ആപ്പ്ജില്ല

'സുശാന്തിന് നീതി കിട്ടണം; സത്യത്തെ ഇപ്പോൾ പരിഗണിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും ഒന്നും നടക്കില്ല' : സഹോദരി

നടനിൽ നിന്നും റിയ വലിയ ഒരു തുക തട്ടിയെടുത്തതായും സുശാന്തിനെ റിയ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും പരാതിയിലുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ശ്വേത സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Samayam Malayalam 29 Jul 2020, 11:54 am
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയ ചക്രവർത്തി രംഗത്തെത്തിയതിന് പിന്നാലെ റിയയ്ക്കെതിരെ പരാതിയുമായി സുശാന്തിൻ്റെ അച്ഛൻ രംഗത്തെത്തുകയും നടിക്കെതിരെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Samayam Malayalam സുശാന്തിന് നീതി കിട്ടണം; സത്യത്തെ ഇപ്പോൾ പരിഗണിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും ഒന്നും നടക്കില്ല : സഹോദരി


Also Read: നീരജ് മാധവ് പറഞ്ഞത് സത്യം, ഞാനതിന്റെ സാക്ഷിയും ഇരയും; വെളിപ്പെടുത്തലുമായി വിഷ്ണു പ്രസാദ്

ഇതിനു പിന്നാലെ തൻ്റെ അനിയന് നീതി കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ്റെ സഹോദരി ശ്വേത സിങ് കീർത്തി. ഇൻസ്റ്റാഗ്രാമിൽ സുശാന്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഇടത്തിൻ്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തൻ്റെ സഹോദരന് നീതി കിട്ടണമെന്ന് ശ്വേത കുറിച്ചിരിക്കുന്നത്. ഇപ്പോൾ സത്യത്തെ പരിഗണിച്ചില്ലെങ്കിൽ ഒരിക്കലും ഒന്നും നടക്കില്ല എന്നും ശ്വേത അഭിപ്രായപ്പെടുന്നു.

Also Read: 'ഇതാണ് അധീര'; ക്രൂരതയുടെ ആള്‍രൂപമായ കെജിഎഫ് 2 ലെ വില്ലന്‍, വെെക്കിങ് സ്റ്റെെലില്‍ സഞ്ജയ് ദത്ത്!

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നടി റിയ ചക്രവർത്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്നയിലെ രാജീവ് നഗർ പോലീസ് സ്റ്റേഷനിലെത്തിയാണ് സുശാന്ത് സിങ്ങിൻ്റെ അച്ഛൻ കൃഷ്ണ കിഷോർ സിംഗ് റിയയ്ക്കെതിരെ പരാതി സമർപ്പിച്ചത്. റിയ നടനിൽ നിന്നും വലിയൊരു തുക തട്ടിയെടുത്തുവെന്നും സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: സുശാന്ത് സിങിൻ്റെ മരണം: റിയ ചക്രവർത്തിക്കെതിരെ കേസ്; ഏഴ് ചോദ്യങ്ങളുമായി സുശാന്തിൻ്റെ അച്ഛൻ

ഇതിനു മുൻപ് റിയ ഫ്ലാറ്റിലെത്തി വലിയൊരു തുകയും ആഭരണങ്ങളും ക്രെഡിറ്റ് കാർഡുകളും ലാപ്ടോപ്പും മെഡിക്കൽ റെക്കോർഡുകളും സുപ്രധാന രേഖകളും കൈക്കലാക്കി. ശേഷം സുശാന്തിൻ്റെ കോണ്ടാക്ട് ഫോണിൽ ബ്ലോക്ക് ചെയ്തു വെക്കുകയായിരുന്നു. കെകെ സിംഗ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുശാന്തിൻ്റെ മരണത്തിൽ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ ഇതിനോടകം ചോദ്യം ചെയ്തത് 42 പേരെയോളമാണ്.

View this post on Instagram If truth doesn’t matter, nothing ever will! #justiceforsushantsinghrajput A post shared by Shweta Singh kirti (@shwetasinghkirti) on Jul 28, 2020 at 12:51pm PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്