വളരെ നിസാരമായ കാരണങ്ങൾ ഊതിപ്പെരുപ്പിച്ച് സിനിമയ്ക്ക് ബഹിഷ്കരണാഹ്വാനം നടത്തുക എന്നത് ഈ അടുത്തിടെയായി കണ്ടുവരുന്ന ട്രെൻഡുകളിൽ ഒന്നാണ്. ബോളിവുഡിലാണ് ഇത്തരം ബോയ്കോട്ട് ആഹ്വാനങ്ങൾ കൊടുമ്പിരി കൊള്ളുന്നതെങ്കിലും അതിന്റെ അലയൊലികൾ അടുത്തിടെ മലയാള സിനിമയിലും നമ്മൾ കണ്ടു. വിജയ് ദേവരെക്കൊണ്ട നായകനായെത്തുന്ന ലൈഗറാണ് ഏറ്റവും ഒടുവിൽ ബഹിഷ്കരണാഹ്വാനം നേരിടുന്ന സിനിമ. ബോയ്കോട്ട് ലൈഗർ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങിലാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ വിജയ് ദേവരക്കൊണ്ട മുന്നിൽ വച്ചിരുന്ന ടീപ്പോയ്ക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചു എന്നതാണ് ബോയ്കോട്ട് ആഹ്വാനത്തിനുള്ള ഒന്നാമത്തെ കാരണം. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രവുമായി സഹകരിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളിലൊന്ന്. ഇതും ബഹിഷ്കരണത്തിന് കാരണമായി പറയുന്നു. അതോടൊപ്പം മതാചാരപ്രകാരമുള്ള ഒരു ചടങ്ങിനിടെ വിജയ്യും നടി അനന്യ പാണ്ഡെയും സോഫയിൽ നിന്ന് എഴുന്നേറ്റില്ല എന്നും, ഇത് സംസ്കാരത്തെ അപമാനിക്കുന്നതാണെന്നുമാണ് ചിലർ പറയുന്നത്. അടുത്തിടെ ആമിർ ഖാൻ നായകനായെത്തിയ ലാൽ സിങ് ഛദ്ദയും അക്ഷയ് കുമാർ ചിത്രം രക്ഷാബന്ധനും ബോയ്കോട്ടിന് ഇരയായിരുന്നു. എന്നാൽ ഇത്തരം ബഹിഷ്കരണാഹ്വാനങ്ങളെ കാറ്റിൽ പറത്തി തീയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രങ്ങളാണ് അധികവും. നടി സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി 2011 ൽ പുറത്തിറങ്ങിയ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിനും ഇത്തരം ബഹിഷ്കരണത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. നസറുദ്ദീൻ ഷായും വിദ്യ ബാലനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ. സമൂഹത്തിന് ദോഷം വരുത്തുകയും ആളുകളുടെ മനസിനെ ദുഷിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു സിനിമയ്ക്കെതിരെ ഉയർന്ന ആരോപണം.
Also Read:
ആലോചനകളൊക്കെ നോക്കിയിരുന്നു, പക്ഷേ! വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള് സ്വാസിക നല്കിയ മറുപടി?
ഇതിന് പിന്നാലെ നടി വിദ്യ ബാലനെതിരെ കേസെടുത്തിരുന്നു. 2013 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉയർന്നത്. രൺവീർ സിങും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് ഉയർന്നത്. ഇതേത്തുടർന്ന് പല വിധത്തിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ചിത്രം റിലീസ് ചെയ്തത്. 2014 ൽ പുറത്തിറങ്ങിയ ആമിർഖാൻ ചിത്രം പികെയും വലിയ വിവാദങ്ങൾക്കാണ് സാക്ഷിയായത്. തീവ്ര ഹിന്ദുത്വ വാദികൾ ഏറ്റെടുത്തതോടെ വൻ വിവാദങ്ങൾ സിനിമയെ വരിഞ്ഞു മുറുക്കി. വിവാദങ്ങളെയൊക്കെ പിന്തള്ളി ഇന്ത്യൻ ബോക്സോഫീസിൽ തന്നെ 300 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ ചിത്രമായി മാറി പികെ. ആ വർഷം തന്നെ പുറത്തിറങ്ങിയ ഹൈദർ എന്ന ചിത്രവും ബഹിഷ്കരണം നേരിട്ടു.
1990കളിൽ കശ്മീരിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ സൈന്യത്തിൽ മനുഷ്യത്വരഹിതമായ പ്രവർത്തികൾ നടക്കുന്നതായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ വിവാദമായ ചിത്രങ്ങളിൽ ഒന്നായിരുന്നു 2018 ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവത്. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ വിവാദങ്ങളും പിന്നാലെ കൂടി. പത്മാവതി എന്നായിരുന്നു ചിത്രത്തിന് ആദ്യം ഇട്ട പേര്. എന്നാൽ മത സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഇത് മാറ്റി പത്മാവത് എന്നാക്കുകയായിരുന്നു. സംവിധായകന് നേരെ അക്രമണമുണ്ടാവുകയും അഭിനേതാക്കൾക്കെതിരെ ഭീഷണിയുണ്ടാവുകയും ചെയ്തിരുന്നു. ആലിയ ഭട്ട് നായികയായെത്തി അടുത്തിടെ തീയേറ്ററുകളിലെത്തിയ ഡാർലിങ്സിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തെ മഹത്വവത്കരിക്കുന്നു എന്നായിരുന്നു സിനിമയ്ക്കെതിരെ വന്ന പ്രധാന വിമർശനം. ഇപ്പോൾ ഷാരൂഖ് ഖാൻ നായകനായെത്തുന്ന പത്താൻ, സൽമാന്റെ തന്നെ ടൈഗർ 3 എന്നീ ചിത്രങ്ങളും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നതായി പറയുന്ന ഷാരൂഖിന്റെ പഴയ ഒരഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് പത്താനെതിരെ പ്രചാരണം. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ടൈഗറിന് നേരെ ബോയ്കോട്ട് ആഹ്വാനം. റിലീസ് ചെയ്ത അന്നു തന്നെ വിവാദത്തിൽ ആയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ന്നാ താൻ കേസ് കൊട്. റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴികളുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പോസ്റ്റർ. ഇതോടെ ചിത്രത്തിനെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്ന് വിമർശനങ്ങളും ബഹിഷ്കരണ ക്യാമ്പെയ്നുകളും ഉണ്ടാവുകയായിരുന്നു.
Also Watch:
Also Read:
ആലോചനകളൊക്കെ നോക്കിയിരുന്നു, പക്ഷേ! വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള് സ്വാസിക നല്കിയ മറുപടി?
ഇതിന് പിന്നാലെ നടി വിദ്യ ബാലനെതിരെ കേസെടുത്തിരുന്നു. 2013 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉയർന്നത്. രൺവീർ സിങും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് ഉയർന്നത്. ഇതേത്തുടർന്ന് പല വിധത്തിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ചിത്രം റിലീസ് ചെയ്തത്. 2014 ൽ പുറത്തിറങ്ങിയ ആമിർഖാൻ ചിത്രം പികെയും വലിയ വിവാദങ്ങൾക്കാണ് സാക്ഷിയായത്. തീവ്ര ഹിന്ദുത്വ വാദികൾ ഏറ്റെടുത്തതോടെ വൻ വിവാദങ്ങൾ സിനിമയെ വരിഞ്ഞു മുറുക്കി. വിവാദങ്ങളെയൊക്കെ പിന്തള്ളി ഇന്ത്യൻ ബോക്സോഫീസിൽ തന്നെ 300 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ ചിത്രമായി മാറി പികെ. ആ വർഷം തന്നെ പുറത്തിറങ്ങിയ ഹൈദർ എന്ന ചിത്രവും ബഹിഷ്കരണം നേരിട്ടു.
1990കളിൽ കശ്മീരിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ സൈന്യത്തിൽ മനുഷ്യത്വരഹിതമായ പ്രവർത്തികൾ നടക്കുന്നതായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ വിവാദമായ ചിത്രങ്ങളിൽ ഒന്നായിരുന്നു 2018 ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവത്. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ വിവാദങ്ങളും പിന്നാലെ കൂടി. പത്മാവതി എന്നായിരുന്നു ചിത്രത്തിന് ആദ്യം ഇട്ട പേര്. എന്നാൽ മത സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഇത് മാറ്റി പത്മാവത് എന്നാക്കുകയായിരുന്നു. സംവിധായകന് നേരെ അക്രമണമുണ്ടാവുകയും അഭിനേതാക്കൾക്കെതിരെ ഭീഷണിയുണ്ടാവുകയും ചെയ്തിരുന്നു. ആലിയ ഭട്ട് നായികയായെത്തി അടുത്തിടെ തീയേറ്ററുകളിലെത്തിയ ഡാർലിങ്സിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തെ മഹത്വവത്കരിക്കുന്നു എന്നായിരുന്നു സിനിമയ്ക്കെതിരെ വന്ന പ്രധാന വിമർശനം. ഇപ്പോൾ ഷാരൂഖ് ഖാൻ നായകനായെത്തുന്ന പത്താൻ, സൽമാന്റെ തന്നെ ടൈഗർ 3 എന്നീ ചിത്രങ്ങളും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നതായി പറയുന്ന ഷാരൂഖിന്റെ പഴയ ഒരഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് പത്താനെതിരെ പ്രചാരണം. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ടൈഗറിന് നേരെ ബോയ്കോട്ട് ആഹ്വാനം. റിലീസ് ചെയ്ത അന്നു തന്നെ വിവാദത്തിൽ ആയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ന്നാ താൻ കേസ് കൊട്. റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴികളുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പോസ്റ്റർ. ഇതോടെ ചിത്രത്തിനെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്ന് വിമർശനങ്ങളും ബഹിഷ്കരണ ക്യാമ്പെയ്നുകളും ഉണ്ടാവുകയായിരുന്നു.
Also Watch: