ആപ്പ്ജില്ല

മുറിവേറ്റ കാട്ടാനക്ക് ചികിത്സ നല്‍കി വനത്തില്‍ വിട്ടു; പിടികൂടിയത് കുങ്കിയാനകളുടെ സഹായത്തോടെ; നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ്

നീലഗിരി ജില്ലയിലെ മസിനഗുഡി പഞ്ചായത്തിൽ ചുറ്റിത്തിരിയുന്ന മുറിവേറ്റ കാട്ടാനയെ പിടികൂടി ചികിത്സ നല്‍കി വനത്തിലേക്ക് വിട്ടു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ പിടികൂടിയത്.

Lipi 28 Dec 2020, 9:17 pm
ഗൂഡല്ലൂര്‍: മുറിവേറ്റ കാട്ടാനയെ പിടികൂടി ചികിത്സ നല്‍കി വനത്തിലേക്ക് വിട്ടു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ മസിനഗുഡി പഞ്ചായത്തിലെ ബൊക്കാപുരം വനമേഖലകളില്‍ ഒരുമാസത്തിലധികമായി ശരീരത്തില്‍ മുറിവേറ്റ് ചുറ്റിത്തിരിയുന്ന കാട്ടാനയെയാണ് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ചികിത്സ നല്‍കി വനത്തിലേക്ക് തന്നെ വിട്ടത്. 42 വയസുള്ള ആനയാണ് മസിനഗുഡി, വാഴത്തോട്ടം, ബൊക്കാപുരം, മാവ്നല്ല തുടങ്ങിയ ഭാഗങ്ങളിലാണ് ഈ കാട്ടാന ചുറ്റിത്തിരിഞ്ഞിരുന്നത്. ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തിയിലായിരുന്നു.
Samayam Malayalam Wild Elephant Attack in Gudalur


വയനാട്ടില്‍ നഗരസഭാ സാരഥികളായി; കേയംതൊടി മുജീബും, ടി കെ രമേശും, സി കെ രത്‌നവല്ലിയും ഭരണതലപ്പത്ത്

ഇക്കഴിഞ്ഞ ഞായറാഴ്ചയും പല ഭാഗത്തുമെത്തിയ കാട്ടാന പരാക്രമം നടത്തിയിരുന്നു. ഒരു തവണ വനം വകുപ്പ് പലവിധ പഴങ്ങളില്‍ മരുന്നുകള്‍ വെച്ച് നല്‍കിയിരുന്നെങ്കിലും മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയിരുന്നില്ല. തുടര്‍ന്ന് ഉള്‍വനങ്ങളില്‍ പോകാതെ ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് ഈയാന ആക്രമണം തുടരുകയായിരുന്നു. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങി തിങ്കളാഴ്ച രാവിലെയോടെയാണ് ബോക്കാപുരം വനത്തില്‍ ഡോക്ടര്‍മാരായ മനോഹരന്‍, രാജേഷ് കുമാര്‍, സുകുമാരന്‍, കോശലന്‍ എന്നിവരും കുങ്കിയാനകളായ വാസിം, വിജയ്, സുജയ, മുതുമല, മൂര്‍ത്തി, ശ്രീനിവാസന്‍ തുടങ്ങിയ ആനകളുടെയും സഹായത്തോടെ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മയക്കുവെടി വെക്കുകയായിരുന്നു.

തുടര്‍ന്ന് ഈ ആനകളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഇതിന്റെ മുറിവുകളില്‍ മരുന്ന് വെച്ചു. പിന്നീട് ഉച്ചക്ക് 12 മണിയോടെ ചികിത്സ അവസാനിപ്പിച്ച് വനത്തിലേക്ക് വിടുകയായിരുന്നു. ഈ ആനയെ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് വനം വകുപ്പ് അധികൃതരും ചികിത്സിച്ച ഡോക്ടര്‍മാരും വ്യക്തമാക്കി.


വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്