ആപ്പ്ജില്ല

എനിക്കറിയാം സുശാന്ത് ഇപ്പോഴും അവന്‍റെ പ്രിയപ്പെട്ട ചന്ദ്രനരികിലുണ്ടെന്ന്! 'കേദര്‍നാഥ്' ഓര്‍മ്മകള്‍ പങ്കുവച്ച് സാറ അലി ഖാന്‍

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് സാറയിപ്പോള്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാറയ്ക്ക് ഇതിനോടകം കഴിഞ്ഞു. 2018 ൽ കേദർനാഥ് എന്ന സിനിമയിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Authored byഋഷിക രാജ് | Samayam Malayalam 8 Dec 2022, 12:51 pm
കുട്ടിക്കാലം മുതൽ തന്നെ സിനിമ പ്രേക്ഷകർക്ക് പരിചയമുള്ള നടിമാരിൽ ഒരാളാണ് സാറ അലി ഖാൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൾ ആയതു തന്നെ ആയിരുന്നു സാറയേയും ശ്രദ്ധേയ ആക്കിയ ഒരു കാര്യം. വർഷങ്ങൾക്കിപ്പുറം സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോഴും അതേ സ്നേഹത്തോടെ തന്നെ സാറയെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് സാറ. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാറയ്ക്ക് ഇതിനോടകം കഴിഞ്ഞു. 2018 ൽ കേദർനാഥ് എന്ന സിനിമയിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്‌പുത് ആയിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോഴിത ചിത്രത്തിന്‍റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സാറ.
Samayam Malayalam actress sara ali khan share heartfelt note on four years of kedarnath movie
എനിക്കറിയാം സുശാന്ത് ഇപ്പോഴും അവന്‍റെ പ്രിയപ്പെട്ട ചന്ദ്രനരികിലുണ്ടെന്ന്! 'കേദര്‍നാഥ്' ഓര്‍മ്മകള്‍ പങ്കുവച്ച് സാറ അലി ഖാന്‍


Also Read: ഇന്ത്യൻ സിനിമയിൽ 2022 ലെ ജനപ്രിയ താരമായി ധനുഷ്! ആലിയഭട്ടും ഐശ്വര്യ റായ് ബച്ചനും തൊട്ടു പിന്നാലെ

​കേദർനാഥ്

അഭിഷേക് കപൂർ ആയിരുന്നു കേദര്‍നാഥ് സംവിധാനം ചെയ്തത്. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മന്‍സൂര്‍ എന്ന മുസ്ലീം യുവാവിന്‍റെയും മുക്കു എന്ന ഹിന്ദു യുവതിയുടെയും പ്രണയമായിരുന്നു ചിത്രം പറഞ്ഞത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതും. സിനിമയിലെ പാട്ടുകളും വിഷ്വല്‍സുമെല്ലാം പ്രേക്ഷക മനം കവർന്നിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് ഹൃദയം തൊടുന്ന ഒരു കുറിപ്പും സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

​ഒരു സ്വപ്നം പോലെ

നാല് വർഷം മുന്‍പ് എന്‍റെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു. ഇത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു, ഒരുപക്ഷേ എപ്പോഴും ആയിരിക്കും. 2017 ഓഗസ്റ്റിലേക്ക് തിരികെ പോകാനും, ഈ സിനിമയുടെ ഓരോ രംഗവും വീണ്ടും ചിത്രീകരിക്കാനും ഓരോ നിമിഷവും പുനരുജ്ജീവിപ്പിക്കാനും, സംഗീതം, സിനിമകൾ, പുസ്തകങ്ങൾ, ജീവിതം, അഭിനയം, നക്ഷത്രങ്ങൾ, ആകാശം എന്നിവയെക്കുറിച്ച് സുശാന്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനും, ഓരോ സൂര്യോദയത്തിന് സാക്ഷിയാകാനുമായി ഞാൻ എന്തും ചെയ്യും. സൂര്യാസ്തമയവും ചന്ദ്രോദയവും, നദിയുടെ ശബ്ദം കേള്‍ക്കാനും, മാഗിയുടെയും കുർക്കുറയുടേയും രുചി ആസ്വദിക്കാനും, നാല് മണിക്ക് എഴുന്നേറ്റു തയ്യാറെടുക്കുന്നതിനും, വീണ്ടും മുക്കു ആവുക. ജീവിതകാലം മുഴുവൻ ഓർമ്മിക്കാനുള്ളത് തന്നതിന് നന്ദി. ജയ് ബോലെനാഥ്. എനിക്കറിയാം സുശാന്ത് ഇപ്പോഴും അവന്‍റെ പ്രിയപ്പെട്ട ചന്ദ്രനരികിലുണ്ടെന്ന്.- എന്നാണ് സാറ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

​ഏറ്റവും മികച്ച കഥാപാത്രം

കേദർനാഥിന്‍റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകൻ അഭിഷേക് കപൂറും രംഗത്തെത്തിയിട്ടുണ്ട്. ഈ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വളരെ സാഹസികത നിറഞ്ഞതായിരുന്നു. ഞങ്ങള്‍ വളരെ വലിയ ഒരു പോരാട്ടത്തിലായിരുന്നുവെന്ന് അന്ന് അറിയാമായിരുന്നു. ഇപ്പോള്‍ പോലും അതിനേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ശരീരം വിറയ്ക്കാറുണ്ട്. സുശാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് മന്‍സൂര്‍ എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നാണ് അഭിഷേക് ഒരഭിമുഖത്തില്‍ പറഞ്ഞത്. 2013 ൽ പുറത്തിറങ്ങിയ കയ് പോ ചെ എന്ന ചിത്രത്തിന് ശേഷം സുശാന്തും അഭിഷേകും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു കേദർനാഥ്. ദ് ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു കയ് പോ ചെ.

​അപ്രതീക്ഷിതമായി വിടവാങ്ങല്‍

2020 ജൂൺ 14 നായിരുന്നു സുശാന്ത് സിംഗിന്‍റെ അപ്രതീക്ഷിതമായ വേർപാട്. സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വിടവാങ്ങൽ. മുംബൈയിലെ അപർട്ട്മെന്‍റില്‍ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2013 ൽ കയ് പോ ചെ എന്ന ചിത്രത്തിലൂടെ ആയിരുന്നു സുശാന്തിന്‍റെ സിനിമ അരങ്ങേറ്റം. എം എസ് ധോണി ദ് ആൺ ടോൾഡ് സ്റ്റോറി, ചിച്ചോരെ, ഡിറ്റക്റ്റീവ് ബ്യോംകേഷ് ബക്ഷി തുടങ്ങിയ ചിത്രങ്ങളിലും സുശാന്ത് നായകനായി എത്തിയിരുന്നു. ദിൽ ബച്ചോരെ ആണ് സുശാന്തിന്‍റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.

Read Latest Movie News And Malayalam News

സാറയുടെ കുറിപ്പ്

View this post on Instagram A post shared by Sara Ali Khan (@saraalikhan95)
ഓതറിനെ കുറിച്ച്
ഋഷിക രാജ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്