ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ബോളിവുഡ് സിനിമാ പ്രവത്തക നന്ദിതാ ദാസ് ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ ചിന്തയിൽ നിന്നുരുത്തിരിഞ്ഞ ഒരു ഷോട്ട് ഫിലിമുമായി എത്തിയിരിക്കുകയാണ്. ഏഴ് മിനിറ്റ് നീളമുള്ള ഹ്രസ്വചിത്രം ഗാർഹിക പീഢനത്തെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ലിസൺ ടു ഹെർ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗാർഹിക പീഢനത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്.
നന്ദിത ദാസ് തന്നെയാണ് ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും നന്ദിത തന്നെയാണ്. തൻ്റെ വീട്ടിനുള്ളിൽ വെച്ചു തന്നെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും നന്ദിത പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നന്ദിത വീഡിയോ പുറത്ത് വിട്ടത്. യുനെസ്കോയുടെ പിൻബലത്തോടെയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന് പറയുന്നതിലെ ഐറണി ഈ ഹ്രസ്വചിത്രത്തിലൂടെ പറയുവാനായി ശ്രമിക്കുന്നുണ്ടെന്ന് നന്ദിത ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള വനിതകൾക്ക് അത് കൃത്യമായി മനസിലാകുമെന്നും നന്ദിത പറയുന്നു.
ALSO READ: കോട്ടയം നസീര്‍ വരച്ച ക്രിസ്തു ചിത്രത്തിന് ലഭിച്ചത് ഒരു ലക്ഷം രൂപ; തുക ദുരിതാശ്വാസ നിധിയിലേക്ക്
കേൾക്കാൻ ആരെങ്കിലും ഉണ്ടെന്ന് അറിയുമ്പോൾ മാത്രമാണ് സംസാരിക്കാൻ തോന്നുകയുള്ളൂ എന്ന് ചിത്രം പറയുന്നു. ഈ വീഡിയോ നമ്മളെ കുറെ കാര്യങ്ങൾ മനസിലാക്കി തരുമെന്നും നമ്മുടെ ചുറ്റും ഇങ്ങനെയുള്ള സംഗതികൾ നടക്കുന്നുണ്ടെന്ന് തിരിച്ചറിയുമെന്നും നന്ദിത വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. പലയാവർത്തി വിളിക്കുന്ന ഭർത്താവിൻ്റെ വിളികളോട് മറുപടി നൽകുകയും മകൻ ന്നായി ഭക്ഷണം കഴിച്ചോ എന്ന് തിരക്കുകയും ചെയ്യുന്ന അതിനിടെ ഓഫീസിലെ ജോലിത്തിരക്കുകളിലും മുഴുകുന്ന നന്ദിത ദാസിനെ വീഡിയോയിൽ കാണാം.
ALSO READ: പ്രകൃതിയോടലിഞ്ഞ് സയനി; ആരാധകരുടെ മനംമയക്കി പുത്തൻ ചിത്രങ്ങൾ!
സെക്കൻ്റുകൾ കൊണ്ട് കഥ മാറുകയാണ്. ഭർത്താവിൻ്റെ ക്രൂരമർദ്ദനം താങ്ങാനാവാതെ ഒരു സ്ത്രീ ഫോണിൽ വിളിക്കുന്നു. പലയാവർത്തി ഫോൺ കോൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും ഫോണിൻ്റെ മറുതലയ്ക്കലുള്ള സ്ത്രീ അനുഭവിക്കുന്ന വേദനകളിലൂടെ അവൾ കടന്നു പോകുന്നു. ഇതാണ് ഷോർട്ട് ഫിലിമിൻ്റെ പ്രമേയം. ദേശീയ വനിതാ കമ്മീഷൻ്റെ അടിയന്തര സഹായത്തിനായുള്ള നമ്പരുകൾ സ്ക്രീനിൽ തെളിയുന്നതോടെയാണ് ഫിലിം അവസാനിക്കുന്നത്. മാർച്ച് 23നും ഏപ്രിൽ 10നും ഇടയിവായി കേവലം പതിനെട്ട് ദിവസങ്ങൾ കൊണ്ട് 123ഓളം ഗാർഹിക പീഢന പരാതികളാണ് ലഭിച്ചതെന്നും ഷോർട്ട് ഫിലിം ഓർമ്മപ്പെടുത്തുന്നു.
നന്ദിത ദാസ് തന്നെയാണ് ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും നന്ദിത തന്നെയാണ്. തൻ്റെ വീട്ടിനുള്ളിൽ വെച്ചു തന്നെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും നന്ദിത പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നന്ദിത വീഡിയോ പുറത്ത് വിട്ടത്. യുനെസ്കോയുടെ പിൻബലത്തോടെയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന് പറയുന്നതിലെ ഐറണി ഈ ഹ്രസ്വചിത്രത്തിലൂടെ പറയുവാനായി ശ്രമിക്കുന്നുണ്ടെന്ന് നന്ദിത ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള വനിതകൾക്ക് അത് കൃത്യമായി മനസിലാകുമെന്നും നന്ദിത പറയുന്നു.
ALSO READ: കോട്ടയം നസീര്‍ വരച്ച ക്രിസ്തു ചിത്രത്തിന് ലഭിച്ചത് ഒരു ലക്ഷം രൂപ; തുക ദുരിതാശ്വാസ നിധിയിലേക്ക്
കേൾക്കാൻ ആരെങ്കിലും ഉണ്ടെന്ന് അറിയുമ്പോൾ മാത്രമാണ് സംസാരിക്കാൻ തോന്നുകയുള്ളൂ എന്ന് ചിത്രം പറയുന്നു. ഈ വീഡിയോ നമ്മളെ കുറെ കാര്യങ്ങൾ മനസിലാക്കി തരുമെന്നും നമ്മുടെ ചുറ്റും ഇങ്ങനെയുള്ള സംഗതികൾ നടക്കുന്നുണ്ടെന്ന് തിരിച്ചറിയുമെന്നും നന്ദിത വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. പലയാവർത്തി വിളിക്കുന്ന ഭർത്താവിൻ്റെ വിളികളോട് മറുപടി നൽകുകയും മകൻ ന്നായി ഭക്ഷണം കഴിച്ചോ എന്ന് തിരക്കുകയും ചെയ്യുന്ന അതിനിടെ ഓഫീസിലെ ജോലിത്തിരക്കുകളിലും മുഴുകുന്ന നന്ദിത ദാസിനെ വീഡിയോയിൽ കാണാം.
ALSO READ: പ്രകൃതിയോടലിഞ്ഞ് സയനി; ആരാധകരുടെ മനംമയക്കി പുത്തൻ ചിത്രങ്ങൾ!
സെക്കൻ്റുകൾ കൊണ്ട് കഥ മാറുകയാണ്. ഭർത്താവിൻ്റെ ക്രൂരമർദ്ദനം താങ്ങാനാവാതെ ഒരു സ്ത്രീ ഫോണിൽ വിളിക്കുന്നു. പലയാവർത്തി ഫോൺ കോൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും ഫോണിൻ്റെ മറുതലയ്ക്കലുള്ള സ്ത്രീ അനുഭവിക്കുന്ന വേദനകളിലൂടെ അവൾ കടന്നു പോകുന്നു. ഇതാണ് ഷോർട്ട് ഫിലിമിൻ്റെ പ്രമേയം. ദേശീയ വനിതാ കമ്മീഷൻ്റെ അടിയന്തര സഹായത്തിനായുള്ള നമ്പരുകൾ സ്ക്രീനിൽ തെളിയുന്നതോടെയാണ് ഫിലിം അവസാനിക്കുന്നത്. മാർച്ച് 23നും ഏപ്രിൽ 10നും ഇടയിവായി കേവലം പതിനെട്ട് ദിവസങ്ങൾ കൊണ്ട് 123ഓളം ഗാർഹിക പീഢന പരാതികളാണ് ലഭിച്ചതെന്നും ഷോർട്ട് ഫിലിം ഓർമ്മപ്പെടുത്തുന്നു.