ആപ്പ്ജില്ല

സുശാന്ത് സിങ് കേസ്; മയക്കുമരുന്ന് എത്തിച്ച സഹ സംവിധായകൻ ഒളിവില്‍

സുശാന്തിനും സുഹൃത്തുക്കൾക്കും മയക്കുമരുന്ന് എത്തിച്ച് നൽകുന്നതിൽ ഇയാളുടെ പങ്ക് നിർണ്ണായകമാണെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്

Samayam Malayalam 8 Jan 2021, 2:40 pm
മുംബൈ: കഴിഞ്ഞ വര്‍ഷം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) തേടുന്ന സഹ സംവിധായകൻ ഋഷികേശ് പവാര്‍ ഒളിവിൽ. സുശാന്തിിന് മയക്കുമരുന്ന് എത്തിച്ച്‌ നൽകിയിരുന്നയാളാണ് ഇയാളെന്നാണ് നിഗമനം. എന്‍.സി.ബി ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.
Samayam Malayalam ssr.


Also Read: മഞ്ജുവിനൊപ്പം അഭിനയിച്ചതിൻ്റെ എക്സ്പീരിയൻസ് പറഞ്ഞ് അനു!

കേസുമായി ബന്ധപ്പെട്ട് ഇയാളെ എന്‍.സി.ബി സെപ്റ്റംബരിൽ ചോദ്യം ചെയ്തിരുന്നു. ദീപേഷ് സാവന്ത് എന്ന മയക്കുമരുന്ന് വിതരണക്കാരനെ ചോദ്യം ചെയ്ത ശേഷമാണ് ഋഷികേശും സുശാന്തും തമ്മിലുള്ള ബന്ധം എൻസിബിക്ക് മനസ്സിലായത്. അടുത്തിടെ അറസ്റ്റ് ഭയന്ന് ബോംബെ ഹൈക്കോടതിയില്‍ ഋഷികേശ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇത് പ്രകാരം വ്യാഴാഴ്ച സെഷന്‍സ് കോടതി ജാമ്യാപേക്ഷ നൽകി. എന്നാൽ ഇത് തള്ളിയതിനെ തുടര്‍ന്ന് എന്‍.സി.ബി ഋഷികേശിനെ തേടി ചെമ്പൂരിലെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അയാള്‍ അവിടെ നിന്നും മാറിയിരുന്നു. വീട്ടില്‍ നിന്ന് ഋഷികേശിന്‍റെ ലാപ്പ്‌ടോപ്പ് എന്‍.സി.ബി പിടിച്ചെടുത്തെന്നും അതിൽ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കടേ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

Also Read: രാത്രിയിൽ സൊനാക്ഷിയ്ക്ക് മോഷണമാണ് പണിയല്ലേ! ചിരിപ്പിച്ച് പുതിയ വീഡിയോ

സുശാന്ത് ഒടുവിൽ അഭിനയിച്ച ഏതാനും സിനിമകളിലെ സഹ സംവിധായകനായിരുന്നു ഋഷികേശ്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ ഇതുവരെ എൻസിബി കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തി എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്