിച്ച് ആയെ ചട്ടം പഠിപ്പിക്കാനാണ് ആലോചന.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എന്നാല്‍ ഇക്കാര്യം മനസ്സിലാക്കിയ കൊമ്പന കേരളത്തിന്റെ വനത്തിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ആന വീണ്ടും പഴയ വിഹാരമേഖലകളിലെത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്ന് പതിനൊന്നംഗ വിദഗ്ധസംഘം അഞ്ച് കുങ്കിയാനകളെയും കൊണ്ട് പന്തല്ലൂര്‍ വനമേഖലയിലെത്തി. 50 വനപാലകര്‍ ഈ സംഘത്തിന് സഹായമൊരുക്കി. രണ്ട് ദിവസം മുമ്പ് കൊമ്പനെ കണ്ടെത്തി വെടിവെച്ചെങ്കിലും മറ്റു ആനകളുടെ സഹായത്തോടെ കൊലയാളി കൊമ്പന് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു.
Also Read: മാണി സി കാപ്പന് ഒരു വ്യക്തി മാത്രം... എന്‍സിപിക്കാണ് പ്രാധാന്യം, നിലപാട് വ്യക്തമാക്കി സിപിഎം
തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ നീക്കങ്ങള്‍ മനസിലാക്കി വിടാതെ പിന്തുടര്ന്ന് കൊണ്ടിരുന്നു. ഉച്ചയോടെ ആനയെ കണ്ടെത്തി അടുത്ത വെടിയും വെച്ചു. ഇത്തവണ ആന വരുതിയിലായി. തുടര്‍ന്ന് ജെ.സി.ബിയുടെ സഹായത്തോടെ ലോറിയില്‍ കയറ്റി മുതുമല തെപ്പക്കാട് ആനശങ്കേതത്തില്‍ എത്തിച്ചു. ഇവിടെ കുങ്കിയാനകളെ ഉപയോഗിച്ച് ആയെ ചട്ടം പഠിപ്പിക്കാനാണ് ആലോചന.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ