മാനന്തവാടി: പയ്യമ്പള്ളി മുദ്രമൂലയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടിയംപറമ്പിൽ ഷിജോ (37) യെയാണ് അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ഇദ്ദേഹം വീട്ടിൽനിന്ന് പുറത്തുപോയത്. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും വീട്ടുകാരോട് ഷിജോ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലർ സ്മിത പറഞ്ഞു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തായതോടെ വീട്ടുകാർ ഫോൺ ചെയ്തു നോക്കിയെങ്കിലും ഷിജോയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
Also Read: പിതാവിനെ സംസ്കരിക്കാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; സഹോദരന്മാർക്ക് പരിക്ക്
ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നവർ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് മാനന്തവാടി ഫയർ ഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Also Read: കൽപ്പറ്റയിൽ ജിജിമോനെ ഇടിച്ചത് മദ്യപിച്ചയാൾ ഓടിച്ച ബൈക്ക്; പാലക്കാട് സ്വദേശി അറസ്റ്റിൽ
ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണാടകത്തിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് ഷിജോ. ഭാര്യ: ഭൂമിക. ഒരുവയസുള്ള മകളുണ്ട്.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
Also Read: പിതാവിനെ സംസ്കരിക്കാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; സഹോദരന്മാർക്ക് പരിക്ക്
ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നവർ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് മാനന്തവാടി ഫയർ ഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Also Read: കൽപ്പറ്റയിൽ ജിജിമോനെ ഇടിച്ചത് മദ്യപിച്ചയാൾ ഓടിച്ച ബൈക്ക്; പാലക്കാട് സ്വദേശി അറസ്റ്റിൽ
ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണാടകത്തിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് ഷിജോ. ഭാര്യ: ഭൂമിക. ഒരുവയസുള്ള മകളുണ്ട്.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News