സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങയിൽ മാരക മയക്കുമരുന്നു വേട്ട. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചത്. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി സ്കാനിയ ബസിലെ യാത്രക്കാരനായ മലപ്പുറം തിരൂരങ്ങാടി എ ആർ നഗർ വില്ലേജിൽ കുറ്റൂർ നോർത്തിൽ ഇർഷാദ് (25) എന്നയാളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
Read Latest Local News and Malayalam News
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
വിശ്വനാഥന്റെ മരണം: അന്വേഷണസംഘം വയനാട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു
കല്‍പ്പറ്റ: ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണസംഘം വയനാട്ടിലെത്തി മൊഴിയെടുത്തു. മരിച്ച വിശ്വനാഥന്റെ ബന്ധുക്കളില്‍ നിന്നുമാണ് അന്വേഷണസംഘം മൊഴിയെടുത്തത്. വിശ്വനാഥന്റെ മാതാവ് പാറ്റ, സഹോദരന് ഗോപി എന്നിവരില്‍ നിന്നുമാണ് കോഴിക്കോട് നിന്നെത്തിയ അന്വേഷണസംഘം ആദ്യം മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണ ചുമതലയുള്ള കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്‍പ്പറ്റ അഡ്ലൈഡ് പാറവയലിലെ വിശ്വനാഥന്റെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തത്.
വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അന്വേഷണസംഘം അഡ്ലൈഡിലെ വിശ്വനാഥന്റെ വീട്ടിലെത്തിയത്. എസ്സി, എസ്.ടി കമ്മീഷന്റെ നിര്‍ദേശപ്രകാരം വിശ്വനാഥന്റെ കുഞ്ഞിനെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന്റെ മൊഴി മാനന്തവാടി മെഡിക്കല്‍ ആശുപത്രിയില്‍ വെച്ചാണ് രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അന്വേഷണസംഘം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചത്. ഭാര്യ ബിന്ദുവിന്റെയും ഭാര്യ മാതാവ് ലീലയുടെയും മൊഴിയെടുത്ത ശേഷം സംഘം രാത്രി എട്ടോടെ വീണ്ടും പാറവയലിലെ വീട്ടിലെത്തി. കോഴിക്കോട് ആയിരുന്ന സഹോദരന് വിനോദ് അടക്കമുള്ളവരുടെ മൊഴികൂടി ഇവിടെ വെച്ച് രേഖപ്പെടുത്തി. കുടുംബം നേരത്തെ ഉന്നയിച്ചിരുന്ന സംശയങ്ങള്‍ തന്നെയാണ് പ്രധാനമായും അന്വേഷണ സംഘത്തിന് മുമ്പില്‍ ഒരിക്കല്‍ കൂടി ഉന്നയിച്ചത്. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യത്തിലും കുടുംബം ഉറച്ചുനിന്നു. മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം എട്ടരയോടെയാണ് മടങ്ങിയത്.