അതിനിടെയാണ് താരം സിനിമകളിൽ സപ്പോർട്ടിങ് കഥാപാത്രങ്ങളായി എത്തുന്നത്. തമിഴിൽ ദുൽഖർ സൽമാൻ നായകനായെത്തിയ 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന ചിത്രത്തിൽ ഗൗതം മേനോൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഫഹദ് ഫാസിൽ നായകനായ 'ട്രാൻസ്' എന്ന ചിത്രത്തിൽ വില്ലൻ ടച്ചുള്ള സോളമൻ എന്ന കഥാപാത്രത്തെയും ഗൗതം അവതരിപ്പിച്ചിരുന്നു.
വെളിപ്പെടുത്തലുമായി താരം
താരത്തിൻ്റെ പ്രകടനം ഏറെ വാഴ്ത്തപ്പെട്ടിരുന്നു. അതിന് ശേഷം അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഗൗതം ഒരു ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.
അവനെന്നെ അത്ഭുതപ്പെടുത്തി
ഫഹദ് ഫാസിലിൻ്റെ അഭിനയത്തിലുള്ള കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ചിത്രത്തിലെ ഒരു സീനിന് മുൻപായി താരം എടുക്കുന്ന മുൻകരുതൽ അപാരമാണെന്നും ഗൗതം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
അവനെ നേരിട്ട് കാണുന്നതിന് മുന്നേ ഞാൻ വലിയ ഫാനാണ്
ഫഹദിനെ കാണുന്നതിന് മുൻപും താൻ താരത്തിൻ്റെ വലിയ ആരാധകനായിരുന്നുവെന്നും ഫഹദിനെ നായകനാക്കി ഒരുക്കാനായി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും സംവിധായകൻ ഗൗതം വ്യക്തമാക്കി.
ഇനി കാത്തിരിക്കാം എത്രവേണമെങ്കിലും
ഒപ്പം സിനിമ ചെയ്യാമെന്ന ഉറപ്പ് ഫഹദും നൽകിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ഫഹദിൻ്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് താനെന്നും ഗൗതം വ്യക്തമാക്കി.
വേട്ടയാട് വിളയാട് 2വും പിന്നാലെ
അതിനിടെയാണ് 'വേട്ടയാട് വിളയാട്' ന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നത്. കമൽഹാസ്സൻ നായകനാകുന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താനിപ്പോഴുള്ളതെന്നും സംവിധായകൻ പറഞ്ഞു.
'ജോഷ്വ ഇമൈ പോൽ കാക്ക'
ജോഷ്വ ഇമൈ പോൽ കാക്ക എന്ന ചിത്രത്തിന് ശേഷം മാത്രമാകും ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയെന്നും കൊറോണ വൈറസ് കെട്ടടങ്ങിയ ശേഷമേ എന്തും നടക്കുകയുള്ളൂ എന്നും ഗൗതം മേനോൻ വിശദമാക്കി.