ആപ്പ്ജില്ല

ലഹരിമരുന്ന് കേസ്; വാട്സാപ്പ് ചാറ്റിൽ ദീപിക പദുക്കോണിന്‍റെ പേര്, മാനേജരെ ചോദ്യം ചെയ്യും

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് ഇവരേയും ഈ ആഴ്ച എൻസിബി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്

Samayam Malayalam 22 Sept 2020, 9:03 am
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അടക്കമുള്ള നിരവധി പേരുടെ അറസ്റ്റിന് പിന്നാലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും എത്തുന്നതായി സൂചന. ലഹരിമരുന്ന് ഇടപാടുകാരുമായുള്ള വാട്സാപ്പ് ചാറ്റിൽ നടിയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ദീപികയെ ചോദ്യം ചെയ്യാനിടയുണ്ടെന്നും അഭ്യൂഹമുണ്ട്.
Samayam Malayalam deepika


Also Read: പ്രഭാസ് - ദീപിക പദുകോൺ ചിത്രം 'പ്രഭാസ് 21'; ടീമിനൊപ്പം സിംഗീതം ശ്രീനിവാസ റാവുവും!

ലഹരി ഇടപാടുകാരുമായി ബന്ധപ്പെട്ട വാട്‌സ്‌ആപ്പ് ചാറ്റുകളില്‍ ദീപികരയുടെ പേര് വന്നിട്ടുണ്ടെന്നാണ് എൻസിബി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ഒക്ടബോർ 28നാണ് ഈ ചാറ്റ്. മാൽ, ഹാഷ് ഇവയാണ് ചാറ്റിൽ ചോദിച്ചിട്ടുള്ളത്. ഡി, കെ എന്നാണ് ദീപികയേയും കരിഷ്മയേയും ചാറ്റിൽ പരാമര്‍ശിച്ചിട്ടുള്ളത്.

Also Read: മാധവൻ ‐ അനുഷ്‌കാ ഷെട്ടി ചിത്രം 'നിശബ്ദം' ട്രെയിലർ ഇതാ; റിലീസ് ആമസോൺ പ്രൈമിലൂടെ!

ബോളിവുഡിലെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചതായും വിവരമുണ്ട്. പൂനെയ്ക്ക് സമീപമുള്ള ഒരു ദ്വീപിൽ സുശാന്തിനൊപ്പം ഇവർ പാര്‍ട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് ഉടന്‍ സമന്‍സ് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്