സൂപ്പർസ്റ്റാറുകൾ മരം കയറിയാൽ, എടുത്തുചാടിയാൽ,നൃത്തം ചെയ്താൽ, പാട്ടുപാടിയാൽ ഒക്കെ വാർത്തയാണ്. എന്നാൽ മറ്റുചിലർ സിനിമയ്ക്കുവേണ്ടി ചെയ്യുന്ന കഷ്ടപ്പാടുകൾ പലപ്പോഴും പുറത്തുവരാറുമില്ല. ഇപ്രാവശ്യത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ് അത്തരത്തിലൊരാളാണ്. അദ്ദേഹത്തിന്റെ വിനയവും ആത്മസമർപ്പണവും വ്യക്തമാക്കുന്ന പലസംഭവങ്ങൾ ഇതിനകം നാം കണ്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് കലാസംവിധായകൻ സുനിൽ ലാവണ്യ, ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ കുറിപ്പ്. ഈയടുത്ത് പുറത്തിറങ്ങിയ ആഭാസം എന്ന സിനിമയിലെ പെയിന്‍റിംഗ് തൊഴിലാളിയായി ഇന്ദ്രൻസ് ജീവിക്കുകയായിരുന്നുവെന്നാണ് സുനിൽ പറയുന്നത്. കുറിപ്പ് വായിക്കാം....
"ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത്
നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ?
അതും ഒരു പുതുമുഖ സംവിധായകന്റെ
ചിത്രത്തിനു വേണ്ടി.
നേരം മയങ്ങി തിരിച്ചു
ഹോട്ടലിലെത്തിയപ്പോൾ
ഞാൻ കണ്ടിരുന്നു.
മുഖമൊക്കെ വരണ്ട് ,കരുവാളിച്ച്
ഒച്ചയൊക്കെ അടഞ്ഞ്.
അപ്പോ ചിരിച്ചോണ്ട് പറയുവാ...
അണ്ണാ ഇന്ന്
നല്ല ഗംഭീര വർക്കായിരുന്നു.
എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി
എയറിൽ നിർത്തിയേക്കുവായിരുന്നു...
ഇതാണ് ഇന്ദ്രൻസേട്ടൻ.
ഇത് നടനല്ല.
നാട്യങ്ങളില്ലാത്ത
നല്ലൊന്നാന്തരം പച്ചമനുഷ്യൻ.
കരിയറിലെ
മറ്റൊരസാധ്യവേഷവുമായി
ഇന്ദ്രൻസ്.
ആഭാസത്തിൽ.
ഇന്ദ്രൻസ് As മലയാളി പെയിന്റർ".
"ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത്
നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ?
അതും ഒരു പുതുമുഖ സംവിധായകന്റെ
ചിത്രത്തിനു വേണ്ടി.
നേരം മയങ്ങി തിരിച്ചു
ഹോട്ടലിലെത്തിയപ്പോൾ
ഞാൻ കണ്ടിരുന്നു.
മുഖമൊക്കെ വരണ്ട് ,കരുവാളിച്ച്
ഒച്ചയൊക്കെ അടഞ്ഞ്.
അപ്പോ ചിരിച്ചോണ്ട് പറയുവാ...
അണ്ണാ ഇന്ന്
നല്ല ഗംഭീര വർക്കായിരുന്നു.
എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി
എയറിൽ നിർത്തിയേക്കുവായിരുന്നു...
ഇതാണ് ഇന്ദ്രൻസേട്ടൻ.
ഇത് നടനല്ല.
നാട്യങ്ങളില്ലാത്ത
നല്ലൊന്നാന്തരം പച്ചമനുഷ്യൻ.
കരിയറിലെ
മറ്റൊരസാധ്യവേഷവുമായി
ഇന്ദ്രൻസ്.
ആഭാസത്തിൽ.
ഇന്ദ്രൻസ് As മലയാളി പെയിന്റർ".