ആപ്പ്ജില്ല

സാധനം കെെയ്യിലുണ്ടോ? മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലമാണ് വിഷാദരോഗം'; ദീപികയ്‌ക്കെതിരെ കങ്കണ

ലഹരി ഇടപാടുകാരുമായി ബന്ധപ്പെട്ട വാട്‌സ്‌ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര് വന്നിട്ടുണ്ടെന്നാണ് എൻസിബി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Samayam Malayalam 22 Sept 2020, 12:37 pm
മയക്കുമരുന്ന് കേസ് ബോളിവുഡിലെ ഉന്നതരിലേക്ക് നീളുകയാണെന്നാണ് സൂചനകള്‍. ബോളിവുഡ് താരറാണി ദീപിക പദുക്കോണും അന്വേഷണത്തിന്റെ നിഴലിലാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ദീപികയെ പരിഹസിച്ചു കൊണ്ട് കങ്കണ റണാവത് രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തേയും കങ്കണ ദീപികയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. നേരത്തെ ഊര്‍മിള മണ്ഡോദ്കറിനെതിരെ കങ്കണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
Samayam Malayalam actress kangana ranaut takes a dig at deepika padukone after her name popped out in drug case
സാധനം കെെയ്യിലുണ്ടോ? മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലമാണ് വിഷാദരോഗം'; ദീപികയ്‌ക്കെതിരെ കങ്കണ


Also Read: 'ബ്രൂസ് ലി' ആകാന്‍ ഉണ്ണി മുകുന്ദന്‍; മാസ് ആക്ഷന്‍ ചിത്രവുമായി വെെശാഖ്

ദീപികയുടെ വിഷാദരോഗം

ദീപികയുടെ വിഷാദരോഗത്തെ കുറിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. താന്‍ ഒരിക്കല്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്നും പുറത്തു കടക്കാനായെന്നും ദീപിക പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനെയാണ് കങ്കണ തന്റെ ട്വീറ്റിലൂടെ പരിഹസിക്കുന്നത്. വിഷാദരോഗത്തേയും മയക്കുമരുന്ന് ഉപയോഗത്തേയും ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ ട്വീറ്റ്.

സാധനം കൈയ്യിലുണ്ടോ?

''എന്നോടൊപ്പം ആവര്‍ത്തിക്കൂ, മയക്കുമരുന്ന് ഉപയോഗത്തിന്റെ അനന്തരഫലമാണ് വിഷാദരോഗം. ഉന്നത സമൂഹത്തിലെ സമ്പന്നരായ താരങ്ങളുടെ മക്കള്‍, നല്ല സംസ്‌കാരത്തോടു കൂടി ജനിച്ചവര്‍ എന്നവകാശപ്പെടുന്നവര്‍ മാനേജര്‍മാരോട് ചോദിക്കുന്നത് ‘സാധനം കൈയ്യിലുണ്ടോ?' എന്നാണ്'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

അന്വേഷണം ദീപിക പദുക്കോണിലേക്കും

ബോയിക്കോട്ട് ബോളിവുഡ് ഡ്രഗ്ഗീസ്, ദീപിക പദുക്കോണ്‍ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു കങ്കണയുടെ ട്വീറ്റ്. മയക്കുമരുന്ന് കേസില്‍ കേസില്‍ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം ദീപിക പദുക്കോണിലേക്കും എത്തുന്നതായി സൂചന. ലഹരിമരുന്ന് ഇടപാടുകാരുമായുള്ള വാട്സാപ്പ് ചാറ്റിൽ നടിയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പികയെ ചോദ്യം ചെയ്യാനിടയുണ്ടെന്നും അഭ്യൂഹമുണ്ട്.

Also Read: ലഹരിമരുന്ന് കേസ്; വാട്സാപ്പ് ചാറ്റിൽ ദീപിക പദുക്കോണിന്‍റെ പേര്, മാനേജരെ ചോദ്യം ചെയ്യും

അന്വേഷണം ബോളിവുഡിലെ മുന്‍നിരയിലേക്ക്

ലഹരി ഇടപാടുകാരുമായി ബന്ധപ്പെട്ട വാട്‌സ്‌ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര് വന്നിട്ടുണ്ടെന്നാണ് എൻസിബി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ഒക്ടബോർ 28നാണ് ഈ ചാറ്റ്. മാൽ, ഹാഷ് ഇവയാണ് ചാറ്റിൽ ചോദിച്ചിട്ടുള്ളത്. ഡി, കെ എന്നാണ് ദീപികയേയും കരിഷ്മയേയും ചാറ്റിൽ പരാമര്‍ശിച്ചിട്ടുള്ളത്. ബോളിവുഡിലെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചതായും വിവരമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്