കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിൽ ബോളിവുഡ് താരം കരീന കപൂർ ഖാനെതിരെ ട്വിറ്ററിൽ പ്രതിഷേധം അലയടിച്ചിരിക്കുകയാണ്. പുരാണ സിനിമയായി ഒരുങ്ങുന്ന സാഗ സീതയിൽ സീതയുടെ വേഷം അവതരിപ്പിക്കാനായി കരീന 12 കോടി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സോഷ്യൽമീഡിയയിൽ ബോയ്കോട്ട് കരീന കപൂര്‍ ഖാൻ എന്ന ഹാഷ് ടാഗ് വൈറലായിരിക്കുന്നത്. ഇതോടെ സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്ന ആവശ്യവുമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിരിക്കുന്നത് സംഘ്പരിവാർ അനുകൂലികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Also Read: 'ഒരു പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടി നടത്തണം'; നടൻ ഷിജുവിനും രാജേഷ് ടച്ച്റിവറിനുമെതിരെ രേവതി
രാമായണം അടിസ്ഥാനമാക്കിയാണ് അലൗകിക് ദേശായി സീത-ദി ഇൻകാർനേഷൻ (സാഗ സീത) ഒരുക്കുന്നതായി അടുത്തിടെ അറിയിച്ചിരുന്നത്. ഈ സിനിമയിൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചപ്പോൾ സീതയുടെ വേഷം ചെയ്യാൻ അവർ 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരികയുമുണ്ടായി.
ഈ വാർത്ത പരന്നതോടെയാണ് സംഘ്പരിവാർ അനുകൂലികള്‍ അടക്കമുള്ളവര്‍ നടിക്കെതിരെ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സീതയാകാൻ ഹിന്ദുനടി മതിയെന്നും സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുക എന്നൊക്കെയുമുള്ള പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
Also Read: 'അവൾ തന്നേക്കാൾ മൂന്ന് വയസ്സിന് ഇളയതായിരുന്നു; കൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു അവൾക്ക്' മയൂരിയുടെ മരണവും സംഗീതയുടെ വാക്കുകളും!
'ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി സീതയുടെ വേഷം ചെയ്യുന്നത് അംഗീകരിക്കാനാവില്ല, തൈമൂർ ഖാന്റെ അമ്മയായ കരീനയ്ക്ക് എങ്ങനെയാണ് ഈ വേഷം ചെയ്യാനാകുക, ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാൻ താണ്ഡവിലൂടെ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തി, അത് ഇനി കരീന ആവർത്തിക്കാൻ അനുവദിക്കില്ല' തുടങ്ങിയ കമന്റുകള്‍ ട്വിറ്ററിൽ പ്രചരിക്കുന്നുമുണ്ട്.
നടിമാരായ കങ്കണ റനൗട്ടോ യാമി ഗൗതമോ ആണ് സീതയാകാൻ യോഗ്യരെന്നും ചിലരുടെ കമന്റുകളുണ്ട്.
അതുമല്ലെങ്കിൽ കീർത്തി സുരേഷോ അനുഷ്ക ഷെട്ടിയോ ഈ കഥാപാത്രത്തിന് യോജിച്ചവരാണെന്നും ചിലർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
രാമായണം അടിസ്ഥാനമാക്കിയാണ് അലൗകിക് ദേശായി സീത-ദി ഇൻകാർനേഷൻ (സാഗ സീത) ഒരുക്കുന്നതായി അടുത്തിടെ അറിയിച്ചിരുന്നത്. ഈ സിനിമയിൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചപ്പോൾ സീതയുടെ വേഷം ചെയ്യാൻ അവർ 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരികയുമുണ്ടായി.
ഈ വാർത്ത പരന്നതോടെയാണ് സംഘ്പരിവാർ അനുകൂലികള്‍ അടക്കമുള്ളവര്‍ നടിക്കെതിരെ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സീതയാകാൻ ഹിന്ദുനടി മതിയെന്നും സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുക എന്നൊക്കെയുമുള്ള പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
Also Read: 'അവൾ തന്നേക്കാൾ മൂന്ന് വയസ്സിന് ഇളയതായിരുന്നു; കൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു അവൾക്ക്' മയൂരിയുടെ മരണവും സംഗീതയുടെ വാക്കുകളും!
'ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി സീതയുടെ വേഷം ചെയ്യുന്നത് അംഗീകരിക്കാനാവില്ല, തൈമൂർ ഖാന്റെ അമ്മയായ കരീനയ്ക്ക് എങ്ങനെയാണ് ഈ വേഷം ചെയ്യാനാകുക, ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാൻ താണ്ഡവിലൂടെ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തി, അത് ഇനി കരീന ആവർത്തിക്കാൻ അനുവദിക്കില്ല' തുടങ്ങിയ കമന്റുകള്‍ ട്വിറ്ററിൽ പ്രചരിക്കുന്നുമുണ്ട്.