ആമീർ ഖാന്റെ രണ്ട് വിവാഹവും പരാജയം, റീനയുമായുള്ള വിവാഹമോചനത്തിന് കാരണം കിരണല്ല! ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടൻ
57ാം പിറന്നാള്‍ ദിനത്തിലായിരുന്നു ആമീര്‍ ഖാന്‍ ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയെക്കുറിച്ച് മനസ് തുറന്നത്. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ പലപ്പോഴും കുടുംബത്തെ വിസ്മരിച്ചിരുന്നു. മക്കളുടെ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരാഗ്രഹിക്കുന്ന സമയത്തൊന്നും ഞാന്‍ അവരുടെ കൂടെയില്ലെന്നുമായിരുന്നു ആമീര്‍ പറഞ്ഞത്.
റീനയുമായുള്ള വിവാഹം
1986ലായിരുന്നു റീനയും ആമിറും ഒന്നായത്. 2002ലായിരുന്നു ഇവര്‍ വഴിപിരിഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അയല്‍വാസികളായിരുന്നു ആമിറും റീനയും. ആദ്യം പ്രൊപ്പോസ് ചെയ്തപ്പോള്‍ റീന വിസമ്മതിച്ചിരുന്നുവെന്നും അത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്നും മുന്‍പ് ആമിര്‍ഖാന്‍ പറഞ്ഞിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് പിന്നീട് റീന ഇഷ്ടമാണെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജുനൈദും ഐറയുമാണ് ഇവരുടെ മക്കള്‍.
കിരണ്‍ റാവുവുമായുള്ള വിവാഹം
ലഗാനെന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ആമിര്‍ കിരണിനെ കണ്ടുമുട്ടിയത്. റീനയുമായി വിവാഹമോചനം നേടിയ ശേഷമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അടുത്ത സുഹൃത്തായി മാറിയ കിരണിനോട് ആമിര്‍ തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ലിവിങ്ങ് റ്റുഗദറായി കഴിഞ്ഞതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. 15 വര്‍ഷത്തിന് ശേഷമായാണ് ഇരുവരും പിരിയുകയാണെന്നറിയിച്ചത്.
സംയുക്ത പ്രസ്താവനയിലൂടെ
സന്തോഷവും കളിചിരികളും പങ്കിട്ട് ജീവിച്ച മനോഹരമായ 15 വര്‍ഷം. ഞങ്ങളെ ഒന്നിച്ച് നിര്‍ത്തിയത് സ്‌നേഹവും പരസ്പരവിശ്വാസവും ബഹുമാനവുമായിരുന്നു. ഭാര്യയും ഭര്‍ത്താവും എന്ന നിലയിലല്ല, കോപാരന്റായി ഇനിയങ്ങോട്ട് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഞങ്ങള്‍ പിരിയാനായി തീരുമാനിച്ചിരുന്നു എന്നായിരുന്നു ആമീര്‍ കുറിച്ചത്. വിവാഹമോചനമെന്നാല്‍ ജീവിതത്തിന്റെ അവസാനമല്ല, പുതിയൊരു യാത്രയുടെ തുടക്കമാണെന്നായിരുന്നു കിരണ്‍ പറഞ്ഞത്.
തെറ്റിദ്ധാരണയാണ്
റീനയും ഞാനും വിവാഹമോചിതരായപ്പോള്‍ എന്റെ ജീവിതത്തില്‍ മറ്റാരുമില്ലായിരുന്നു. റീനയുമായുള്ള വിവാഹമോചനത്തിന് മുന്‍പ് ഞാന്‍ കിരണിനെ കണ്ടുമുട്ടിയിരുന്നുവെന്നാണ് പലരും കരുതുന്നത്. നേരത്തെ കണ്ടിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. സിനിമയ്ക്ക് വേണ്ടിയായിരുന്നു താനെപ്പോഴും സമയം മാറ്റിവെച്ചിരുന്നത്. കുടുംബം എനിക്കായി കാത്തിരുന്ന കാര്യം പലപ്പോഴും മറന്നുപോയിരുന്നു. മകള്‍ക്ക് തന്നെ ആവശ്യമുള്ള സമയത്തൊന്നും കൂടെനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുമായിരുന്നു ആമീര്‍ ഖാന്‍ പറഞ്ഞത്.