ആപ്പ്ജില്ല

ഒരു സ്ത്രീയുടെ ജീവിതം സെറ്റിലാകുന്നു എന്നതിന് കല്യാണം എന്നർത്ഥമില്ല; കിയാര

യാഥാസ്ഥിതിക സമൂഹത്തിന്റെ ലൈംഗീക ധാരണകളെ പരിഹസിച്ചു കൊണ്ട് പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലും കിയാരാ ആയിരുന്നു നായിക.

Samayam Malayalam 11 Nov 2022, 7:19 am
പ്രായപൂർത്തി ആയ പെൺകുട്ടികൾക്കുള്ള ഓരോ രക്ഷിതാക്കളും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാകും "മകൾക്ക് കല്യാണാലോചനകൾ ഒന്നും തുടങ്ങിയില്ലേ" എന്നത്. ഏതെങ്കിലും ഒരു പുരുഷന്റെ കൈ പിടിച്ചു നൽകിയാലേ പെൺകുട്ടികളുടെ ഭാവി ശാശ്വതമാകൂ എന്ന ചിന്തയിൽ നിന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ ജനത മുക്തരായിട്ടില്ല. ഈയൊരു യാഥാസ്ഥിതിക നിലപാടിനെ ചോദ്യം ചെയ്യുകയാണ്, എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഒന്നാം നമ്പർ നായികമാരിൽ ഒരാളായി മാറിയ കിയാരാ അദ്വാനി.
Samayam Malayalam kiara advani breaks silence on her marriage plans
ഒരു സ്ത്രീയുടെ ജീവിതം സെറ്റിലാകുന്നു എന്നതിന് കല്യാണം എന്നർത്ഥമില്ല; കിയാര



കിയാരയുടെ ചോദ്യം

എന്തുകൊണ്ടാണ് ഒരു സ്ത്രീ സെറ്റിൽ ആവുകയെന്നാൽ അവർ വിവാഹം കഴിക്കുന്നു എന്നൊരു അർത്ഥം നിങ്ങൾ നൽകുന്നത് ? വിവാഹം കഴിക്കാതെ തന്നെ എനിക്ക് സെറ്റിൽ ആകാൻ സാധിക്കും. ഞാനിപ്പോൾ വെൽ സെറ്റിൽഡ് ആണ്. എനിക്ക് മികച്ച വരുമാനമുണ്ട്. ഞാൻ എന്റെ പഠനവും ജോലിയും നന്നായി മുന്നോട്ടു കൊണ്ട് പോകുന്നു. ഇതിനെല്ലാം ഉപരി എന്താണ് സെറ്റിലാവുക എന്ന വാക്ക് കൊണ്ട് നിങ്ങളുദ്ദേശിക്കുന്നത് ? ഇരുപത്തിയൊൻപതുകാരിയായ കിയാര ചോദിക്കുന്നു.

ആ നിബന്ധന എന്തിന്

എന്തിനു സിംഗിൾ ആയി ജീവിക്കുന്ന സ്ത്രീകൾക്ക് മാത്രം സെറ്റിൽ ആവണം എന്ന നിബന്ധന ? അവിവാഹിതരായി ജീവിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലേ ? നമ്മൾ ജീവിതത്തിലെ ഓരോ മൈൽ സ്റ്റോണുകളും താണ്ടുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ട്. നിങ്ങളൊരു പങ്കാളിയെ കണ്ടെത്തുന്നതിന് മുൻപ് കരിയറിൽ എന്തെല്ലാം നേടിയിരിക്കണം, വിവാഹം കഴിക്കുന്ന കാലഘട്ടത്തിൽ എന്തെല്ലാം സമ്പാദിച്ചിരിക്കണം, കുട്ടികൾ എപ്പോൾ വേണം എന്നെല്ലാം. മേൽപ്പറഞ്ഞ വിഷയങ്ങൾ എല്ലാം സ്ത്രീകളും സ്മാർട്ട് ആയി ചിന്തിക്കേണ്ടവയാണ്.

മാനസികമായി തളർത്തുന്നു

"ഫോർബ്‌സ് മാസിക നടത്തിയ ഒരു സർവേയിൽ 23 കാരിയായ ഡെലാനി തുറന്നു പറഞ്ഞൊരു കാര്യം വിവാഹിതയാവാനും, അമ്മയാകാനും അവൾക്ക് മേൽ നിരന്തരമായി സമ്മർദ്ദം ചെലുത്തപ്പെടുന്നുണ്ട് എന്നതാണ്. ഡെലാനി പറയുന്നത് അവൾക്ക് നല്ല വിദ്യാഭ്യാസവും, മികച്ച സുഹൃത്തുക്കളും ഉണ്ട്. നല്ലൊരു ജോലി നേടാനും, ഒരുപാട് യാത്രകൾ നടത്താനും അവൾ ആഗ്രഹിക്കുന്നു.എന്നാൽ അനാവശ്യമായി ആളുകൾ വിവാഹിതയാകാൻ പറഞ്ഞുകൊണ്ട് നൽകുന്ന സമ്മർദ്ദം അവളെ മാനസികമായി തളർത്തുന്നു എന്നാണു" കിയാരാ തുടർന്നു.

അപ്പോൾ ചിന്തിക്കാം

"വിവാഹം കഴിക്കാത്തത് ഒരിക്കലുമൊരു സ്ത്രീയുടെ കുറവായി കണക്കാക്കപ്പെടരുത്. എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ല. അതിനെ കുറിച്ച് ആശങ്കപ്പെടാനുള്ള അവകാശം എനിക്ക് മാത്രമാണുള്ളത്. എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടിയൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അവയ്‌ക്കെല്ലാം ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കാം" കിയാരാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്