ആപ്പ്ജില്ല

സത്യം തുറന്നു പറഞ്ഞതിന് തനിക്ക് നേരിടേണ്ടി വന്നത് വധശ്രമം ; തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത്

മല്ലികയെ കൊല്ലാൻ വേണ്ടി ഹരിയാനയിൽ നിന്നും പ്രതി മഹാരാഷ്ട്രയിലേയ്ക്ക് വരികയുണ്ടായി.

Samayam Malayalam 28 Oct 2021, 3:48 pm
പേരിനൊരു മതേതര രാഷ്ട്രമാണെങ്കിലും ജാതി,മത വികാരങ്ങൾ വ്രണപ്പെട്ടതിന്റെ പേരിൽ ഒരുപാട് കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ജാതി-മത വികാരങ്ങളുടെ പേരിൽ സെൻസറിങ് നേരിടേണ്ടി വന്നിട്ടുള്ള സിനിമകളും നിരവധി.
Samayam Malayalam mallika


സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ തനിക്ക് വധശ്രമം പോലും നേരിടേണ്ടി വന്ന അനുഭവം പങ്കു വെച്ചത് മല്ലിക ഷെരാവത്ത് ആണ്. ബോളിവുഡിലെ ചൂടൻ നായികമാരിൽ ഒരാളായിരുന്ന മല്ലികയെ ജാതി വികാരം വ്രണപ്പെട്ടു എന്ന പേരിലാണ് ഒരാൾ കൊല്ലാൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന് കാരണമായ മല്ലികയുടെ വാക്കുകൾ
"ഞാൻ വരുന്നത് ഹരിയാനയിൽ നിന്നാണ്. ഹരിയാനയിൽ പെൺ ഭ്രൂണഹത്യകൾ വളരെ കൂടുതലാണ്. മാത്രമല്ല സ്ത്രീകളെ കന്നുകാലികളെ പോലെയാണ് ഇവിടെയുള്ളവർ പരിഗണിക്കുന്നത്. ഹരിയാനയിലെ പുരുഷന്മാർ സ്ത്രീകളോട് ഒരിക്കലും ലിബറൽ മനോഭാവം കാണിക്കുന്നവരല്ല.

പുരുഷന്മാർക്ക് ഒരു നിയമവും, സ്ത്രീകൾക്ക് മറ്റൊരു നിയമവും ആണ്. സ്വർണ്ണക്കൂട്ടിലിട്ട തത്തകൾ പോലെയാണ് ഹരിയാനയിലെ സ്ത്രീകൾ. പുരുഷന്മാർ മണ്ണിനെ പോലെ തന്നെ പെണ്ണിന്റെ ശരീരത്തെയും വെറും വസ്തുക്കളാക്കി അധികാരം സ്ഥാപിച്ചു വെച്ചിരിക്കുകയാണ്. പ്രോപ്പർട്ടി എന്നതിൽ കവിഞ്ഞൊരു വിലയും സ്ത്രീ ശരീരങ്ങൾക്ക് അവർ നൽകുന്നില്ല. ഞാൻ പറഞ്ഞതിലെന്താണ് തെറ്റ് ?"

പിടിക്കപ്പെട്ട ശേഷം മാധ്യമങ്ങളുടെ മുൻപിൽ വെച്ച് മല്ലിക ഷെരാവത്ത് ജാട്ട് സമുദായത്തിൽ ഉൾപ്പെടുന്ന ഒരാളാണ് എന്നാണ് പ്രതി പറഞ്ഞത്. തങ്ങളുടെ സമുദായത്തിൽ ഉൾപ്പെട്ട ഒരാൾ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് മുഴുവൻ സമുദായത്തിനും അപമാനമായി മാറി എന്നും, അതുകൊണ്ടാണ് കൊല്ലാൻ ഇറങ്ങിത്തിരിച്ചത് എന്നും പ്രതി അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്