Also Read: അടിമുടി മാറിയ ചാക്കോച്ചൻ! ആരും കൊതിക്കുന്ന കുഞ്ചാക്കോ ബോബൻ്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രങ്ങൾ
ഐശ്വര്യ റായിയുമായുള്ള പ്രണയം
വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഐശ്വര്യ റായിയുടെയും സൽമാൻ ഖാൻ്റെയും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ അധികം ഇരുവരും വേർപിരിഞ്ഞു. അക്കാലത്തെ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളിലെ വിഷയവും ഇവരുടെ പ്രണയമായിരുന്നു. പ്രണയ കാലത്ത് ഐശ്വര്യയുടെ പേരില്‍ സല്‍മാന്‍ പല സിനിമയുടെയും ലൊക്കേഷനില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അതിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. ഐശ്വര്യുടെ പിതാവിന് സല്‍മാനുമായിട്ടുള്ള ബന്ധം ഇഷ്ടമായിരുന്നില്ലെന്നും അച്ഛൻ്റെ വാക്കുകള്‍ മകൾ അനുസരിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൽമാൻ തന്നെ ശരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാഗ്യവശാൽ അതിൻ്റെ അടയാളങ്ങളൊന്നുമില്ലെന്നും സൽമാൻ ഖാനുമായിട്ടുള്ള വേർപിരിയലിനെ കുറിച്ച് ഐശ്വര്യ റായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷവും അദ്ദേഹം എന്നെ വിളിച്ച് അസഭ്യം പറയുമായിരുന്നു. കൂടാതെ എൻ്റെ സഹപ്രവർത്തകരുമായി എനിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചതായും ഐശ്വര്യ റായി പറഞ്ഞിട്ടുണ്ട്.
വിവേക് ഒബ്റോയിക്കു വിലക്ക്
പ്രണയം വേർപിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ആഷ്- സൽമാൻ ഖാൻ പ്രണയകഥ ബോളിവുഡിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴും ഇരുവരും ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല. സല്‍മാനുമായി തെറ്റിപ്പിരിഞ്ഞ ഐശ്വര്യ റായി വിവേകുമായി പ്രണയത്തിലായതോടെയാണ് വിവേക് ഒബ്റോയി സൽമാൻ്റെ വില്ലനാകുന്നത്. സിനിമ അവസരം തേടി നടന്നു നടനായും താരമായും വളർന്ന വിവേക് ഒബ്റോയിക്ക് ഇന്നു ബോളിവുഡിൽ അധികം സിനിമകളില്ല. സൗത്തിന്ത്യൻ സിനിമകളിലെ വില്ലൻ വേഷമാണ് അധികവും. മലയാളത്തിൽ ലൂസിഫിറിലും കടുവയിലും വില്ലനായിരുന്നു. 2003ലാണ് സല്‍മാന്‍ - വിവേക് പ്രശ്നം കൂടുതല്‍ രൂക്ഷമാകുന്നത്. ഐശ്വര്യയുടേയും വിവേകിൻ്റെയും സിനിമയുടെ ലൊക്കേഷനില്‍ സല്‍മാന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയത് അന്നു വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയെ ഒരു സിനിമയിന്‍ നിന്നും മാറ്റുക പോലും ചെയ്തു. പിന്നീട് വിവേകുമായി പിരിഞ്ഞ ഐശ്വര്യ അഭിഷേക് ബച്ചനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് വിവേക് ഒരു സാമൂഹിക പ്രവര്‍ത്തക പ്രിയങ്ക ആല്‍വയെ ജീവിത സഖിയാക്കി. എന്നാൽ സിനിമയില്‍ തനിക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നു 2017 ല്‍ വിവേക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സുശാന്തിൻ്റെ മരണത്തിനു പിന്നിലെന്ത്
2020 ജൂൺ 14 നായിരുന്നു ബോളിവുഡിലെ യുവതാരം സുശാന്ത് സിംഗ് രജ് പുത്തിൻ്റെ മരണ വാർത്ത ലോകം അറിയുന്നത്. സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവിതത്തിൻ്റെ നിറച്ചാര്‍ത്തുകള്‍ ആസ്വദിക്കാന്‍ നില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ സുശാന്തിൻ്റെ മരണത്തിൽ പിന്നീട് പല ഊഹാപോഹങ്ങളും പരന്നു. നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡില്‍ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുമെന്നും സ്വ പ്രയത്നത്താല്‍ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച വ്യക്തിയായിരുന്നു സുശാന്ത് സിംഗ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് സിനിമയിലെത്തുന്നത്. എന്നാൽ സിനിമ കുടുംബങ്ങൾ അദ്ദേഹത്തിൻ്റെ അവസരങ്ങൾ ഓരോന്നായി ഇല്ലാതാക്കിയതിൽ മനം നൊന്താണ് അദ്ദേഹം മരണം വരിച്ചതെന്നു വലിയ വിമർശനമുണ്ടായിരുന്നു. കൂട്ടത്തിൽ സൽമാൻ ഖാൻ്റെ പേരും പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു.
വിമർശനങ്ങൾ വേറെയും
2002 തുടക്കത്തിൽ മദ്യപിച്ചു അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സൽമാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ നിരത്തിനു സമീപത്തെ ബേക്കറിക്കു മുന്നിൽ കിടന്നുറങ്ങിയ ഒരാൾ മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും സൽമാൻ്റെ പേരിൽ കേസുണ്ടായിരുന്നു. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് 1988-ൽ കേസ് എടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു സമീപകാലത്താണ് ബാബ രാംദേവ് ആരോപിച്ചത്.
Read Latest Movie News And Malayalam News