ആപ്പ്ജില്ല

സന്ദേശം തന്റേത് തന്നെ; 'ലഹരി ചാറ്റ്' ദീപിക സമ്മതിച്ചതായി റിപ്പോര്‍ട്ട്

ശ്രദ്ധയും സാറയും മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍

Samayam Malayalam 26 Sept 2020, 4:46 pm
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസില്‍ ആടിയുലയുകയാണ് ബോളിവുഡ്. മുന്‍നിര താരങ്ങളായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരുടെ പേരുകള്‍ കേസില്‍ ഉയര്‍ന്ന് വന്നതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടാകുന്നത്. രാകുലിനെ ഇന്നലെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂർ പിന്നിട്ട ശേഷം ദീപികയയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. ശ്രദ്ധയേയും സാറയേയും ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ ചോദ്യം ചെയ്യലിലേക്ക് നയിച്ച് വാട്സ് ആപ്പ് ചാറ്റ് ദീപിക സമ്മതിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Samayam Malayalam questiong goes on reports says deepika confessed drug chats
സന്ദേശം തന്റേത് തന്നെ; 'ലഹരി ചാറ്റ്' ദീപിക സമ്മതിച്ചതായി റിപ്പോര്‍ട്ട്


Also Read: കാലുകളെ ആർക്കാണ് പേടി? 'വീ ഹാവ് ലെഗ്സ്' കാമ്പയിനൊപ്പം ചേർന്ന് ഗൃഹലക്ഷ്മിയും; വൈറലായി എസ്തറിൻ്റെ ചിത്രവും!

ചാറ്റ് സമ്മതിച്ചു

ദീപികയേയും മാനേജര്‍ കരിഷ്മയേയും ഒന്നിച്ച് ചോദ്യം ചെയ്തപ്പോഴാണ് ദീപിക സമ്മതിച്ചതെന്നാണ് സൂചനകള്‍. 2017 ലാണ് ചാറ്റ് നടക്കുന്നത്. ചാറ്റ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.

മണിക്കൂറുകള്‍ പിന്നിട്ട് ചോദ്യം ചെയ്യല്‍

ചാറ്റില്‍ ദീപിക മയക്കുമരുന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് വേചെണ്ട ഹാഷിഷ് മതിയെന്നാണ് ചാറ്റില്‍ ദീപിക പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ദീപികയെ ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിന് ഒടുവിലായി ദീപിക മടങ്ങി.

നിഷേധിച്ച് സാറയും

അതേസമയം ശ്രദ്ധയും സാറയും മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിച്ചോരെയുടെ വിജയാഘോഷ പാര്‍ട്ടിയില്‍ സുശാന്തിനൊപ്പം പങ്കെടുത്തതായി ശ്രദ്ധ പറഞ്ഞു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് പറഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Also Read: കൊവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞ് നടി പായല്‍ രജ്പുത്; പരിശോധന ഫലം വന്നപ്പോൾ ഹാപ്പി!

ഗ്രൂപ്പിന്റെ അഡ്മിന്‍

മയക്കുമരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ദീപിക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സെലിബ്രിറ്റി മാനേജര്‍ ജയ സാഹയും ഗ്രൂപ്പിലെ അഡ്മിനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ ഒമ്പതേമൂക്കാലോടെയാണ് ദീപിക എന്‍സിബി ഓഫീസിലെത്തിയത്. പിന്നീടാണ് സാറയും ശ്രദ്ധയും എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്