ആപ്പ്ജില്ല

'നിങ്ങളോടുള്ള എല്ലാ ആദരവും നഷ്ടമായി'; യുവതിയുടെ കമന്റിന് മറുപടിയുമായി അമിതാഭ് ബച്ചന്‍

തന്റെ പിതാവിന് കൊവിഡ് പോസ്റ്റീവാണെന്ന് തെറ്റായ ഫലം നല്‍കിയതാണ് ആ ആശുപത്രിയെന്നാണ് യുവതി പറയുന്നത്

Samayam Malayalam 4 Aug 2020, 10:43 am
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കൊവിഡ് മുക്തനായതും വീട്ടിലെത്തിയതും. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. ബച്ചനൊപ്പം രോഗം സ്ഥിരീകരിച്ച മകന്‍ അഭിഷേക് ബച്ചന്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ ഒരു യുവതിക്ക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മനുഷ്യജീവന് വില നല്‍കാതെ ബച്ചന്‍ ആശുപത്രിക്ക് പരസ്യം നല്‍കുന്നുവെന്നായിരുന്നു യുവതി ബച്ചന്റെ പോസ്റ്റുകളിലൊന്നില്‍ കുറിച്ചത്. ഇതിന് അമിതാഭ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറുന്നത്.
Samayam Malayalam actor amitabh bachchan gives reply to a women who commented in post
'നിങ്ങളോടുള്ള എല്ലാ ആദരവും നഷ്ടമായി'; യുവതിയുടെ കമന്റിന് മറുപടിയുമായി അമിതാഭ് ബച്ചന്‍


Also Read: റിയയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന് തെളിവില്ല; മരണത്തിന് മുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത്

താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടു

തന്റെ പിതാവിന് കൊവിഡ് പോസ്റ്റീവാണെന്ന് തെറ്റായ ഫലം നല്‍കിയതാണ് ആ ആശുപത്രിയെന്നാണ് യുവതി പറയുന്നത്. 80 വയസുള്ള അദ്ദേഹത്തിന് വേണ്ട വിധത്തിലുള്ള പരിചരണം ലഭിച്ചില്ലെന്നും അതുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും യുവതി പറയുന്നു. മനുഷ്യ ജീവിതത്തിന് വില കല്‍പ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശുപത്രിക്ക് താങ്കള്‍ പരസ്യം ചെയ്യുന്നതില്‍ വളരെ ദുഖമുണ്ട്. ക്ഷമിക്കണം, ഇപ്പോള്‍ താങ്കളോടുള്ള ആദരവ് പൂര്‍ണമായും നഷ്ടപ്പെട്ടു’ എന്നായിരുന്നു യുവതിന്റെ കമന്റ് ചെയ്തത്. പിന്നാലെ ബച്ചന്‍ മറുപടിയുമായെത്തുകയായിരുന്നു.

മറുപടിയുമായി ബച്ചന്‍

'ജാന്‍വി ജി. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ മോശമായ ആരോഗ്യസ്ഥിതിയിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന് അതിന്റെതായ ചില നിയമങ്ങൾ ഉണ്ട്. അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും മാനേജ്‌മെന്റും രോഗിയുടെ പരിചരണത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നതായി ഞാന്‍ ശ്രദ്ധിച്ചു' ബച്ചന്‍ പറയുന്നു. നീണ്ടൊരു കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

താഴ്മയോടെ വിയോജിക്കുന്നു

'ചിലപ്പോള്‍ ലാബ് ടെസ്റ്റുകളില്‍ തെറ്റുപറ്റാം. ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തല്‍ നടത്താന്‍ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തില്‍ ഇതുവരെ ഒരു ഡോക്ടറോ, ആശുപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാന്‍ താഴ്മയോടെ വിയോജിക്കുന്നു' അദ്ദേഹം പറഞ്ഞു.

Also Read:എനിക്ക് നിങ്ങളുടെ നഗ്ന ദേഹം മാത്രമേ കാണാനാകൂ! 'ഗേളി'യായി നൂറിൻ

എനിക്ക് ആദരവുണ്ട്

'ആ ആശുപത്രിക്ക് ഞാന്‍ പരസ്യം നല്‍കിയിട്ടില്ല. അവിടെ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാല്‍ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങള്‍ക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ഈ രാജ്യത്തെ ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം കൂടി, എന്റെ ആദരവും ആദരിക്കപ്പെടലും നിങ്ങള്‍ക്ക് വിധിക്കാനാകില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്