തൃശൂർ: അഭിനയത്തിൽ അരനൂറ്റാണ്ട് തികച്ച കെപിഎസി ലളിതയെ മലയാള സിനിമയും തൃശൂർ നഗരവും ചേർന്ന് ആദരിച്ചു. 'ലളിതം 50' എന്ന് പേരിട്ട ചടങ്ങിൽ മമ്മൂട്ടി, മോഹൻലല്‍, ഇന്നസെന്‍റ് തുടങ്ങിയ അഭിനേതാക്കൾ പങ്കെടുത്തു. സാംസ്‌കാരിക മന്ത്രി എ.സി.മൊയ്തീൻ 'ലളിതം 50' ഉദ്ഘാടനം ചെയ്തു.
തൃശൂർ നടന്ന 'ലളിതം 50'ൽ മലയാളത്തിലെ മുൻകാല നായികമാരായിരുന്ന ശാരദ,കെപിഎസി ലീല, മേനക, ജലജ വിധുബാല എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. അമരത്തിലെ അഭിനയത്തിന് തനിക്ക് എല്ലാ പിന്തുണയും നൽകിയത് മ്മൂട്ടിയാണെന്ന് ലളിത അനുസ്‌മരിച്ചു. അരയഭാഷയിൽ ഡബ്ബ് ചെയ്യാൻ മമ്മൂട്ടി സഹായിച്ചു. അമരത്തിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് അർഹതപ്പെട്ടതാണെന്നും ലളിത വ്യക്തമാക്കി. ലളിതയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ടാണ് മമ്മൂട്ടി സ്നേഹം പ്രകടിപ്പിച്ചത്.
തൃശൂർ നടന്ന 'ലളിതം 50'ൽ മലയാളത്തിലെ മുൻകാല നായികമാരായിരുന്ന ശാരദ,കെപിഎസി ലീല, മേനക, ജലജ വിധുബാല എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. അമരത്തിലെ അഭിനയത്തിന് തനിക്ക് എല്ലാ പിന്തുണയും നൽകിയത് മ്മൂട്ടിയാണെന്ന് ലളിത അനുസ്‌മരിച്ചു. അരയഭാഷയിൽ ഡബ്ബ് ചെയ്യാൻ മമ്മൂട്ടി സഹായിച്ചു. അമരത്തിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് അർഹതപ്പെട്ടതാണെന്നും ലളിത വ്യക്തമാക്കി. ലളിതയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ടാണ് മമ്മൂട്ടി സ്നേഹം പ്രകടിപ്പിച്ചത്.